‘ടി.പിയെ 51 വെട്ട് വെട്ടി തീർത്തു, മകനെ അധികം വളരാൻ വിടില്ല, അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡിൽ ചിതറും; ക്വട്ടേഷൻ എടുത്തു കഴിഞ്ഞിരിക്കുന്നു; ചാനൽ ചർച്ചയിൽ എ.എൻ ഷംസീറിനെതിരെ സംസാരിക്കരുത്’; ടി.പി ചന്ദ്രശേഖരൻറെ മകന് വധഭീഷണി

‘ടി.പിയെ 51 വെട്ട് വെട്ടി തീർത്തു, മകനെ അധികം വളരാൻ വിടില്ല, അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡിൽ ചിതറും; ക്വട്ടേഷൻ എടുത്തു കഴിഞ്ഞിരിക്കുന്നു; ചാനൽ ചർച്ചയിൽ എ.എൻ ഷംസീറിനെതിരെ സംസാരിക്കരുത്’; ടി.പി ചന്ദ്രശേഖരൻറെ മകന് വധഭീഷണി

Spread the love

കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻറെ മകനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. കെ.കെ രമ എം.എൽ.എയുടെ ഓഫീസ് വിലാസത്തിലാണ് കത്തു കിട്ടിയത്.

ടി.പിയുടെ മകൻ അഭിനന്ദിനെയും ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ വേണുവിനെയും കൊല്ലുമെന്നാണ് കത്തിൽ പറയുന്നത്. പി.ജെ ബോയ്‌സ് എന്ന പേരിലാണ് ഭീഷണിക്കത്ത്.

സിപിഎമ്മിനെതിരെ മാധ്യമങ്ങളിൽ വന്ന് ചർച്ച ചെയ്ത ടി.പിയെ 51 വെട്ട് വെട്ടിയാണ് തീർത്തതെന്നും എം.എൽ.എ രമയുടെ മകനെ അധികം വളരാൻ വിടില്ലെന്നും അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡിൽ ചിതറുമെന്നും കത്തിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാനൽ ചർച്ചയിൽ തലശ്ശേരി എം.എൽ.എ എ.എൻ ഷംസീറിനെതിരെ സംസാരിക്കരുതെന്നും, ഷംസീർ പങ്കെടുക്കുന്ന ചർച്ചയിൽ ആർ.എം.പി നേതാക്കൾ പങ്കെടുക്കരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പ് നൽകിയിട്ടും കേൾക്കാത്തതാണ് ടി പി ചന്ദ്രശേഖരനെ വധിക്കാൻ കാരണമെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്.

ടി.പി.യുടെ മകനെതിരെ ക്വട്ടേഷൻ എടുത്തുകഴിഞ്ഞതാണെന്നും കത്തിൽ പറയുന്നു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റിനെ മുൻപ് വെട്ടിയത് കണ്ണൂർ സംഘം അല്ലെന്നും മറിച്ചായിരുന്നുവെങ്കിൽ അന്ന് തന്നെ തീർക്കുമായിരുന്നുവെന്നും ഭീഷണിക്കത്തിൽ പറയുന്നു.

ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ എൻ. വേണു വടകര എസ്.പിക്ക് പരാതി നൽകി.