2021 ൽ ആളുകൾ  ഏറ്റവും അധികം ഓർഡർ ചെയ്തത് ഈ ഭക്ഷണം; മിനിറ്റിൽ 115 എണ്ണം വരെ ഓർഡർ ചെയ്ത ദിവസങ്ങളുണ്ടായെന്ന് സ്വിഗി

2021 ൽ ആളുകൾ ഏറ്റവും അധികം ഓർഡർ ചെയ്തത് ഈ ഭക്ഷണം; മിനിറ്റിൽ 115 എണ്ണം വരെ ഓർഡർ ചെയ്ത ദിവസങ്ങളുണ്ടായെന്ന് സ്വിഗി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിത്യസ്തങ്ങളായ വിഭവങ്ങൾ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്.പാചകകൂട്ടുകൾ നോക്കി വീട്ടിൽ പരീക്ഷിച്ചും ഹോട്ടലുകളെ ആശ്രയിച്ചും ആളുകൾ വിത്യസ്ത രുചികൾ തേടുന്നു.ഫുഡ് ഡെലിവറി ആപ്പുകൾ നിലവിൽ വന്നതോടു കൂടി കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി.

ഇഷ്ടപ്പെട്ട വിഭവങ്ങൾ നേരെ ആപ്പിൽ കയറി ഓർഡർ ചെയ്താൽ മതിയാവും. അപ്പോൾ ഇന്ത്യയിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ ഓർഡർ ചെയ്ത ഭക്ഷണം ഏതായിരിക്കും.? വ്യത്യസ്ത രുചികൾ പരീക്ഷിക്കുന്നവരാണ് ഇന്ത്യക്കാർ എന്നതിനാൽ ഉത്തരം പറയുക അൽപം പ്രയാസമായിരിക്കും. 2021ൽ ഇന്ത്യക്കാർ ഏറ്റവുമധികം ഓർഡർ ചെയ്തത് ബിരിയാണിയെന്നാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021ൽ ഒരു മിനിറ്റിൽ 115 ബിരിയാണിവരെ വിറ്റ് പോയെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ സ്വിഗി വ്യക്തമാക്കുന്നുണ്ട്. സെക്കൻഡിൽ രണ്ട് വീതം ഓർഡറുകളാണ് ലഭിച്ചത്. ഏറ്റവുമധികം ആളുകൾ വാങ്ങിയത് ചിക്കൻ ബിരിയാണിയാണ്. വെജിറ്റബിൾ ബിരിയാണിയേക്കാൾ 4.3 മടങ്ങ് അധികമാണ് ചിക്കൻ ബിരിയാണി വിറ്റഴിക്കപ്പെട്ടത്. ചെന്നൈ, കൊൽക്കത്ത, ലക്‌നൗ, ഹൈദരാബാദ് നഗരങ്ങളിലാണ് ചിക്കൻ ബിരിയാണി കൂടിതലായി ഓർഡർ ചെയ്തത്. 2020ലെ കണക്കുകൾ പ്രകാരം മിനിറ്റിൽ 90 ബിരിയാണികളാണ് ഓർഡർ ചെയ്യപ്പെട്ടിരുന്നത്. ആകെ 3.5 കോടി ബിരിയാണിയാണ് കഴിഞ്ഞവർഷം ഓർഡർ ചെയ്യപ്പെട്ടത്.

സ്‌പെയിനിലെ ലോകപ്രശസ്തമായ തക്കാളി ഉൽസവം 11 വർഷത്തേക്ക് നടത്താൻ ആവശ്യമായ തക്കാളിയാണ് ഇന്ത്യയിൽ ബിരിയാണി നിർമ്മാണത്തിനായി ഉപയോഗിച്ചതെന്ന് സ്വിഗിയുടെ റിപ്പോർട്ടിൽ പറയുന്നു. ഉത്തരേന്ത്യൻ വിഭവമായ സമോസയ്‌ക്ക് 50 ലക്ഷം ഓർഡറുകൾ ലഭിച്ചപ്പോൾ പാവ് ബാജിക്ക് 21 ലക്ഷം ഓർഡറുകൾ ലഭിച്ചു. ഗുലാബ് ജാമൂൻ 21 ലക്ഷം ഓർഡറുകളുമായി ഡെസേർട്ട് വിഭാഗത്തിൽ മുന്നിലെത്തി. റസ്മലായി 12.7 ലക്ഷം ഓർഡറുകളുമായി രണ്ടാം സ്ഥാനത്താണ്. 1.27 ദശലക്ഷം ആളുകൾ ഓർഡർ ചെയ്തത് രസമലൈ ആണ്.

രാത്രി പത്ത് മണിക്ക് ശേഷം ഇന്ത്യക്കാർ ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണം ഏതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ചീസ് ഗാർലിക് ബ്രഡും പോപ്‌കോണും ഫ്രഞ്ച് ഫ്രൈസുമാണ് രാത്രി പത്ത് മണിക്ക് ശേഷം ഏറ്റവുമധികം ഓർഡർ ചെയ്തത്.

എന്നാൽ ആരോഗ്യപരമായ ഭക്ഷണം വാങ്ങിയവരുടെ എണ്ണത്തിൽ വർധനയുണ്ടായി. ഹെൽത്തി ഭക്ഷണങ്ങൾ നൽകുന്ന കടകളിലെ ഓർഡറുകളിൽ 200 ശതമാനത്തിന്റെ വർദ്ധനയുണ്ടായി. ബെംഗളൂരുവിലാണ് ഇത്തരം ഓർഡറുകൾ കൂടുതലായി ലഭിച്ചത്. ബെംഗളൂരുവിന് പിന്നിലായി ഹൈദരാബാദും മുംബൈയുമുണ്ട്. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഹെൽത്തിയായിട്ടുള്ള ഭക്ഷണങ്ങൾക്ക് കൂടുതൽ ഓർഡറുകൾ ലഭിച്ചത്.