പൊലീസല്ല പൗരനാണ് രാജാവ്; എല്ലാ സ്റ്റേഷനുകളും ജനമൈത്രിയാവണം; മറ്റു സര്‍ക്കാര്‍ ഓഫീസുകളിലെന്ന പോലെ പൊതുജനങ്ങള്‍ക്ക് കയറിച്ചെല്ലാന്‍ കഴിയണം; പോലീസ് മാറേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു; കേരള പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് ദേവന് രാമചന്ദ്രന്
സ്വന്തം ലേഖിക
കൊച്ചി: കേരള പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി ജഡ്ജി ദേവന് രാമചന്ദ്രന്.
പോലീസുകാരെക്കുറിച്ചുള്ള പരാതികള്‍ കോടതിയില്‍ നിരന്തരം എത്തുന്നുണ്ട്. രാജാക്കന്മാരാണെന്ന തോന്നല്‍ പോലീസുകാര്‍ക്ക് ഉണ്ടാവരുത്. പോലീസ് മാറേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് ഓഫീസേഴ്സ് അസോസിയേഷന് യോഗത്തിലായിരുന്നു ജഡ്ജിയുടെ വിമര്‍ശനം. ‘നീതിപൂര്‍വം, നിയമാനുസരണം നമ്മുടെ പൊലീസ്” പ്രഭാഷണ പരമ്പര കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്.
‘പോലീസ് മാറണം, മാറേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു. അതില്‍ യാതൊരു സംശയവും വേണ്ട. ആ ഫോഴ്സിൻ്റെ നിലനില്‍പ്പ് എന്നു പറയുന്നത് മാറ്റത്തിലൂടെ മാത്രമാണ്. ഇല്ലെങ്കില്‍ ഒരു കാരണവശാലും ഈ ഫോഴ്സിന് മുന്നോട്ടുപോകാന്‍ കഴിയില്ല. തെറ്റ് ചെയ്താല്‍ ഒരിക്കല്‍ പിടിക്കപ്പെടുമെന്നും തെറ്റ് ചെയ്യാത്തവര്‍ക്ക് ഒരിക്കലും ബുദ്ധിമുട്ട് വരുത്തില്ലെന്നും പറയുന്ന കാലത്ത് മാത്രമേ നമ്മുടെ ഫോഴ്സുകള്‍ ശരിയാകൂ. നമ്മുടെ രാജ്യത്തെ ശരിക്കുള്ള രാജാവ് ഇവിടുത്തെ ഓരോ പൗരന്മാരാണ്. ചില പോലീസ് സ്റ്റേഷന് മാത്രം ജനമൈത്രി സ്റ്റേഷന് ആകുന്നത് തെറ്റാണ്. എല്ലാ പോലീസ് സ്റ്റേഷനും ജനമൈത്രി ആകണം. എല്ലാ പോലീസ് സ്റ്റേഷനും സാധാരണ ഓഫീസ് പോലെ ആകണം’- ജഡ്ജി പറഞ്ഞു.
പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്ന കോടതി ഉത്തരവ് പോലീസിൻ്റെ മനോവീര്യം തകര്‍ക്കുമെന്ന നിലപാട് തെറ്റാണ്. തെറ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താനുള്ള മനോധൈര്യമാണ് സേനയ്ക്ക് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.