കൊച്ചിയില്‍ ഓയോ റൂമില്‍ യുവതിയെ കഴുത്തില്‍ കത്തി കയറ്റി കൊലപ്പെടുത്തി; മരിച്ചത് ചങ്ങനാശേരി സ്വദേശിനി; ഹോട്ടലിലെ കെയർടേക്കറായ സുഹൃത്ത് അറസ്റ്റിൽ

കൊച്ചിയില്‍ ഓയോ റൂമില്‍ യുവതിയെ കഴുത്തില്‍ കത്തി കയറ്റി കൊലപ്പെടുത്തി; മരിച്ചത് ചങ്ങനാശേരി സ്വദേശിനി; ഹോട്ടലിലെ കെയർടേക്കറായ സുഹൃത്ത് അറസ്റ്റിൽ

സ്വന്തം ലേഖിക

കൊച്ചി: കൊച്ചിയില്‍ ഓയോ റൂമില്‍ യുവതിയെ കഴുത്തില്‍ കത്തി കയറ്റി കൊലപ്പെടുത്തി.

ചങ്ങനാശേരി സ്വദേശിനി രേഷ്മ(27) ആണു സുഹൃത്തിന്റെ കുത്തേറ്റു മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി 10നു കലൂർ ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ച്‌ റോഡിലുള്ള ഓയോ റൂമിലാണ് കൊലപാതകം നടന്നത്.

ഹോട്ടലിലെ കെയർടേക്കറായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിനെ (31) എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.

3 വർഷമായി ഇവർ തമ്മിൽ പരിചയമുണ്ടെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് കാരണം വ്യക്തമായിട്ടില്ല. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

രേഷ്മയ്ക്ക് കഴുത്തിന് പുറകിലാണ് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു. പോലീസ് എത്തുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു. രേഷ്മ എറണാകുളത്ത് ലാബ് അറ്റൻഡര്‍ ആണെന്നാണ് വിവരം. നൗഷീദ് ഹോട്ടലില്‍ കെയര്‍ ടേക്കറാണ്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

കലൂര്‍ പൊറ്റക്കുഴി മസ്ജിദ് ലെയ്‌നില്‍ കൈപ്പിള്ളി റെസിഡൻസി ഓയോ ഹോട്ടലിലാണ് നൗഷാദ് ജോലി ചെയ്യുന്നത്. ഇവിടെ വച്ചായിരുന്നു കൊലപാതകം. നൗഷാദും രേഷ്മയും സമൂഹമാദ്ധ്യമം വഴിയാണ് പരിചയപ്പെട്ടത്. അടുപ്പത്തിലായിരുന്നുവെന്നാണ് സൂചന.ബുധനാഴ്ച നൗഷാദിനെ കാണാൻ രേഷ്മ വീട്ടില്‍ നിന്ന് കലൂരിലെത്തുകയായിരുന്നു.

ഹോട്ടലില്‍ വച്ച്‌ തര്‍ക്കത്തിനിടെ നൗഷാദ് കത്തിയെടുത്ത് കഴുത്തിലും ദേഹമാസകലവും കുത്തി. വലതുകഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് രേഷ്മയുടെ ജീവനടുത്തത്.

ഹോട്ടലിലെ മറ്റൊരു ജീവനക്കാരൻ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി ഇയാളെ കസറ്റഡിയിലെടുത്തു. നൗഷാദ് ഏതാനും വര്‍ഷങ്ങളായി ഇവിടെ ജോലിയിലുണ്ട്. കൊലപാതക കാരണം വ്യക്തമല്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് നൗഷീദ് പറയുന്നതെന്നും പോലീസ് അറിയിച്ചു.