വനഭൂമിയിൽ താമസിക്കുന്ന പതിനായിരത്തിലേറെ കുടുംബങ്ങൾക്ക് ‘നവകേരളം’ പദ്ധതിയിൽ പട്ടയം നൽകാനുള്ള കേരളസർക്കാർ തീരുമാനത്തെ തടഞ്ഞു കേന്ദ്രസർക്കാർ.

വനഭൂമിയിൽ താമസിക്കുന്ന പതിനായിരത്തിലേറെ കുടുംബങ്ങൾക്ക് ‘നവകേരളം’ പദ്ധതിയിൽ പട്ടയം നൽകാനുള്ള കേരളസർക്കാർ തീരുമാനത്തെ തടഞ്ഞു കേന്ദ്രസർക്കാർ.

തിരുവനന്തപുരം : വനഭൂമിയിൽ താമസിക്കുന്നവർക്ക് നവകേരളം പദ്ധതിയിൽ പട്ടയം നൽകാനുള്ള തീരുമാനം കൈകൊണ്ട് കേന്ദ്രസർക്കാരിന് കത്ത് അയച്ചിട്ട് മാസങ്ങൾ ആയിട്ട് ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടു പോവുകയാണ്.

കേരളത്തെ സാമ്പത്തികമായി തകർക്കുന്നതിനോടൊപ്പം എല്ലാവർക്കും ഭൂമി എന്ന കേരളത്തിൻറെ പ്രഖ്യാപിത ലക്ഷ്യത്തെ കേന്ദ്രം അട്ടിമറിക്കാൻ ശ്രമിക്കുക ആണെന്നാണ് സർക്കാരിൻറെ നിലപാട്.

1980 കാലഘട്ടങ്ങളിൽ പതിനായിരത്തിലേറെ കുടുംബംഗങ്ങൾ പട്ടയത്തിന് അർഹരാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു.ഇത്രയും കുടുംബങ്ങളും 19ഇത്രയും കുടുംബങ്ങളും 1970 കാലഘട്ടങ്ങളിൽ വനമേഖലയിൽ താമസിച്ചിരുന്നവരായിരുന്നു എന്നുള്ളതിന് രേഖ സമർപ്പിക്കണം എന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.

അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വനംമന്ത്രി എ കെ ശശീന്ദ്രനും റവന്യൂ വകുപ്പ് മന്ത്രി കെ രാജനും കേന്ദ്രപരിസ്ഥിതി സമിതിയെ സമീപിച്ചെങ്കിലും അനുകൂല നടപടി ഒന്നും ഉണ്ടായില്ല