കേരളത്തിൽ നിന്നുള്ള സന്നദ്ധസംഘടന പണം വകമാറ്റി പഞ്ചാബില്‍ പള്ളിനിര്‍മ്മിച്ചെന്ന് ആരോപണം;   കോഴിക്കോട് ആസ്ഥാനമായുള്ള റീലിഫ് ആൻ്റ് ചാരിറ്റബിൾ ഫൌണ്ടേഷൻ ഓഫ് ഇന്ത്യ എന്ന  സന്നദ്ധ സംഘടനയ്ക്കെതിരെ അന്വേഷണം

കേരളത്തിൽ നിന്നുള്ള സന്നദ്ധസംഘടന പണം വകമാറ്റി പഞ്ചാബില്‍ പള്ളിനിര്‍മ്മിച്ചെന്ന് ആരോപണം; കോഴിക്കോട് ആസ്ഥാനമായുള്ള റീലിഫ് ആൻ്റ് ചാരിറ്റബിൾ ഫൌണ്ടേഷൻ ഓഫ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയ്ക്കെതിരെ അന്വേഷണം


സ്വന്തം ലേഖിക

ദില്ലി: കോഴിക്കോട് ആസ്ഥാനമായുള്ള റീലിഫ് ആൻ്റ് ചാരിറ്റബിൾ ഫൌണ്ടേഷൻ ഓഫ് ഇന്ത്യ പഞ്ചാബിൽ നടത്തിയ പള്ളി നിർമ്മാണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണം തുടങ്ങി. പഞ്ചാബിലെ ഫരീദ്കോട്ടിൽ 2015 നും 2017 നും ഇടയിലായി മൂന്ന് പള്ളികളുടെ നിർമ്മാണമാണ് ഇവർ പൂർത്തിയാക്കിയത്.

പഞ്ചാബിൽ പ്രവർത്തനമില്ലാത്ത സംഘടന രണ്ട് ജമ്മുകശ്മീർ സ്വദേശികളുടെ പേരിലേക്ക് പണം വകമാറ്റിയാണ് പള്ളി നിർമ്മാണം നടത്തിയതെന്നാണ് ആഭ്യന്തരമന്ത്രാലയം പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശ സംഭാവന സന്നദ്ധപ്രവർത്തനങ്ങൾക്ക് മാത്രം ഉപയോഗിക്കാനാണ് ഇവർക്ക് അനുമതിയുള്ളത്. ഈ പണം വകമാറ്റി ചിലവഴിച്ചതിനെ കുറിച്ച് ആഭ്യന്തരമന്ത്രാലയം അന്വേഷണം തുടങ്ങിയ വിവരം ഇംഗ്ളീഷ് ദിനപ്പത്രമായ ദി ട്രിബ്യൂൺ ആണ് പുറത്തുവിട്ടത്.

സാമൂഹിക സംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾക്കായിട്ടാണ് രണ്ടായിരത്തിൽ സംഘടന രൂപീകരിച്ചത്. വിദേശനിക്ഷേപം സ്വീകരിക്കാൻ സംഘടനയ്ക്ക് നല്‍കിയ അനുമതി കേന്ദ്രം കഴിഞ്ഞ വർഷം റദ്ദാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പരിധിയിലിരിക്കുന്ന വിഷയമായതിനാൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നാണ് ആർസിഎഫ്ഐ അറിയിച്ചത്.