കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ട സ്ത്രീ തന്നെയാണ് ഉപേക്ഷിക്കാൻ എത്തിയത്. തികളാഴ്ച രാത്രി കൂട്ടിയെ പാർപ്പിച്ചത് കൊല്ലത്തു തന്നെ
സ്വന്തം ലേഖകൻ
കൊല്ലം: കാണാതായ അബി ഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ട സ്ത്രീ തന്നെയാണ് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത്. ഒരു സ്ത്രീ കുട്ടിയുമായി നടന്നു വന്ന് കുട്ടിയെ നിലത്തിരുത്തി ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കുട്ടിയെ ആദ്യം കണ്ട റിട്ട. ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ ബിജു പറയുന്നത്.
ഇതേ സമയം തന്നെ പരീക്ഷ എഴുതാൻ വന്ന ഏതാനും വിദ്യാർഥിനികളും കുട്ടിയുടെ അടുത്ത്എത്തി. അവർ കുട്ടിക്ക് ബിസ്കറ്റ് നൽകി. ഇവരെല്ലാം ചേർന്നാണ് പോലീസിൽ അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച രാത്രിയിൽ ഒരു വീട്ടിലാണ് താമസിച്ചതെന്ന് കുട്ടി പറഞ്ഞു. തന്നെ തട്ടിക്കൊണ്ടുപോയവർ ആരാണന്നും കുട്ടിക്ക് അറിയില്ല. മുൻപ് കണ്ടിട്ടില്ല എന്നും കുട്ടി പറയുന്നു.
കൊല്ലത്തു തന്നെ പ്രതികൾ ഉണ്ടായിരുന്നു എന്നാണ് ഇതോടെ വ്യക്തമാവുന്നത്.
കുട്ടി അവശനിലയിലാണ്. അതേസമയം ഉപദ്രവിച്ചില്ല എന്നാണ് കുട്ടിയുടെ പെരുമാറ്റത്തിൽ മനസിലാകുന്നത്.
വാഹനത്തിൽ കയറിയെന്നും പിന്നീട് കുറെ ദൂരം നടന്നാണ് ആശ്രാമം മൈതാനത്ത് എത്തിച്ചതെന്നുമാണ് കുട്ടി പറയുന്നത്.
ഇതിൽ നിന്ന് മനസിലാകുന്നത് സംഘം കൊല്ലം വിട്ടു പോയിരുന്നില്ല എന്നാണ്. കുട്ടിയെ തട്ടി കൊണ്ടുപോയ സ്ഥലത്തിനു സമീപ പ്രദേശത്ത് ഏതോ വീട്ടിലാണ് താമസിച്ചതെന്നാണ് കരുതുന്നത്