കേരള ബജറ്റ് 2023: കാര്‍ഷിക മേഖലക്കായി ഈ വര്‍ഷം 156.3 കോടി ; നാളികേര വികസനത്തിനായി 68.95 കോടി ;  മണ്ണ് – ജല വികസനത്തിനായി 87.75 കോടിയും ക്ഷീരവകുപ്പിന് 114 കോടി രൂപയും വകയിരുത്തി

കേരള ബജറ്റ് 2023: കാര്‍ഷിക മേഖലക്കായി ഈ വര്‍ഷം 156.3 കോടി ; നാളികേര വികസനത്തിനായി 68.95 കോടി ; മണ്ണ് – ജല വികസനത്തിനായി 87.75 കോടിയും ക്ഷീരവകുപ്പിന് 114 കോടി രൂപയും വകയിരുത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാര്‍ഷിക മേഖലക്കായി ഈ വര്‍ഷം 156.3 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തി. ഇതില്‍ 95.10 കോടി നെല്‍കൃഷിക്കായിട്ടാണ് മാറ്റിവച്ചിരിക്കുന്നത്. സുഗന്ധ വ്യഞ്ജനങ്ങൾക്കായി 4.6 കോടിയും വിള ഇൻഷുറൻസിന് 31 കോടിയും അനുവദിച്ചു. കുട്ടനാട്ടിലെ കര്‍ഷകര്‍ക്കായി 17 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണ് – ജല വികസനത്തിനായി 87.75 കോടിയും ക്ഷീരവകുപ്പിന് 114 കോടി രൂപയും വകയിരുത്തി. മൃഗചികിത്സ മെച്ചപ്പെടുത്തുന്നതിനായി 41 കോടി അനുവദിച്ചു.

നാളികേര വികസനത്തിനായി 68.95 കോടി രൂപ വകയിരുത്തി. തേങ്ങയുടെ താങ്ങുവില 34 രൂപയാക്കി. 32 രൂപയില്‍ നിന്നാണ് 34 രൂപയാക്കി ഉയര്‍ത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം, കാസർകോട് ജില്ലകളിൽ പെറ്റ് ഫുഡ് കമ്പനിക്കായി 20 കോടി, ഉൾനാടൻ മത്സ്യബന്ധനത്തിനായി 5 കോടി, ശുചിത്വ സാഗരം പദ്ധതി- 5.5 കോടി, മത്സ്യത്തൊഴിലാളിക്ക് സഹായം ലഭ്യമാക്കുന്ന സമ്പാദ്യസമാശ്വാസ പദ്ധതിക്കായി 27 കോടി എന്നിവയാണ് ബജറ്റിലെ മറ്റു പ്രഖ്യാപനങ്ങള്‍. വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി 50.85 കോടി രൂപ മാറ്റിവെച്ചു.