കൊറോണക്കാലത്ത് ഓൺലൈനായി കോട്ടയത്തെ കോടതികൾ: വിചാരണയും ജാമ്യവും ഓൺലൈൻ വഴി: വാറ്റുചാരായം വിറ്റ കേസിൽ പ്രതിയ്ക്ക് ജാമ്യം

കൊറോണക്കാലത്ത് ഓൺലൈനായി കോട്ടയത്തെ കോടതികൾ: വിചാരണയും ജാമ്യവും ഓൺലൈൻ വഴി: വാറ്റുചാരായം വിറ്റ കേസിൽ പ്രതിയ്ക്ക് ജാമ്യം

തേർഡ് ഐ ബ്യൂറോ

കോട്ടയം : വ്യാജ ചാരായം വിറ്റ കേസിൽ എക്സൈസ് സംഘം പിടികൂടിയ പ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചത് ഓൺലൈനിൽ. കൊറോണയെ തുടർന്ന് കോടതി നടപടികൾ എല്ലാം ഓൺലൈൻ ആയതോടെയാണ് പ്രതിയ്ക്ക് ജാമ്യവും ഓൺലൈൻ വഴി തന്നെ നൽകിയത്.

ഏപ്രിൽ 11 ന് 120 ലിറ്റർ വ്യാജ ചാരായവുമായി അറസ്റ്റിലായ പള്ളം മാലായിൽച്ചിറ വീട്ടിൽ എം.എം ജോസിനെ (മോനായി – 55)യാണ് കോടതി ജാമ്യത്തിൽ വിട്ടത്. വാറ്റ് ചാരായവുമായി കോട്ടയം എക്‌സൈസ് റേഞ്ച് സംഘമാണ്  ഇയാളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

120 ലിറ്റർ കോട കൈവശം വച്ചതിന് അറസ്റ്റിലായ പ്രതി ദിവസങ്ങളായി റിമാൻഡിൽ കഴിയുകയായിരുന്നു.  കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജ‌ഡ്‌ജി ജി.ഗോപകുമാർ മുൻപാകെ കേസ് വീഡിയോ കോൺഫറൻസ് വഴിയാണ് കേസ് എത്തിയത്. രേഖകളെല്ലാം പ്രതിഭാഗം വാദിഭാഗം അഭിഭാഷകർ ഓൺലൈൻ വഴി സമർപ്പിച്ചു.

ഇയാളെ ജാമ്യത്തിലെടുക്കുന്നതിനു വേണ്ടി അഭിഭാഷകൻ അപേക്ഷ സമർപ്പിക്കുകയായിരുന്നു. ഓൺലൈനായാണ് അപേക്ഷകൾ എല്ലാം സമർപ്പിച്ചിരുന്നത്. കോടതി നടപടികളെല്ലാം സമ്പൂർണമായും ഓൺലൈൻ വഴിയാണ് ചെയ്‌തിരുന്നതും.

തുടർന്നു കേസിൽ വാദം കേട്ട കോടതി പ്രതിയ്‌ക്കു ജാമ്യം അനുവദിക്കുകയായിരുന്നു. അന്വേഷണവുമായി പൂർണമായും സഹകരിക്കാമെന്നും, ഇനി ഇത്തരം കേസുകളിൽ ഉൾപ്പെടില്ലെന്നുമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പ്രതിയ്‌ക്കു ജാമ്യം അനുവദിച്ചത്. പ്രതി ഭാഗത്തിനു വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി ഹാജരായി.