കൊടുമണ്‍ സ്റ്റേഷനിലെ പൊലീസുകാരനെ ആക്രമിക്കണമെന്ന് ചുവന്ന അങ്ങാടിക്കല്‍ ഫേസ് ബുക്ക് ഗ്രൂപ്പിന്റെ ആഹ്വാനം; പോസ്റ്റിന് താഴെ  പ്രകോപനപരമായ കമന്റുകളുമായി സൈബര്‍ സഖാക്കള്‍;  പരാതി നല്‍കിയിട്ടും സിപിഎമ്മിനെ പേടിച്ച്‌ ചെറുവിരല്‍ അനക്കാതെ  മേലാളന്മാര്‍

കൊടുമണ്‍ സ്റ്റേഷനിലെ പൊലീസുകാരനെ ആക്രമിക്കണമെന്ന് ചുവന്ന അങ്ങാടിക്കല്‍ ഫേസ് ബുക്ക് ഗ്രൂപ്പിന്റെ ആഹ്വാനം; പോസ്റ്റിന് താഴെ പ്രകോപനപരമായ കമന്റുകളുമായി സൈബര്‍ സഖാക്കള്‍; പരാതി നല്‍കിയിട്ടും സിപിഎമ്മിനെ പേടിച്ച്‌ ചെറുവിരല്‍ അനക്കാതെ മേലാളന്മാര്‍

സ്വന്തം ലേഖിക

പത്തനംതിട്ട: അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലുണ്ടായ സംഘര്‍ഷത്തിനിടെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചുവെന്ന് ആരോപിച്ച്‌ കൊടുമണ്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഇ എസ് ഷൈമോനെ കൈകാര്യം ചെയ്യണമെന്ന് കാട്ടി ചുവന്ന അങ്ങാടിക്കല്‍ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിന്റെ ആഹ്വാനം.

അക്രമത്തിനുള്ള ആഹ്വാനം ഏറ്റു പിടിച്ച്‌ സംസ്ഥാനമൊട്ടാകെയുള്ള സൈബര്‍ സഖാക്കളും രംഗത്തു വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസുകാരനെ കൈകാര്യം ചെയ്യണമെന്നുള്ള നിരവധി കമന്റുകള്‍ പോസ്റ്റിന് അടിയില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് പൊലീസുകാരന്‍ പത്തനംതിട്ട എസ്‌പി അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും ചെറുവിരല്‍ പോലും അനക്കാന്‍ തയാറായിട്ടില്ല.

പ്രകോപനപരമായ കമന്റിട്ടവര്‍ അടക്കം സൈബര്‍ കുറ്റകൃത്യത്തില്‍ പങ്കാളികളാകുമെന്നിരിക്കേ പൊലീസിന്റെ നിശബ്ദത സേനയില്‍ തന്നെ വിമര്‍ശനത്തിന് കാരണമാകുന്നു. മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലാതെ വന്നതോടെ ഷൈമോന്‍ അവധിയില്‍ പ്രേവശിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഞായറാഴ്ച അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഐ-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. സോഡാക്കുപ്പി കൊണ്ടുള്ള ഏറ് കൊണ്ട് കൊടുമണ്‍ എസ്‌എച്ച്‌ഓ മഹേഷ് കുമാറിന് തലയ്ക്ക് സാരമായി പരിക്കേറ്റു.

പ്രകോപിതരായ പൊലീസ് സേന കണ്ണില്‍ കണ്ടവരെയെല്ലാം ഓടിച്ചിട്ട് തല്ലി. അടൂര്‍ കെഎപി മൂന്നാം ബറ്റാലിയനില്‍ നിന്നുള്ള പൊലീസുകാരും ലാത്തിച്ചാര്‍ജിന് ഉണ്ടായിരുന്നു.

ഈ കൂട്ടത്തില്‍ ഷൈമോനെ മാത്രം തെരഞ്ഞു പിടിച്ചാണ് സിപിഎം സൈബര്‍ സഖാക്കള്‍ ചിത്രം സഹിതം പോസ്റ്റിട്ടിരിക്കുന്നത്. പൊലീസുകാരനെ അക്രമിക്കണമെന്നു തന്നെയാണ് പോസ്റ്റിലുള്ള ആഹ്വാനം.

പോസ്റ്റ് ഇങ്ങനെ:

” ഷൈമോന്‍ ഇഎസ്
പത്തനംതിട്ട കൊടുമണ്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍

സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തെരഞ്ഞു പിടിച്ച്‌ അടിക്കുന്നതില്‍ വിദഗ്ധന്‍. കഴിഞ്ഞ ദിവസം കൊടുമണ്‍ പൊലിസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഓയ്ക്ക് നേരെയുണ്ടായ ഏകപക്ഷീയമായ അക്രമത്തില്‍ അക്രമികളെ പിടിക്കാതെ അവര്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചു. വിഷയത്തിന്റെ ഗതിമാറ്റി നിരപരാധികളായ ഡിവൈഎഫ്‌ഐ സിപിഎം പ്രവര്‍ത്തകരെ നിര്‍ദാക്ഷിണ്യം തല്ലിച്ചതച്ചത് ഇവന്റെ നേതൃത്വത്തിലാണ്. സുപ്പീരിയര്‍ ഓഫീസേഴ്സിന്റെ മുന്നില്‍ വച്ച്‌ കേട്ടാല്‍ അറക്കുന്ന തെറി വിളിച്ചു വൈരാഗ്യബുദ്ധിയോടെ പെരുമാറിയ കാക്കിക്കുള്ളിലെ ക്രിമിനല്‍. പൊലീസ് ഓഫീസേഴ്സ് അടിക്കരുതെന്ന് പറഞ്ഞപ്പോഴും അതൊന്നും വക വയ്ക്കാതെ ഓര്‍ഡര്‍ മറികടന്നു തെരഞ്ഞുപിടിച്ച്‌ സഖാക്കളെ അടിച്ച ഏമാന്‍. പ്രതികരിക്കുക.”