‘ജിഎസ്ടി ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയില്ല; തെറ്റിധാരണ പരത്തരുത്; വില കുറയണമെങ്കിൽ ജിഎസ്ടിയിലേക്ക് കൊണ്ടുവരികയല്ല, സെസ് ഒഴിവാക്കിയാൽ മതി’ – ധനമന്ത്രി കെ. എൻ. ബാലഗോപാൽ

‘ജിഎസ്ടി ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയില്ല; തെറ്റിധാരണ പരത്തരുത്; വില കുറയണമെങ്കിൽ ജിഎസ്ടിയിലേക്ക് കൊണ്ടുവരികയല്ല, സെസ് ഒഴിവാക്കിയാൽ മതി’ – ധനമന്ത്രി കെ. എൻ. ബാലഗോപാൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വില ജിഎസ്ടി ഉൾപ്പെടുത്തിയാൽ കുറയുമെന്നുള്ളത് തെറ്റിധരിപ്പിക്കുന്ന പ്രചരണമാണെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. വില കുറയണമെങ്കിൽ ജിഎസ്ടിയിലേക്ക് കൊണ്ടുവരികയല്ല, സെസ് ഒഴിവാക്കിയാൽ മതിയെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബാലഗോപാൽ പറഞ്ഞു.

ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്നത് കൊണ്ട് പ്രത്യേക ഗുണം ഉണ്ടാകില്ല. മുമ്പില്ലാത്ത തരത്തിൽ വലിയ തോതിൽ സെസ് കൊടുക്കുന്ന ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കേസ് വന്നതിനെ തുടർന്ന് ജിഎസ്ടി കൗൺസിൽ ഇക്കാര്യം പരിശോധിക്കണമെന്ന് കേരള ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അതുകൊണ്ട് ഇക്കാര്യം ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ അജണ്ടയിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിഎസ്ടിയിൽ വന്നാൽ പെട്രോളിന്റെയും ഡീസലിന്റേയും വില വലിയ തോതിൽ കുറയുമെന്ന് കേരളത്തിൽ ഉൾപ്പെടെ വ്യാപകമായ ഒരു പ്രചാരണമുണ്ട്. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ പ്രതിനിധികൾ ഉൾപ്പെടെ വലിയ തോതിൽ ഈ പ്രചാരണം അഴിച്ചുവിടുന്നുണ്ട്. ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്നത് കൊണ്ട് പ്രത്യേക ഗുണം ഉണ്ടാകില്ല.

ഇപ്പോൾ തന്നെ ഡീസലിന് 28 രൂപയും പെട്രോളിന് 26 രൂപയും പ്രത്യേക സെസായി കേന്ദ്രം പിരിക്കുന്നുണ്ട്. നാല് രൂപ ഡീസലിന് കാർഷിക സെസായും ഇത് കൂടാതെ വേറെ സെസും പിരിക്കുന്നുണ്ട്. അതുകൊണ്ട് വില കുറയണമെങ്കിൽ ജിഎസ്ടിയിലേക്ക് കൊണ്ടുവരികയല്ല, സെസ് ഒഴിവാക്കിയാൽ മതിയെന്ന് അഭിപ്രായം മുന്നോട്ട് വെച്ചു. സമാനമായ രീതിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അഭിപ്രായം വന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായം ജിഎസ്ടിയിലേക്ക് പോകേണ്ടതില്ല എന്നതായിരുന്നു.

സംസ്ഥാനങ്ങളുടെ താല്പര്യം സംരക്ഷിക്കണമെങ്കിൽ നിലവിലുള്ള സംവിധാനം തന്നെയാണ് വേണ്ടത്. ജിഎസ്ടി ഏർപ്പെടുത്തിയാൽ നിലവിൽ സംസ്ഥാനത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന നികുതിയുടെ പകുതി നഷ്ടമാകും. എത്ര പിരിച്ചാലും സംസ്ഥാനത്തിന് പകുതിയേ കിട്ടു. കേരളത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന നികുതിയുടെ ഭീമമായ ഭാഗം വീണ്ടും നഷ്ടപ്പെടും. അത് സംസ്ഥാനത്തെ ബാധിക്കും. മറ്റ് സംസ്ഥാനങ്ങൾക്കും ഈ പ്രശ്‌നമുണ്ട്.

ഭക്ഷ്യ ആവശ്യത്തിനുള്ള എണ്ണയ്ക്ക് പൊതുവിൽ നികുതി കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വെളിച്ചെണ്ണയ്ക്ക് മാത്രം വേർതിരിച്ച് നികുതി ഏർപ്പെടുന്ന കാര്യത്തിൽ വിശദമായ ചർച്ച വേണമെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ഇത് ഉപഭോക്താവിനേയും കർഷകരേയും ഒരുപോലെ ബാധിക്കുമെന്നതിനാൽ മാറ്റിവെക്കാൻ തീരുമാനമായി.

2.5 ലക്ഷം കോടിയിലധികം ഇപ്പോൾ തന്നെ കടമെടുത്തിട്ടുണ്ടെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. അത് കൊടുത്തുതീരാൻ തന്നെ അഞ്ച് വർഷമെടുക്കും. ഇപ്പോൾ പിരിക്കുന്ന സെസ് അഞ്ച് വർഷം കൂടി തുടർന്നാൽ മാത്രമേ എടുത്ത കടം തിരിച്ചടയ്ക്കാൻ പറ്റൂവെന്നും ധനകാര്യ മന്ത്രി പറഞ്ഞതായും ബാലഗോപാൽ പറഞ്ഞു.