play-sharp-fill
സസ്പെൻഷന് സ്റ്റേവാങ്ങി രാവിലെ ജോലിക്ക് കയറി, ഉച്ചയ്ക്ക് കൈക്കൂലിക്കേസില്‍ വിജിലൻസിൻ്റെ പിടിയിൽ ; എത്ര കൊണ്ടിട്ടും പഠിക്കാതെ ഇടുക്കി  ഡി എം ഒ

സസ്പെൻഷന് സ്റ്റേവാങ്ങി രാവിലെ ജോലിക്ക് കയറി, ഉച്ചയ്ക്ക് കൈക്കൂലിക്കേസില്‍ വിജിലൻസിൻ്റെ പിടിയിൽ ; എത്ര കൊണ്ടിട്ടും പഠിക്കാതെ ഇടുക്കി ഡി എം ഒ

പൈനാവ്: ഗുരുതര പരാതികളെ തുടർന്ന് സസ്പെൻഷനിലായ ഡിഎംഒ തിരികെ കയറിയ അന്നു തന്നെ കൈക്കൂലി കേസില്‍ വിജിലൻസ് അറസ്റ്റ് ചെയ്തു.

ഇടുക്കി ഡി എം ഒ എല്‍ മനോജിനെ കൈക്കൂലിക്കേസില്‍ വിജിലൻസ് അറസ്റ്റു ചെയ്തത്. ചിത്തിരപുരത്തെ പനോരമിക് കെറ്റ്സ് എന്ന ഹോട്ടലിന്റെ ഉടമയില്‍ നിന്ന് ശുചിത്വ സർട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് 75000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഓഫീസില്‍ വച്ച്‌ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

ഹോട്ടല്‍ ഉടമയില്‍ നിന്ന് ഒരുലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് ഇത് ചർച്ചചെയ്ത് 75000 രൂപയാക്കി. സുഹൃത്തായ മറ്റൊരു ഡോക്ടറുടെ സ്വകാര്യ ഡ്രൈവറായ രാഹുല്‍ രാജ് എന്നയാളുടെ ഗൂഗിള്‍ പേ നമ്ബരിലേക്കാണ് പണം നല്‍കണം എന്നായിരുന്നു മനോജ് ആവശ്യപ്പെട്ടിരുന്നത്. ഹോട്ടല്‍ ഉടമ ഇത് സമ്മതിക്കുകയും ചെയ്തു. ഇതിനായി ഗൂഗിള്‍ പേ നമ്ബരും നല്‍കി. ഇതുസംബന്ധിച്ച്‌ വിവരം ലഭിച്ച വിജിലൻസ് സംഘം ഇരുവരെയും നിരീക്ഷിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായ നിരവധി പരാതികള്‍ ലഭിച്ചതോടെ നേരത്തേ ഡോക്ടർ മനോജിനെ അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു. ആരോഗ്യവകുപ്പില്‍ നിന്നടക്കം പരാതികള്‍ ലഭിച്ചതിനെ തുടർന്നായിരുന്ന നടപടി. എന്നാല്‍ ഇതിനെതിരെ മനോജ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. തന്റെ വിശദീകരണം കേള്‍ക്കാതെയും മതിയായ അന്വേഷണം നടത്താതെയുമാണ് സസ്പെൻഡുചെയ്തതെന്നായിരുന്നു മനോജിന്റെ വാദം. പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌പോലും കിട്ടുന്നതിന് മുമ്ബാണ് ഡിഎംഒയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നതെന്ന് ജസ്റ്റിസ് സികെ അബ്ദുള്‍ റഹീം ചെയർമാനായ ട്രിബ്യൂണല്‍ നിരീക്ഷിച്ചു.ഇതിനെത്തുടർന്ന് സസ്പെൻഷൻ മരവിപ്പിക്കുകയായിരുന്നു. ഇതോടെയാണ് ഇന്ന് രാവിലെ ജോലിയില്‍ പ്രവേശിച്ചത്. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ രേഖകള്‍ സമർപ്പിക്കാൻ സർക്കാർ അഭിഭാഷകന് സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ഈ മാസം 15ന് കേസ് വീണ്ടും പരിഗണിക്കുന്നതുവരെയാണ് സസ്‌പെൻഷൻ മരവിപ്പിച്ചിരുന്നത്.

മനോജിനെതിരെ നിരവധി പരാതികളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അവ എന്താണെന്ന് വിശദമാക്കുന്നില്ല. ആയുർവേദ മെഡിക്കല്‍ ഓഫീസർമാരുടെ സംഘടന ആരോഗ്യമന്ത്രിക്ക് സമർപ്പിച്ച പരാതികളിലൊന്നിന്റെ പകർപ്പ് മാത്രമാണ് സർക്കാർ അഭിഭാഷകൻ ഹാജരാക്കിയത്.സ്വകാര്യ ആശുപത്രികള്‍ക്ക് വഴിവിട്ട രീതിയില്‍ അംഗീകാരം നല്‍കുന്നതിന് ഡി.എം.ഒ ഇടപെടുന്നതായി പരാതികള്‍ ലഭിച്ചെന്ന് സർക്കാർ ആരോപിക്കുന്നുണ്ട്. സ്വകാര്യ ആയുർവേദ ആശുപത്രി തുടങ്ങുന്നതിന് എൻ.ഒ.സിക്കായി സമീപിച്ച ഡോക്ടർക്ക് മോശം അനുഭവം നേരിട്ടെന്നും വാദിക്കുന്നുണ്ടെങ്കിലും ആ അപേക്ഷയില്‍ എന്ത് നടപടിയെടുത്തെന്ന് വ്യക്തമല്ല. ഡോക്ടർക്ക് നേരിട്ട മോശം അനുഭവം എന്താണ് തുടങ്ങിയ കാര്യങ്ങള്‍ ബോധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടിയിരുന്നു.