പാമ്പാടിയിൽ പന്ത്രണ്ട്കാരൻ തീ കൊളുത്തി മരിച്ചത് അമ്മയും അച്ഛനും നിരന്തരമായി വഴക്കുണ്ടാക്കുന്നതിൽ മനംനൊന്ത്; കഞ്ഞിക്കുഴിയിൽ പതിനഞ്ച്കാരി ഫ്ലാറ്റിൻ്റെ പന്ത്രണ്ടാം നിലയിൽ നിന്ന് ചാടി മരിച്ചത് അമ്മ വഴക്ക് പറഞ്ഞതിനാൽ; കോട്ടയത്തെ നടുക്കിയ രണ്ട് ദാരുണമരണങ്ങളും ആത്മഹത്യതന്നെ
സ്വന്തം ലേഖകൻ
കോട്ടയം : നഗരത്തെ നടുക്കിയ രണ്ട് ദാരുണ മരണങ്ങൾ. പാമ്പാടിയിൽ പന്ത്രണ്ടകാരൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചതും, കഞ്ഞിക്കുഴിയിൽ പതിനഞ്ച്കാരി ഫ്ലാറ്റിൻ നിന്ന് വീണ് മരിച്ചതും ഞെട്ടലോടെയാണ് കോട്ടയം കാർ കേട്ടത്. രണ്ടു മരണങ്ങളും ആത്മഹത്യയെന്ന സൂചനയാണ് ലഭിക്കുന്നത്
കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ പത്താംക്ലാസുകാരി റയാന് സൂസന് മേരി ഫ്ലാറ്റിലെ പന്ത്രണ്ടാം നിലയില്‍ നിന്ന് വീണ് മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ലഭിക്കുന്ന സൂചനകൾ
ഇന്നലെ രാത്രി പത്തേകാലോടെയായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. പെണ്‍കുട്ടിക്ക് ഡിപ്രഷന് ഉണ്ടായിരുന്നോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കുട്ടിയുടെ അമ്മയുടെ മൊഴിയില്‍ വ്യക്തതയില്ലെന്നാണ് പോലീസ് പറയുന്നത്.
കോട്ടയം പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ സ്വദേശിയായ കുട്ടി പെട്രോൾ ഒഴിച്ച് തീ കത്തിച്ച് മരിക്കുകയായിരുന്നു.. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
മാതാപിതാക്കള്‍ തമ്മില്‍ നിരന്തരമുള്ള വഴക്കില്‍ മനംനൊന്താണ് പാമ്പാടി കുന്നേപ്പാലത്ത് ഏഴാംക്ലാസ്സ് വിദ്യാര്‍ഥി പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചത്.