ഗവ. കരാറുകാരുടെ കുടിശിക 20,000 കോടിരൂപ: ഫെബ്രു : 1-ന് സൂചനാ സമരം: മാർച്ച് 1 മുതൽ വർക്ക് നിർത്തിവയ്ക്കും: കരാർ ബഹിഷ്കരിക്കും:

ഗവ. കരാറുകാരുടെ കുടിശിക 20,000 കോടിരൂപ: ഫെബ്രു : 1-ന് സൂചനാ സമരം: മാർച്ച് 1 മുതൽ വർക്ക് നിർത്തിവയ്ക്കും: കരാർ ബഹിഷ്കരിക്കും:

സ്വന്തം ലേഖകൻ
കോട്ടയം:കുടിശ്ശിക ബില്ലുകൾ ലഭിക്കാത്തത്തിൽ പ്രതിക്ഷേധിച്ച്
ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസ്സോസിയേഷന്റെ നേതൃതത്തിൽ ഫെബ്രുവരി 1ന് കളക്ടറേറ്റ് ധർണ്ണ നടത്തും. അസ്സോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര ധർണ്ണ ഉൽഘാടനം ചെയ്യും.

സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ്. LDGD, ഇറിഗേഷൻ, ഹാർബർ എൻജിനിയറിങ്ങ് വിഭാഗത്തിലായി 16000 കോടി രൂപയും കേരള വാട്ടർ അതോറിറ്റി ജലജീവൻ മിഷൻ പദ്ധതിയിൽ 4000 കോടിയും കുടിശ്ശിക തുക ലഭിക്കാനുണ്ട്. പ്രളയത്തെ തുടർന്ന് സർക്കാർ മുന്നോട്ട് കൊണ്ടുവന്നതായ പ്രത്യേക പാക്കേജ് ആയി നടത്തുന്ന റി-ബിൽഡ് കേരള പ്രവർത്തികൾക്കും ഫണ്ട് അനുവദിക്കുന MLAമാരുടെ പ്രത്യേക ഫണ്ടുകൾ ഉപയോഗിച്ച് നടത്തുന്ന പ്രവർത്തികൾക്ക് പോലും പണം ലഭിക്കുന്നില്ല. ഈ പ്രതിസന്ധികൾക്കിടയിലും കരാറുകാരുടെ ലൈസൻസ് പുതുക്കി ലഭിക്കുവാൻ മൂന്നിരട്ടിയിലധികം ലൈസൻസ് ഫീസും, സെക്യൂരിറ്റിയും നൽകണമെന്ന് സർക്കാർ പുതിയ ഉത്തരവിറക്കി. പൊതുമരാമത്ത്, പഞ്ചായത്ത് നിർമ്മാണ പ്രവർത്തികൾ 2018-ലെ റേറ്റിലാണ് ഇപ്പൊഴും നമ്മുടെ സംസ്ഥാനത്ത് നടക്കുന്നത് .

എന്നാൽ റെയിൽവേ, CPWD എന്നി ഡിപ്പാർട്ടുമെൻറുകളിൽ കാലാനുസൃതമായ റേറ്റ് നൽകുന്നുണ്ട്. കുടിശ്ശിക തുക പൂർണ്ണമായും നൽകാത്ത പക്ഷം മാർച്ച് | മുതൽ വർക്കുകൾ നിർത്തിവെക്കുമെന്നും ടെൻഡർ ബഹിഷ്കരിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടിശ്ശിക തുക ഉടൻ നൽകുക  . ബിൽ ഡിസ്‌കൗണ്ടിന് പലിശ ഒഴിവാക്കുക.

. ലൈസൻസ് ഫീസ് സെക്യൂരിറ്റി 3 ഇരട്ടിയായി വർദ്ധിപ്പിച്ചത് പിൻവലിക്കുക.
റേറ്റ് റിവിഷൻ നടപ്പിലാക്കുക. – നിലവിൽ 2018 റേറ്റ് ആണ് ഉള്ളത്.

അശാസ്ത്രീയമായ സ്പെസിഫിക്കേഷൻ പിൻവലിക്കുക.എന്നിവയാണ് ഗവൺമെന്റ് കരാറുകാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ.
ജില്ലാ പ്രസിഡന്റ് അനിൽ കെ കുര്യൻ,ജില്ലാ സെക്രട്ടറി മാത്തച്ചൻ വാടാന ,ഓർഗനൈസിങ്ങ് സെക്രട്ടറിമാരായ ജോൺ തോമസ്,ജിജീ കെ മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.