video
play-sharp-fill
കാമുകിയുടെ അയൽ വാസിയെ കൊല്ലാൻ ഹെയർ ഡ്രയറിൽ സ്ഫോടകവസ്തുവച്ച് കൊറിയർ അയച്ചു: കൊറിയർ കൈപ്പറ്റി ഹെയർ ഡ്രയർ പ്രവർത്തിപ്പിച്ചത് കാമുകി: കാമുകിയുടെ വിരലുകൾ അറ്റു: ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചെന്നു കരുതിയ സംഭവം കൊലപാതക ശ്രമമായി: പ്രതി പിടിയിൽ

കാമുകിയുടെ അയൽ വാസിയെ കൊല്ലാൻ ഹെയർ ഡ്രയറിൽ സ്ഫോടകവസ്തുവച്ച് കൊറിയർ അയച്ചു: കൊറിയർ കൈപ്പറ്റി ഹെയർ ഡ്രയർ പ്രവർത്തിപ്പിച്ചത് കാമുകി: കാമുകിയുടെ വിരലുകൾ അറ്റു: ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചെന്നു കരുതിയ സംഭവം കൊലപാതക ശ്രമമായി: പ്രതി പിടിയിൽ

ബാഗൽകോട്ട്:കർണാടകയില്‍ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച്‌ യുവതിയുടെ കൈപ്പത്തികള്‍ അറ്റ സംഭവത്തില്‍ കൂടുതല്‍ കണ്ടെത്തലുകളുമായി പൊലീസ്.

സംഭവം കൊലപാതക ശ്രമമായിരുന്നുവെന്നാണ് ഇപ്പോള്‍ പൊലീസിന്റെ പുതിയ കണ്ടെത്തല്‍. പാഴ്‌സലായി എത്തിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കർണാടക ബാഗല്‍കോട്ട് , ഇല്‍ക്കല്‍ സ്വദേശിനി ബസവരാജേശ്വരിയുടെ കൈവിരലുകളാണ് അപകടത്തില്‍ അറ്റുപോയത്.

അയല്‍വാസിയായ ശശികലയെന്ന സ്ത്രീയുടെ പേരില്‍ വന്ന പാഴ്‌സല്‍ തുറക്കുകയും, ഹെയര്‍ ഡ്രയര്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതിനിടയിലാണ് അപകടം നടക്കുന്നത്. ഹെയർ ഡ്രയറിനുള്ളില്‍ സ്ഫോടകവസ്തു വെക്കുകയും, കൊറിയർ അയക്കുകയും ചെയ്ത

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാനൈറ്റ് കമ്പനി സൂപ്പർവൈസർ സിദ്ധപ്പ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ അപകടത്തിനിരയായ ബസവരാജേശ്വരിയുമായി അടുപ്പത്തിലായിരുന്നു.

ബസവരാജേശ്വരിയുടെ അയല്‍വാസിയായ ശശികല ഈ ബന്ധത്തെ എതിർത്തു. ഇതിനു പ്രതികാരമായാണ് ശശികലയെ കൊല്ലാൻ സിദ്ധപ്പ പദ്ധതിയിട്ടത്. ക്വാറികളില്‍ ഉപയോഗിക്കുന്ന ഡിറ്റണേറ്റർ സംഘടിപ്പിച്ച്‌ ഇയാള്‍ ഹെയർ ഡ്രയറില്‍ ഘടിപ്പിച്ചു.

ശേഷം ശശികലയുടെ വിലാസത്തില്‍ കൊറിയർ ആയി അയച്ചു. എന്നാല്‍ ശശികലയക്ക് പകരം ബസവരാജേശ്വരിയാണ് കൊറിയർ കൈപ്പറ്റിയതും, ഹെയർ ഡ്രയർ പ്രവർത്തിപ്പിച്ചതും. ഇതേത്തുടർന്നാണ് അപകടമുണ്ടായത്.