കഞ്ഞിക്കുഴി ജംഗ്ഷനിലെ മരണക്കുഴി നികത്തി പൊലീസുകാർ;  യാത്രക്കാർക്ക് ആശ്വാസമായി !!

കഞ്ഞിക്കുഴി ജംഗ്ഷനിലെ മരണക്കുഴി നികത്തി പൊലീസുകാർ; യാത്രക്കാർക്ക് ആശ്വാസമായി !!

സ്വന്തം ലേഖിക

കോട്ടയം: കഞ്ഞിക്കുഴി കവലയിൽ റോഡിന്റെ ഒത്തനടുക്ക് രൂപപ്പെട്ട മരണക്കുഴി മണ്ണിട്ട് നികത്തി പൊലീസ്.

നിയന്ത്രണത്തിന് ഉപയോഗിക്കുന്ന ഉപകരണം കുഴിയ്ക്ക് സമീപത്തായി താത്ക്കാലികമായി സ്ഥാപിച്ചാണ് അപകടമുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൺട്രോൾ റൂം എസ് ഐ പ്രിൻസ് തോമസും, സിവിൽ പൊലീസ് ഓഫീസർ അഭീഷും രണ്ട് അഥിതി തൊഴിലാളികളുടെ സഹായത്തോടെയാണ് കുഴി മൂടിയത്.

നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഈ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം ഈ പടുകുഴിയിൽ വീഴാതെ വെട്ടിച്ചുമാറ്റിയ ഓട്ടോയും രണ്ട് കാറുകളും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു.

കഞ്ഞിക്കുഴി ട്രാഫിക് ഐലന്റിനും കഞ്ഞിക്കുഴി ബസ് സ്റ്റോപ്പിനും മധ്യഭാഗത്തായി ഇത്തരത്തിൽ ചെറുതും വലുതുമായ നിരവധി കുഴികളുണ്ട്. അപകടസാധ്യത ചൂണ്ടിക്കാട്ടി ഇതിനകം നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

രാത്രി കാലങ്ങളില്‍ കടന്നു പോകുന്ന ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ കുഴിയില്‍ ചാടി അപകടത്തില്‍പ്പെടുന്നത് പതിവാണ്. കുഴി ഒഴിവാക്കി സഞ്ചരിക്കുന്ന വാഹനങ്ങള്‍ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചും അപകടം സംഭവിക്കുന്നുണ്ട്.

അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്ന് കുഴിയില്‍ വാഴനട്ട് മണ്ണും കല്ലുമിട്ട് മൂടിയിരുന്നു. ട്രാഫിക് നിയന്ത്രണത്തിന് ഉപയോഗിക്കുന്ന ഉപകരണം ( കോൺ) കുഴിയ്ക്ക് സമീപത്തായി സ്ഥാപിച്ചാണ് പൊലീസ് അപകടമുന്നറിയിപ്പ് നല്‍കിയിരുന്നത്.