play-sharp-fill
‘നെഞ്ചും മുഖവും ഒരു തെങ്ങില്‍ ചേര്‍ത്ത് അമര്‍ത്തി നിന്നാണ് ബോംബ് വരിഞ്ഞു കെട്ടുന്നത്. കെട്ടുന്നതിനിടെ ബോംബ് പൊട്ടിയാലും കൈകളേ പോവൂ. ജീവന്‍ പണയം വച്ച്‌ ജീവന്‍ എടുക്കാനുള്ള കളി; ചാവുന്നതിനും… കൊല്ലുന്നതിനും …ഒരു കാരണം വേണം; കല്യാണവീട്ടിലെ ബോംബാക്രമണം ചർച്ചയാകുമ്പോൾ കെ വി അനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

‘നെഞ്ചും മുഖവും ഒരു തെങ്ങില്‍ ചേര്‍ത്ത് അമര്‍ത്തി നിന്നാണ് ബോംബ് വരിഞ്ഞു കെട്ടുന്നത്. കെട്ടുന്നതിനിടെ ബോംബ് പൊട്ടിയാലും കൈകളേ പോവൂ. ജീവന്‍ പണയം വച്ച്‌ ജീവന്‍ എടുക്കാനുള്ള കളി; ചാവുന്നതിനും… കൊല്ലുന്നതിനും …ഒരു കാരണം വേണം; കല്യാണവീട്ടിലെ ബോംബാക്രമണം ചർച്ചയാകുമ്പോൾ കെ വി അനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

സ്വന്തം ലേഖകൻ
കണ്ണൂര്‍: ‘നെഞ്ചും മുഖവും ഒരു തെങ്ങില്‍ ചേര്‍ത്ത് അമര്‍ത്തി നിന്നാണ് ബോംബ് വരിഞ്ഞു കെട്ടുന്നത്. കെട്ടുന്നതിനിടെ ബോംബ് പൊട്ടിയാലും കൈകളേ പോവൂ. ജീവന്‍ പണയം വച്ച്‌ ജീവന്‍ എടുക്കാനുള്ള കളി; ചാവുന്നതിനും… കൊല്ലുന്നതിനും …ഒരു കാരണം വേണം; കല്യാണവീട്ടിലെ ബോംബാക്രമണം ചർച്ചയാകുമ്പോൾ എഴുത്തുകാരനും തിരക്കഥാകൃത്തുമായ കെ.വി അനില്‍ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

ജയകൃഷ്ണന്‍ മാസ്റ്റര്‍ മൊകേരിയിലെ ക്ലാസ് റൂമില്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളെ കുറിച്ച്‌ ഒരു പരമ്പര ചെയ്യുന്നതിനായി കണ്ണൂരിലെത്തിയപ്പോഴുണ്ടായ അനുഭവമാണ് അനില്‍ പങ്കുവെച്ചത്.


കെ. വി അനിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയകൃഷ്ണന്‍ മാസ്റ്റര്‍ മൊകേരിയിലെ ക്ലാസ് റൂമില്‍ കൊല ചെയ്യപ്പെട്ടപ്പോഴാണ് ഞാന്‍ കണ്ണൂരില്‍ എത്തുന്നത്. അന്ന് ഹക്കിം നട്ടാശ്ശേരി സാര്‍ ആയിരുന്നു മംഗളത്തില്‍ എന്റെ എഡിറ്റര്‍. ‘കണ്ണൂരിന്റെ മുറിവിലൂടെ ‘ എന്ന പേരില്‍ ഒരു പരമ്ബര ചെയ്തു. കര്‍ണ്ണാടക സര്‍ക്കാരിന്റെ അവാര്‍ഡും കിട്ടി. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ ആയിരുന്നു വിഷയം. കൊങ്കിച്ചി പത്തായക്കുന്ന് ഡയമണ്‍ഡ് മുക്ക് … എല്ലായിടത്തും പോയി. കവചം പോലെ കൂടെ നിന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ആയിരുന്നു.

ബോംബ് നിര്‍മ്മാണം നേരിട്ട് കണ്ടു. താറാവ് മുട്ടയുടെ വെള്ളയില്‍ വെടിമരുന്ന് കുഴയ്ക്കുന്നത് കണ്ടു. വെള്ളാരം കല്ലുകള്‍ ശേഖരിക്കുന്നത് കണ്ടു. നാടന്‍ ബോംബിന്റെ പവര്‍ ഹൗസുകള്‍ വെള്ളാരം കല്ലുകളാണ്. സ്റ്റീല്‍ ബോംബുകള്‍ക്ക് ചെറിയ സ്‌റ്റീല്‍ കറി പാത്രങ്ങളും….എം – സീലും. അക്കാലത്ത് കണ്ണൂരില്‍ ഇത്തരം ചെറിയ പാത്രങ്ങളുടെ വില്‍പ്പന കലക്ടര്‍ നിരോധിച്ചിരുന്നു. നെഞ്ചും മുഖവും ഒരു തെങ്ങില്‍ ചേര്‍ത്ത് അമര്‍ത്തി നിന്നാണ് ബോംബ് വരിഞ്ഞു കെട്ടുന്നത്. കെട്ടുന്നതിനിടെ ബോംബ് പൊട്ടിയാലും കൈകളേ പോവൂ. ജീവന്‍ പണയം വച്ച്‌ ജീവന്‍ എടുക്കാനുള്ള കളി ! എന്റെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ കണ്ണൂരില്‍ ഉള്ളവരാണ്. ശുദ്ധഹൃദയര്‍. പക്ഷേ, കല്യാണ വീട്ടിലും ബോംബും കൊണ്ട് വരുന്ന സംസ്ക്കാരം അപകടകരമാണ്. മടിയില്‍ കനം ഇല്ലാത്തവന് വഴിയില്‍ ഭയക്കേണ്ട… പക്ഷേ, മടിയില്‍ ബോംബ് ഉള്ളവന് വഴിയില്‍ ഭയക്കണം സാര്‍ !!! ചാവുന്നതിനും… കൊല്ലുന്നതിനും … ഒരു കാരണം വേണം ! # കണ്ണൂര്‍ അല്ല… കണ്ണീര്‍ ആണ് !!!