കോട്ടയത്ത് രണ്ട് ദിവസമായി ഇന്ധനം നിറക്കാനെത്തുന്ന പൊലീസ് ജീപ്പുകള്‍ കൂട്ടത്തോടെ മടങ്ങുന്നു: ലക്ഷങ്ങള്‍ കുടിശിക ; പൊലീസ് വാഹനങ്ങള്‍ക്ക് ഡീസലും പെട്രോളും നല്‍കില്ലെന്ന് പമ്പുടമകൾ.

കോട്ടയത്ത് രണ്ട് ദിവസമായി ഇന്ധനം നിറക്കാനെത്തുന്ന പൊലീസ് ജീപ്പുകള്‍ കൂട്ടത്തോടെ മടങ്ങുന്നു: ലക്ഷങ്ങള്‍ കുടിശിക ; പൊലീസ് വാഹനങ്ങള്‍ക്ക് ഡീസലും പെട്രോളും നല്‍കില്ലെന്ന് പമ്പുടമകൾ.

 

കോട്ടയം: ലക്ഷങ്ങള്‍ കുടിശികയായതോടെ പൊലീസ് വാഹനങ്ങള്‍ക്ക് ഡീസലും പെട്രോളും നല്‍കില്ലെന്ന് പമ്പുടമകൾ . നവകേരള സദസിന് അടക്കം ഓടിയതിന്റെ കുടിശിക കൂടിയതോടെ ഇപ്പോള്‍ വണ്ടി ഓടിക്കാനാകാത്ത അവസ്ഥയിലാണ് ജില്ലയിലെ പൊലീസുകാര്‍.
അത്യാവശ്യകാര്യങ്ങള്‍ക്ക് ഓടാൻ പൊലീസുകാര്‍ കൈയില്‍ നിന്ന് പിരിച്ചാണ് ഇന്ധനം നിറയ്ക്കുന്നത്.

 

 

 

 

നഗരത്തിലെ കണ്‍ട്രോള്‍ റൂം അടക്കം പൊലീസ് വാഹനങ്ങളും എ.ആര്‍. ക്യാമ്പിലെ വാഹനങ്ങളുമാണ് പ്രതിസന്ധിയിലായത്. . സ്‌റ്റേഷനുകളിലെ വാഹനങ്ങള്‍ക്ക് പുറമെ എ.ആര്‍ ക്യാമ്പിലെ വാഹനങ്ങളും നഗരത്തിലെ പമ്പുകളിൽ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തെ തുക കുടിശിക നല്‍കാനുണ്ട്. 50 ലക്ഷത്തിനടുത്താണ് കുടിശിക. പണം കിട്ടാതെ ഇന്ധനം നല്‍കാനാവാത്ത സ്ഥിതിയാണെന്നാണ് പമ്ബ് ഉടമ പറയുന്നത്.

 

 

 

 

രണ്ടു ദിവസമായി ഇന്ധനം നിറക്കാനെത്തുന്ന വാഹനങ്ങളെ മടക്കിയയക്കുകയാണ്. നേരെത്തേയും ഇത്തരത്തില്‍ കുടിശിക വരാറുണ്ടെങ്കിലും ഇത്ര വലിയ തുക ആകുന്നത് ആദ്യമായാണ്. ഇന്ധനം കിട്ടാതായതോടെ സ്‌റ്റേഷനുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താറുമാറായി. അത്യവാശ്യത്തിന് സ്വന്തം കയ്യില്‍നിന്നെടുത്തും മറ്റു കടം പറഞ്ഞത് കടം പറഞ്ഞും ഇന്ധനം നിറക്കേണ്ട അവസ്ഥയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

കുടിശിക തീര്‍ത്തിെല്ലങ്കില്‍ അടുത്ത ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാവും. പെ ട്രോളിങ്ങിനും കേസിന്റെ കാര്യങ്ങള്‍ക്കും പോകാനാവാത്ത അവസ്ഥ വരും. കണ്‍ട്രോള്‍ റൂം വാഹനങ്ങളാണ് ഏറെ പ്രതിസന്ധിയിലായത്. ആരെങ്കിലും സഹായത്തിനു വിളിച്ചാലോ അപകടം സംഭവിച്ചാലോ ഓടിയെത്താൻ കഴിയില്ല.

 

 

 

 

 

കൈയില്‍ നിന്ന് പണം മുടക്കി വണ്ടി ഏതെങ്കിലും ജംഗ്ഷനില്‍ കൊണ്ടിട്ട് വാഹന പരിശോധന നടത്തുകയാണിപ്പോള്‍. ജില്ലയില്‍ ഏഴു വാഹനങ്ങളാണ് കണ്‍ട്രോള്‍ റൂമിലുള്ളത്. ഇതില്‍ നാലെണ്ണവും നഗര പരിധിയില്‍ ഓടുന്നവയാണ്. രണ്ടെണ്ണം കോട്ടയം നഗരത്തിലും ഒന്നു വീതം കഞ്ഞിക്കുഴിയിലും പുതുപ്പള്ളിയിലുമാണ് ഓടുന്നത്.