ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബി.ജെ.പിയിൽ ചേരും: മഹാരാഷ്ട്രയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു; പ്രതിസന്ധി മാറിക്കടക്കുമെന്ന ആത്മവിശ്വാസത്തിൽ കമൽനാഥ്

ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബി.ജെ.പിയിൽ ചേരും: മഹാരാഷ്ട്രയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു; പ്രതിസന്ധി മാറിക്കടക്കുമെന്ന ആത്മവിശ്വാസത്തിൽ കമൽനാഥ്

സ്വന്തം ലേഖകൻ

ഭോപാൽ: കഴിഞ്ഞ ദിവസം രാജിവെച്ച കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബി.ജെ.പിയിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിതിനു ശേഷമായിരുന്നു സിന്ധ്യയുടെ രാജി. 19 എം.എൽ.എമാരും സിന്ധ്യയോടൊപ്പം പാർട്ടി വിട്ടിട്ടു.

 

ഇതോടെ മധ്യപ്രദേശിൽ കമൽനാഥ് സർക്കാറിന് ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായി. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുണ്ട്. കമൽനാഥ് സർക്കാറിനെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു കൊണ്ടാണ് മുതിർന്ന നേതാവും രാഹുൽ ഗാന്ധി അടക്കമുള്ളവരുടെ വിശ്വസ്തനുമായ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

രാജ്യസഭാസീറ്റും ക്യാബിനറ്റ് പദവിയോട് കൂടി കേന്ദ്രമന്ത്രി സ്ഥാനവും നൽകുമെന്ന ബിജെപിയുടെ ഉറപ്പിൻമേലാണ് രാജി എന്നാണ് സൂചന. സിന്ധ്യക്കൊപ്പം നിൽക്കുന്ന 19 എം.എൽ.എമാർ രാജി വെച്ചു. ഇനിയും രാജികൾ ഉണ്ടാകുമെന്നാണ് സൂചന.

 

 

ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു സർക്കാർ ഉണ്ടാക്കാൻ ഉള്ള നീക്കത്തിലാണ് ബിജെപി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി സിന്ധ്യക്ക് ടിക്കറ്റ് നൽകാൻ തീരുമാനിച്ചു എന്നാണ് വിവരം.

 

13ന് രാജ്യസഭാസീറ്റിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചക്കും. അതേസമയം പ്രതിസന്ധി മാറിക്കടക്കുമെന്ന ആത്മവിശ്വസം എം.എൽ.എമാരുടെ യോഗത്തിൽ കമൽനാഥ് പ്രകടിപ്പിച്ചു. ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങാൻ അദ്ദേഹം പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി കഴിഞ്ഞു.