play-sharp-fill
കേരള പൊലീസില്‍ നിന്ന് നേരിട്ടത് വളരെ മോശം അനുഭവം; മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കാൻ പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ചെറുസംഘത്തിനു അനുമതി നല്‍കിയിട്ടും തന്നെ പ്രവേശിപ്പിച്ചില്ല; സ്പീക്കര്‍ക്ക് പരാതി നല്‍കി ഡീന്‍ കുര്യാക്കോസ്

കേരള പൊലീസില്‍ നിന്ന് നേരിട്ടത് വളരെ മോശം അനുഭവം; മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കാൻ പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ചെറുസംഘത്തിനു അനുമതി നല്‍കിയിട്ടും തന്നെ പ്രവേശിപ്പിച്ചില്ല; സ്പീക്കര്‍ക്ക് പരാതി നല്‍കി ഡീന്‍ കുര്യാക്കോസ്

സ്വന്തം ലേഖിക

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശനം തടഞ്ഞ കേരള പൊലീസിനെതിരെ അവകാശലംഘനം ഉന്നയിച്ച്‌ സ്പീക്കര്‍ക്ക് പരാതി നല്‍കി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്.


പൊലീസ് ആര്‍ക്കു വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും താന്‍ നേരിട്ടത് വളരെ മോശം അനുഭവമാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എനിക്കുണ്ടായ അനുഭവം വളരെ മോശമാണ്. കേരള പൊലീസ് തന്നെയാണ് തടഞ്ഞത്. രണ്ട് ദിവസമായി ഇടുക്കി ജില്ലാ കളക്ടറുമായി കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം അവ്യക്തമായിരുന്നു. അവര്‍ പറഞ്ഞതനുസരിച്ച്‌ ഞാന്‍ തമിഴ്‌നാടിനെ ബന്ധപ്പെടുകയുണ്ടായി. എനിക്ക് അതിന്റെ ഒരു കാര്യവുമില്ല.

ഡാമിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായി ഫോണില്‍ സംസാരിച്ചു. മുമ്ബുള്ള ഇടുക്കി എംപിമാര്‍ക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. വിഷയത്തില്‍ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും. അതിനെ നിസാരമായി കാണാന്‍ കഴിയില്ല. ഞാന്‍ സന്ദര്‍ശനം നടത്തി കഴിഞ്ഞാല്‍ സുരക്ഷാ ഭീഷണിയുണ്ടാവുമെന്നാണ് ഡിവൈഎസ്പി പറഞ്ഞത്’ -ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ചെറുസംഘത്തിനു വള്ളക്കടവിലെ വനം വകുപ്പ് അധികൃതര്‍ അനുമതി നല്‍കിയെങ്കിലും ഡാമിൻ്റെ സുരക്ഷാ ചുമതലയുള്ള കേരള പോലീസ് എം.പിയെ തടയുകയായിരുന്നു.

ഒരു മണിക്കൂറോളം കാത്തുനിന്ന ശേഷം പിന്നീട് എംപി മടങ്ങി പോവുകയായിരുന്നു. ഡാമിൻ്റെ സുരക്ഷാ വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നതായി എം.പി ആരോപിച്ചു.