ക്രിമിനൽ പശ്ചാത്തലമുള്ള ആൺസുഹൃത്തുമായുള്ള മകളുടെ ബന്ധം അച്ഛനെ തകർത്തു; ബന്ധം തുടരരുതെന്ന് ആവശ്യപ്പെട്ടെങ്കിലും മകൾ പിന്മാറിയില്ല; തകർന്ന പിതാവ് ഒടുവിൽ മകളെയും കൂട്ടി ആത്മഹത്യ ചെയ്തു

ക്രിമിനൽ പശ്ചാത്തലമുള്ള ആൺസുഹൃത്തുമായുള്ള മകളുടെ ബന്ധം അച്ഛനെ തകർത്തു; ബന്ധം തുടരരുതെന്ന് ആവശ്യപ്പെട്ടെങ്കിലും മകൾ പിന്മാറിയില്ല; തകർന്ന പിതാവ് ഒടുവിൽ മകളെയും കൂട്ടി ആത്മഹത്യ ചെയ്തു

സ്വന്തം ലേഖിക

അടിമാലി: ക്രിമിനൽ പശ്ചാത്തലമുള്ള ആൺസുഹൃത്തുമായുള്ള മകളുടെ ബന്ധം അറിഞ്ഞ പിതാവ് മകളെ പലതവണ താക്കീത് ചെയ്തെങ്കിലും മകൾ വഴങ്ങിയില്ല.

സ്നേഹിച്ചും ലാളിച്ചും താലോലിച്ചും വളര്‍ത്തിയ മകൾ ക്രിമിനൽ പശ്ചാത്തലമുള്ള യുവാവിനൊപ്പം ജീവിതം തിരഞ്ഞെടുക്കുമെന്ന ഭയത്തിൽ പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് വര്‍ഷത്തോളമായി വിനീഷിന്റെ മകള്‍ പാര്‍വ്വതി ചുങ്കം സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു.പലവട്ടം ഈ ബന്ധം തുടരരുതെന്ന് വിനീഷ് വിലക്കിയിട്ടും ഫലമുണ്ടായില്ല.

വിനീഷിന്റെ പ്രതീക്ഷ മുഴുവനും
മകളിലായിരുന്നു. പഠിപ്പിച്ച്‌ നല്ല നിലയില്‍ മകളെ എത്തിക്കണമെന്നും ജോലി വാങ്ങി കൊടുക്കണമെന്നും അതിലൂടെ കുടുംബം രക്ഷപ്പെടുമെന്നും വിനീഷ് ആഗ്രഹിച്ചിരുന്നു.

എന്നാൽ മകൾ ക്രിമിനൽ സ്വഭാവമുള്ള യുവാവുമായി പ്രണയത്തിലാവുകയും അതിൽ നിന്ന് പിൻതിരിയാഞ്ഞതും വിനീഷിനെ തളർത്തി.
മരപ്പണിയില്‍ നിന്നുള്ള വരുമാനം കൊണ്ട് വീട്ടില്‍ ഭേദപ്പെട്ട ജീവിതം ഒരുക്കുന്നതിനും വിനീഷ് ശ്രദ്ധിച്ചിരുന്നു.

വെള്ളിയാഴ്ച വീട്ടില്‍ ഇതെച്ചൊല്ലി വഴക്കുണ്ടായി. എന്നാല്‍ ശനിയാഴ്ച പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ എന്ന രീതിയിൽ കല്ലാർകുട്ടി ഡാമിലേക്ക് പോവുകയായിരുന്നു. മകളുമൊത്തു യാത്ര ചെയ്യുന്നതിലൂടെ മകളെ പറഞ്ഞു തിരുത്താമെന്നായിരുന്നു വിനീഷിൻ്റെ പ്രതീക്ഷ. തർക്കം നടക്കുകയും മകൾ വഴങ്ങാതിരുന്നതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് വേണം ഊഹിക്കാൻ.

ഇന്നലെ രാവിലെ പാമ്പാടിയിലെ വീട്ടില്‍ നിന്നും യാത്ര തിരിച്ച ഇവര്‍ കല്ലാറുകൂട്ടി പാലത്തിന് സമീപം ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം പുഴയില്‍ച്ചാടി ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം. രാത്രി 7.30 തോടടുത്ത് ഇവര്‍ പാലത്തിന് സമീപം ബൈക്ക് നിര്‍ത്തി സംസാരിച്ച്‌ നില്‍ക്കുന്നത് ഇതുവഴി പോയ ഓട്ടോറിക്ഷ ഡൈവര്‍ കണ്ടിരുന്നു.

വീട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാമ്പാടി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.