ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ സീരിയൽ നടി ഉൾപ്പെട്ട സംഘത്തിന് സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം ; അറസ്റ്റിലായ അനൂപിന്റെ കോൺടാക്ട് ലിസ്റ്റിൽ കെ.ടി റമീസും

ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ സീരിയൽ നടി ഉൾപ്പെട്ട സംഘത്തിന് സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം ; അറസ്റ്റിലായ അനൂപിന്റെ കോൺടാക്ട് ലിസ്റ്റിൽ കെ.ടി റമീസും

സ്വന്തം ലേഖകൻ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ലഹരി മരുന്ന് കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായ സീരിയൽ നടി ഉൾപ്പെട്ട സംഘത്തിന് ബന്ധം. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് അനൂപ് (39), പാലക്കാട് സ്വദേശി ആർ. രവീന്ദ്രൻ (37) ബെംഗളൂരു സ്വദേശിനിയായ സീരിയൽ നടി ഡി. അനിഖ എന്നിവരാണ് അറസ്റ്റിലായത്.

കേസിലെ പ്രതിയായ മുഹമ്മദ് അനൂപിന്റെ ഫോൺ കോൺടാക്ട് ലിസ്റ്റിലാണ് സ്വർണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസ് ഉൾപ്പെട്ടതായി നാർകോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ കുടുംബത്തോടൊപ്പം ഒളിവിൽ പോയിരുന്നു. ഒളിത്താവളമായി ബെംഗളൂരു തിരഞ്ഞെടുക്കാൻ കാരണമെന്തെന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് വ്യക്തമായി പ്രതികൾ മറുപടി നൽകിയിരുന്നില്ല.

അതേസമയം സന്ദീപിന്റെ വാഹനത്തിൽ കർണാടക അതിർത്തി കടന്നതിനു ശേഷം ബെംഗളൂരു വരെ അപരിചിത വാഹനം പിന്തുടർന്നതായി സ്വപ്ന മൊഴി നൽകുകയും ചെയ്തിരുന്നു. കൊച്ചിയിലെ ലഹരി പാർട്ടികളിലും മുഹമ്മദ് അനൂപ് സജീവമായിരുന്നു. ഒരു വർഷം മുൻപാണ് അനൂപ് ബെംഗളൂരുവിലേക്കു മാറുന്നത്.

അതിനിടെ സ്വർണക്കടത്തിന് കൂടുതൽ പണം കണ്ടെത്താൻ റമീസ് ലഹരി റാക്കറ്റിന്റെ സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വർണക്കടത്ത് പുറത്തായതെന്നും പ്രതികൾ കേന്ദ്ര ഏജൻസികൾക്ക് മൊഴി നൽകുകയും ചെയ്തിരുന്നു.

സീരിയലിലെ ചെറു വേഷങ്ങൾ ചെയ്തിരുന്ന അനിഖ പിന്നീട് ലബരി കടത്ത് സംഘത്തിൽ ചേരുകയായിരുന്നു. ബ്രസൽസിൽ നിന്നാണ് ഈ സംഘം കുറിയറായി ലഹരി വസ്തുക്കൾ ഇന്ത്യയിൽ എത്തിച്ചിരുന്നതെന്നും നാർകോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്.