കോട്ടയം തിരുനക്കര അയ്യപ്പ സേവാ സംഘത്തിന്റെ പ്രവർത്തനങ്ങൾ ചിലർ തടസപ്പെടുത്തുന്നു; നവമാധ്യമങ്ങളിലൂടെ സംഘടനയെ അപകീർത്തി പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുന്നു; മുഖ്യമന്ത്രിക്ക് പരാതിയുമായി ഭാരവാഹികൾ

കോട്ടയം തിരുനക്കര അയ്യപ്പ സേവാ സംഘത്തിന്റെ പ്രവർത്തനങ്ങൾ ചിലർ തടസപ്പെടുത്തുന്നു; നവമാധ്യമങ്ങളിലൂടെ സംഘടനയെ അപകീർത്തി പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുന്നു; മുഖ്യമന്ത്രിക്ക് പരാതിയുമായി ഭാരവാഹികൾ

കോട്ടയം: അര നൂറ്റാണ്ടിലേറെയായി കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനം കേന്ദ്രീകരിച്ച് അയ്യപ്പ ഭക്തർക്കായി സേവന പ്രവർത്തനങ്ങൾ നടത്തുന്ന അയ്യപ്പ സേവാ സംഘത്തിൻ്റെ പ്രവർത്തനങ്ങൾ ചിലർ തടസപ്പെടുത്തുന്നു. നവമാധ്യമങ്ങളിലൂടെ സംഘടനയെ അപകീർത്തി പെടുത്തുന്ന പോസ്റ്റുകൾ ചിലർ നിരന്തരം പ്രചരിപ്പിക്കുന്നു എന്നും പരാതിയിൽ പറയുന്നു.

അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന് ദക്ഷിണേന്ത്യയിൽ എല്ലായിടത്തുമായി 6000 ശാഖകൾ ഉണ്ട് . പ്രാഥമിക ശുശ്രൂഷ കേന്ദ്രങ്ങളും മെഡിക്കൽ ക്യാമ്പുകളും സംഘടന സീസണിൽ നടത്തി വരാറുണ്ട്. ശബരിമലയിൽ സ്ട്രക്ച്ചർ സേവനം നടത്തുന്നത് അയ്യപ്പ സേവാ സംഘമാണ് .ശബരിമല , പമ്പ, എരുമേലി, പന്തളം തുടങ്ങി നൂറിനടുത്ത് കേന്ദ്രങ്ങളിൽ താമസ സൗകര്യവും , അന്നദാനവും , കുടിവെള്ള വിതരണവും സംഘടന ശബരിമല സീസണിൽ നടത്തുന്നു.

സംഘടനയുടെ കോട്ടയം ശാഖയുടെ ഉടമസ്ഥതതയിൽ ഉള്ളതും സ്റ്റേറ്റ് കൗൺസിലിന്റെ കേന്ദ്ര ഓഫീസുമായ തിരുനക്കര ക്ഷേത്ര മൈതാനത്തെ ഓഫീസിൻ്റെ പ്രവർത്തനമാണ് ഇപ്പോൾ ചിലർ തടസപ്പെടുത്തുന്നത് എന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. സംഘടനയുടെ സംസ്ഥാന-ദേശീയ നേതാക്കളാണ് സംസ്ഥാന പ്രസിഡൻ്റ് പി.നരേന്ദ്രൻ നായരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ടത് .ദേശീയ വൈ. പ്രസിഡൻ്റ് കൊയ്യം ജനാർദനൻ (കണ്ണൂർ), സെക്രട്ടറി കൊച്ചു കൃഷ്ണൻ (പാലക്കാട്), സംസ്ഥാന ട്രഷറർ സുരേഷ് അടിമാലി (ഇടുക്കി), ജോ . സെക്രട്ടറി ജയകുമാർ തിരുനക്കര (കോട്ടയം ) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നവർ . പരാതി സ്വീകരിച്ച മുഖ്യമന്തി പ്രശ്നത്തിൽ ഇടപെട്ട് വേണ്ടത് ചെയ്തു കൊള്ളാമെന്ന് നേതാക്കൻമാർക്ക് ഉറപ്പ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group