രണ്ടില പോയതോടെ ജോസഫ് വിഭാഗം രാഷ്ട്രീയ പാർട്ടി അല്ലാതെയായി ; പത്ത് പേരും മത്സരിക്കുക പാർട്ടി ലേബലില്ലാതെ സ്വതന്ത്ര സ്ഥാനാർത്ഥികളായി : ജയിച്ചാൽ ഇടത്തേയ്ക്കും വലത്തേയ്ക്കും ചായാൻ സാധ്യത :തിരിച്ചടിയാകുന്നത് ജോസഫിനെ വിശ്വസിച്ച് സീറ്റ് നൽകിയ യു.ഡി.എഫിന്

രണ്ടില പോയതോടെ ജോസഫ് വിഭാഗം രാഷ്ട്രീയ പാർട്ടി അല്ലാതെയായി ; പത്ത് പേരും മത്സരിക്കുക പാർട്ടി ലേബലില്ലാതെ സ്വതന്ത്ര സ്ഥാനാർത്ഥികളായി : ജയിച്ചാൽ ഇടത്തേയ്ക്കും വലത്തേയ്ക്കും ചായാൻ സാധ്യത :തിരിച്ചടിയാകുന്നത് ജോസഫിനെ വിശ്വസിച്ച് സീറ്റ് നൽകിയ യു.ഡി.എഫിന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ടില ചിഹ്നം കേരളാ-കോൺഗ്രസ് ജോസ് വിഭാഗത്തിനു രണ്ടില ചിഹ്നം അനുവദിച്ചതോടെ ജോസഫ് വിഭാഗത്തിനാണ് തിരിച്ചടിയായിരിക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമില്ലാത്ത പാർട്ടിയായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം മാറി.

ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പത്ത് പേരും സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കും. സ്വതന്ത്ര അംഗമായി മത്സരിക്കുന്ന ഇവർക്ക് ഇടത്തോട്ടും വലത്തോട്ടും ചായനാകും. ഇത് പ്രതിസന്ധിയായിരിക്കുന്നത് ജോസഫിനെ വിശ്വസിച്ച് പത്ത് സീറ്റ് നൽകിയ യുഡിഎഫിനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശ തെരഞ്ഞെടുപ്പിലും ഇതേ പ്രതിസന്ധിയുണ്ടായിരുന്നു. എന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ സ്ഥാനാർത്ഥികൾക്കും ചെണ്ട എന്ന പൊതു ചിഹ്നം അനുവദിച്ചു. രണ്ടില ചിഹ്നത്തിലെ കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ആയിരുന്നതിനാലാണ് ഇത്. എന്നാൽ വിഷയത്തിൽ സുപ്രീംകോടതി തീർപ്പ് കൽപ്പിച്ചതോടെ ജോസഫിന് കമ്മീഷന്റെ അംഗീകാരം കിട്ടില്ലെന്ന സ്ഥിതി വന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസഫ് ഗ്രൂപ്പിന് മുഴുവൻ പൊതു ചിഹ്നം അനുവദിക്കാനും ഇടയില്ല.

ജോസ് വിഭാഗത്തിനു രണ്ടില ചിഹ്നം അനുവദിക്കുന്നതിനെതിരെ ജോസഫ് നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി തള്ളുകയായിരുന്നു. ഇതോടെ ജോസ് വിഭാഗം സ്ഥാനാർത്ഥികൾക്ക് രണ്ടില ചിഹ്നം ലഭിക്കും. എന്നാൽ യു.ഡി.എഫ് ഘടകകക്ഷിയായി മത്സരിക്കുന്ന ജോസഫ് വിഭാഗത്തിലെ സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുന്ന സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കേണ്ടി വരും.

‘രണ്ടില’യിലെ സുപ്രീംകോടതി വിധിയോടെ ജോസഫ് വിഭാഗം രാഷ്ട്രീയ പാർട്ടി അല്ലാതെയായി എന്നതാണ് വസ്തുത. യുഡിഎഫിൽ മത്സരിക്കുന്ന കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ പത്തു പേരും ഇനി സ്വതന്ത്രരാകും, ഇവർക്ക് വിജയിച്ചാൽ ‘വിപ്പ്’ ഭീഷണിയില്ലാതെ ഇടത്തോട്ടും വലത്തോട്ടും ചായാം.

ചിഹ്നം സംബന്ധിച്ച കേസ് നിലനിന്നതിനാൽ തദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രത്യേക മുന്നണിയായി കണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെണ്ട ചിഹ്നമായി ജോസഫ് വിഭാഗത്തിനു അനുവദിച്ച് നൽകിയിരുന്നു. രണ്ടില പോകുന്നത് വൈകാരിക പ്രശ്‌നമാണെങ്കിലും സ്ഥാനാർത്ഥികൾക്കെല്ലാം ഒരേ ചിഹ്നത്തിനായുള്ള ശ്രമത്തിലാണ് ജോസഫ്. ചെണ്ട തന്നെ അനുവദിക്കണമെന്നാണ് ആവശ്യം. ഇതിനായി കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കാനാണ് നീക്കം.

ചിഹ്നത്തിനായുള്ള ജോസഫ് വിഭാഗം നീക്കം കോടതി തള്ളിയതോടെ തെരഞ്ഞെടുപ്പിനു മുൻപേ വിജയിച്ച ആത്മ വിശ്വാസത്തിലാണ് ജോസ്.കെ.മാണി വിഭാഗം.