ഇരുപതുകാരനായ ഫുട്ബോൾ താരത്തിന്റെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത് കാണാതായി രണ്ട് ദിവസത്തിനുശേഷം; കൊന്ന് കിണറ്റിലിട്ടതാണെന്ന ആരോപണവുമായി ബന്ധുക്കളും നാട്ടുകാരും

ഇരുപതുകാരനായ ഫുട്ബോൾ താരത്തിന്റെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത് കാണാതായി രണ്ട് ദിവസത്തിനുശേഷം; കൊന്ന് കിണറ്റിലിട്ടതാണെന്ന ആരോപണവുമായി ബന്ധുക്കളും നാട്ടുകാരും

സ്വന്തം ലേഖകൻ

പാലക്കാട്: ഇരുപതുകാരനായ യുവാവിനെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.നാട്ടുകല്ലിൽ തെയ്യോട്ടുചിറ ഫുട്ബോൾ താരമായ ആസിഫ് ആണ് മരിച്ചത്.

യുവാവിൻറ മൃതദേഹം കിണറ്റൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. കൊലപാതക സാധ്യത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും നാട്ടുകാരും ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. ഡിസംബർ അഞ്ചാം തിയതി മുതലാണ് ആസിഫിനെ കാണാതായത്. രണ്ട് ദിവസത്തിന് ശേഷം വീടിന് സമീപത്തെ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തി. മികച്ച ഫുട്‌ബോൾ താരം കൂടിയാണ് ആസിഫ് . 20 വയസ് മാത്രം പ്രായം ഉള്ള ആസിഫിനെ കൊന്ന് കിണറ്റിലിട്ടതെന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും സംശയം.