play-sharp-fill
ഗുണ്ടകളുമായി പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധം; പൊലീസിന്റെ മനോവീര്യം തകർക്കാൻ നടത്തിയ കപ്രചരണമോ? ഗുണ്ടകളെ ഓടിച്ചിട്ട് പിടിച്ചിരുന്ന ചോരത്തിളപ്പുള്ള എസ്‌ഐമാര്‍ ഇപ്പോള്‍ എവിടെ?

ഗുണ്ടകളുമായി പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധം; പൊലീസിന്റെ മനോവീര്യം തകർക്കാൻ നടത്തിയ കപ്രചരണമോ? ഗുണ്ടകളെ ഓടിച്ചിട്ട് പിടിച്ചിരുന്ന ചോരത്തിളപ്പുള്ള എസ്‌ഐമാര്‍ ഇപ്പോള്‍ എവിടെ?

കോട്ടയം: കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 19 കേസുകളിലെ പ്രതിയായ അരുൺ ഗോപനെന്ന കുപ്രസിദ്ധ ഗുണ്ട നടത്തിയ ആരോപണങ്ങൾ പൊലീസ് ഉദ്യോഗസ്ഥരെ കുടുക്കാനെന്ന് സൂചന. ഗുണ്ട നടത്തിയ ആരോപണങ്ങൾ പൊലീസിന്റെയാകെ മനോവീര്യം കെടുത്തി. ജില്ലയിലെ ചില പൊലീസുകാരുമായി തനിക്ക് ബന്ധമുണ്ടെന്നാണ് ഗുണ്ട നടത്തിയ വെളിപ്പെടുത്തൽ.

ഈ വെളിപ്പെടുത്തലിൽ പരാമർശിച്ചിരിക്കുന്ന ഡിവൈഎസ്പിയും സിഐയുമാണ് ഇയാൾക്കെതിരെ കാപ്പാ ചുമത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിനായി റിപ്പോർട്ട് നല്കിയിരുന്നതെന്നതാണ് വസ്തുത. ഗുണ്ട ഹണിട്രാപ് കേസിൽ പ്രതിയാകുകയും പൊലീസിന് പിടി കിട്ടാതെ വരികയും ചെയ്തപ്പോൾ ഇയാൾ വാണ്ടഡ് ക്രിമിനലാണെന്നും ഇയാളെ കണ്ടുകിട്ടുന്നവർ കോട്ടയം വെസ്റ്റ് പൊലീസുമായി ബന്ധപ്പെടണമെന്ന് ഇയാളുടെ ഫോട്ടോ സഹിതം സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചതും ആരോപണ വിധേയനായ സി ഐ ആയിരുന്നു. തുടർന്ന് ഗുണ്ടയുടെ ഫോട്ടോ സഹിതം പത്രമാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടീസും നല്കിയിരുന്നു.


 

അരുൺ ഗോപന്റെ പേരിൽ തുടർച്ചയായി ജാമ്യം ലഭിക്കാത്തതടക്കം ഏഴ് ക്രൈം കേസുകൾ രജിസ്റ്റർ ചെയ്തതും ഇതേ സി ഐ ആയിരുന്നു. അന്ന് കോട്ടയം ഡിവൈഎസ്പി ആയിരുന്നത് ഗുണ്ട ആരോപണം ഉന്നയിച്ച അതേ ഡിവൈഎസ്പി ആയിരുന്നുവെന്നതാണ് വസ്തുത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കാലയളവിലാണ് ഗുണ്ടയ്ക്കെതിരെ കാപ്പ ചുമത്താൻ ഇരുവരും റിപ്പോർട്ട് നല്കിയത്.

ഹണിട്രാപ് കേസുമായി ബന്ധപ്പെട്ട് ഗുണ്ടയുടെ കാമുകിയെ അടക്കം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതെല്ലാം ഗുണ്ടയ്ക്ക് പൊലീസ് ഉദ്യോഗസ്ഥരോടുള്ള വൈരാഗ്യം വർധിപ്പിച്ചു. നൈറ്റ് ഡ്യൂട്ടിയുള്ള ദിവസം മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരിശോധനയക്ക് പോവുകയെന്നത് ഡ്യൂട്ടിയുടെ ഭാഗമാണ്. ഇത്തരത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് ഗുണ്ട സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ടായിരുന്നതെന്നും ഡിവൈഎസ് പി വ്യക്തമാക്കുന്നു.

ഇത്തരത്തിൽ പൊലീസിന്റെ മനോവീര്യം ഗുണ്ടകളും സാമൂഹിക വിരുദ്ധരും തകർക്കാൻ തുടങ്ങിയതോടെ കൊടും ക്രിമിനലുകളേയും ഗുണ്ടകളേയും ഓടിച്ചിട്ടുപിടിച്ച്‌ അകത്താക്കിയിരുന്ന ‘ചോരത്തിളപ്പുള്ള ‘ എസ്.ഐമാർ ഗതാഗതം നിയന്ത്രിച്ചും വി.ഐ.പി സുരക്ഷാജോലി ചെയ്തും കഴിയുകയാണ്. സിഐമാരാകട്ടെ ഒതുങ്ങിക്കൂടിയിരുന്ന് ജോലി ചെയ്യുകയും ഉള്ള ശമ്പളവും വാങ്ങി വീട്ടിൽ പോകുകയുമാണ് ചെയ്യുന്നത് .

മുൻപ് രണ്ട് സ്റ്റേഷനുകള്‍ക്ക് വീതം സി.ഐയുടെ മേല്‍നോട്ടമുണ്ടായിരുന്നു. ഇത് ഇല്ലാതായതോടെ, സ്റ്റേഷനുകളുടെ പ്രവര്‍ത്തനം തോന്നുംപടിയാണ്. ഗുണ്ടകളുടേയും സ്ഥിരം കുറ്റവാളികളുടെയും വിവരങ്ങള്‍ പോലും മിക്കയിടത്തുമില്ല. സ്റ്റേഷനുകള്‍ തമ്മില്‍ ഏകോപനമില്ലാതായി. ഗുണ്ടാനിയമം ചുമത്താന്‍ ഗുണ്ടകളുടെ 7വര്‍ഷത്തെ കേസ് ചരിത്രം വേണം. ഇത് മിക്കയിടത്തുമില്ല. ഉള്ള വിവരങ്ങള്‍ പ്രകാരം ഗുണ്ടാനിയമം ചുമത്താന്‍ അപേക്ഷിക്കുകയും, അപേക്ഷ നിരസിക്കപ്പെടുകയും ഗുണ്ടകള്‍ രക്ഷപെടുകയും ചെയ്യുന്നത് പതിവായി. ഇതോടെയാണ് നാട്ടിൽ ഗുണ്ടകൾ പെരുകിയതും അക്രമങ്ങളും കൊലപാതകങ്ങളും വർദ്ധിച്ചതും.

കേസുകളുമായി ബന്ധപ്പെട്ട് പ്രതികളെ ട്രാപ്പ് ചെയ്യുന്നതിന് ഗുണ്ടകളേയും വിവിധ കേസുകളിലെ പ്രതികളേയും പൊലീസ് ഉദ്യോഗസ്ഥർ വിളിക്കുകയും, സൗഹൃദം സ്ഥാപിക്കുകയും ചെയ്യാറുണ്ട്. ഇത്തരം ബന്ധങ്ങളിൽ നിന്നാണ് പലപ്പോഴും പല പ്രമാദമായ കേസുകളിലേയും പ്രതികളെ പൊലീസ് പിടിക്കുന്നതും. എതിർഗുണ്ടാസംഘം കഞ്ചാവ് കടത്തുന്ന വിവരം നൽകാൻ മുമ്പ് കോട്ടയം വെസ്റ്റ് ഇൻസ്പെക്ടർ ആയിരുന്ന എം ജെ അരുണിന്റെ ഔദ്യോഗിക ഫോൺ നമ്പറിലേക്ക് ആറ് തവണ ഗുണ്ട വിളിച്ചിരുന്നു.ഇതാണ് ഉദ്യോഗസ്ഥനും അരുൺ ഗോപൻ എന്ന ഗുണ്ടയും തമ്മിൽ അടുപ്പമുണ്ടെന്ന കണ്ടെത്തലിൽ എത്തിയത്.

ഇത്തരത്തിൽ കോട്ടയം ഡിവൈഎസ്പി ഓഫിസിലെ എഎസ്ഐ ആയിരുന്ന അരുൺകുമാറും സ്ക്വാഡിലെ എഎസ്ഐ ആയിരുന്ന മനോജും അടക്കമുള്ളവർ ഗുണ്ടകളെയും വിവിധ കേസുകളിലെ പ്രതികളേയും വിളിക്കുകയും , സൗഹൃദം സ്ഥാപിച്ച് മറ്റ് കേസുകളിലെ പ്രതികളെ ട്രാപ്പ് ചെയ്യുകയും ചെയ്തിരുന്നു.

യഥാർത്ഥ വസ്തുത മനസ്സിലാക്കാതെയും അന്വേഷണം നടത്താതെയും പൊലീസിൽ തന്നെയുള്ള ഒരു വിഭാഗത്തിന്റെ കുടിപ്പക മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥരോടുള്ള നീതികേടായി മാറി.