കോട്ടയം നഗരസഭയിൽ ഭരണപക്ഷ പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ കൈയേറ്റം
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം നഗരസഭയിൽ ഭരണ- പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയും.
നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റിനെ പ്രതിപക്ഷ നേതാവ് അഡ്വ ഷീജാ അനിലിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. തുടർന്നാണ് കൈയേറ്റത്തിലേക്ക് എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടതുപക്ഷ കൗൺസിലർമാർക്കുള്ള പദ്ധതി വിഹിതവിതരണത്തിലുണ്ടായ അപാകതയിലാണ് ചെയർപേഴ്സണെ തടഞ്ഞുവെച്ചത്.
പ്രതിപക്ഷമൊന്നടങ്കമായിരുന്നു ചെയർപേഴ്സണെ അവരുടെ ക്യാബിനുള്ളിൽ തടഞ്ഞ് വച്ചിരുന്നത്.
വാട്ടർ അതോറിറ്റിക്കും ഇലക്ട്രിസിറ്റി ബോർഡിനും അറ്റകുറ്റപണികൾ നടത്തുന്നതിനായി പണം കെട്ടിവയ്ക്കേണ്ടതുണ്ട് നഗരസഭ. വാട്ടർ അതോറിറ്റിക്ക് ഒരു കോടി ഇരുപത്തിയെട്ട് ലക്ഷവും, ഇലക്ട്രിസിറ്റിക്ക് എൺപത്തിയെട്ടു ലക്ഷവും നല്കിയതായി നഗരസഭയിൽ കണക്കുണ്ട്.
ഇറിഗേഷനിലും ഫണ്ട് കെട്ടിവച്ചിട്ടുണ്ട്. എന്നാൽ ഈ ഫണ്ടുകൾ ഇടതുപക്ഷ കൗൺസിലർമാരുടെ വാർഡുകലിലില്ലെന്നും ചെയർപേഴ്സന്റെ വാർഡിലും കൗൺസിലർ ദമ്പതിമാരായ ബിന്ദു- സന്തോഷ്കുമാർ എന്നിവരുടെ വാർഡിലേക്കാണ് പോയതെന്നും പ്രതിപക്ഷം ആരോപിക്കുന്നത്.
ഇടത് പക്ഷ കൗൺസിലർമാരുടെ വാർഡിലും പടിഞ്ഞാറൻ പ്രദേശങ്ങളിലെ വാർഡുകളിലേക്കും നഗരസഭയുടെ ഒരു പരിഗണനയും ലഭിച്ചില്ല. ഈ ആരോപണങ്ങളെത്തുടർന്നാണ് പ്രതിപക്ഷം ചെയർപേഴ്സണെ തടഞ്ഞ് വച്ചത്.
തുടർന്ന് ഭരണപ്രതിപക്ഷ കൗൺസിലർമാർ വാക്കേറ്റം ഉണ്ടാവുകയും സംഘർഷാവസ്ഥയിലെത്തുകയും ചെയ്തു. എന്നാൽ വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.
പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും, വസ്തുതകൾ മനസിലാക്കാതെയുള്ളതാണന്നും നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റിൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.