play-sharp-fill
ഫെയ്‌സ്ബുക്ക് മെസഞ്ചറിനു മുന്നിൽ തുണിയഴിക്കും മുൻപ് ആണായാലും പെണ്ണായാലും ഒന്നു സൂക്ഷിക്കുക..! പോക്കറ്റ് കാലിയാക്കി മാനം കപ്പലുകേറ്റുന്ന ടീമുകൾ സോഷ്യൽ മീഡിയയിൽ സജീവം; മുന്നറിയിപ്പുമായി പൊലീസ് മാമൻമാർ

ഫെയ്‌സ്ബുക്ക് മെസഞ്ചറിനു മുന്നിൽ തുണിയഴിക്കും മുൻപ് ആണായാലും പെണ്ണായാലും ഒന്നു സൂക്ഷിക്കുക..! പോക്കറ്റ് കാലിയാക്കി മാനം കപ്പലുകേറ്റുന്ന ടീമുകൾ സോഷ്യൽ മീഡിയയിൽ സജീവം; മുന്നറിയിപ്പുമായി പൊലീസ് മാമൻമാർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഫെയ്‌സ്ബുക്കിലും മെസഞ്ചറിലും അപരിചിതരായ ആളുകൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തുന്നവർ സൂക്ഷിക്കുക. നിങ്ങളെ കാത്തിരിക്കുന്നത് മുട്ടൻപണിയായിരിക്കും. സോഷ്യൽ മീഡിയയിൽ മലയാളി യുവാക്കളുടെയും യുവതികളുടെയും നഗ്നചിത്രങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടുന്ന സംഘങ്ങൾ സജീവമാണെന്ന മുന്നറിയിപ്പാണ് കേരള പൊലീസ് നൽകുന്നത്. സംസ്ഥാന പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് മുന്നറിയിപ്പുമായി പൊലീസ് മാമൻമാർ എത്തിയിരുന്നത്.


സൂക്ഷിക്കുക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്കിൽ ആകർഷണീയമായ ചിത്രങ്ങളുള്ളതും, അപരിചിതവുമായ പ്രൊഫലുകളിൽ നിന്നും നിങ്ങൾക്ക് ഫ്രണ്ട് റിക്വസ്റ്റുകൾ വന്നേക്കാം.

നിങ്ങൾ അത്തരം ഫ്രണ്ട് റിക്വസ്റ്റുകൾ അക്‌സപ്റ്റ് ചെയ്യുന്നതോടെ അവർ നിങ്ങളോട് മെസ്സെഞ്ചറിലൂടെ ചാറ്റ് ചെയ്യുകയും, നിങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുകയും, നിങ്ങളുടെ വാട്‌സാപ്പ് നമ്പർ കരസ്ഥമാക്കുകയും ചെയ്യുന്നു.

തുടർന്ന് നിങ്ങളോട് വാട്‌സാപ്പിലുടെ ചാറ്റ് ചെയ്യുകയും, വീഡിയോ കോൾ ഉൾപ്പടെ നടത്തുകയും, അശ്ലീല മെസ്സേജുകൾ അയക്കുകയും, അവർ പലവിധ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ അവരുടെ നഗ്‌ന വീഡിയോകൾ എന്ന് തോന്നിക്കുന്ന വീഡിയോകൾ നിങ്ങളുടെ മുന്നിൽ പ്രദർശിപ്പിച്ച് നിങ്ങളെ പ്രലോഭിപ്പിക്കുകയും, നിങ്ങളുടെ നഗ്‌നത പ്രദർശിപ്പിക്കുവാൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

നിങ്ങൾ വീഡിയോ കോളിലൂടെ നഗ്‌നത പ്രദർശിപ്പിക്കുന്നത് അവർ റിക്കോർഡ് ചെയ്യുകയും, അതിനു ശേഷം അത് നിങ്ങളുടെ ബന്ധുക്കൾക്കും, കുടുബക്കാർക്കും, സുഹൃത്തുകൾക്കും അയച്ച് നൽകുമെന്ന് ഭീഷണിപ്പെടുത്തി നിങ്ങളിൽ നിന്നും പണം തട്ടുന്നു (ഗൂഗിൾ പേ പോലുള്ള ആപ്ലിക്കേഷനുകളിലൂടെ പണം നൽകാൻ ആവശ്യപ്പെടുന്നു). നിങ്ങൾ പണം നൽകാൻ കൂട്ടാക്കാത്ത പക്ഷം ഈ വീഡിയോകൾ യൂടൂബിൽ അപ്ലോഡ് ചെയ്ത് നിങ്ങൾക്ക് മാനഹാനിയുണ്ടാക്കുന്നതും, കുടുബ/സാമൂഹ്യ ബന്ധങ്ങൾ തകരുന്ന അവസ്ഥ വരെ സംജാതമാകുന്നു.

ഉത്തരേന്ത്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചില ലോബികൾ ഇത്തരം തട്ടിപ്പുമായി ഇപ്പോൾ സജീവമാണ്. അടുത്തിടെ കേരളത്തിലേ ഒട്ടേറെ ആൾക്കാർ ഇത്തരം തട്ടിപ്പിന് ഇരയായിട്ടുണ്ട്. മാനഹാനിയും, വീഡിയോ പരസ്യപ്പെടുത്തുമെന്ന ഭീഷണിയും ഭയന്ന് പരാതി നൽകുന്നതിന് ആൾക്കാർ വിമുഖത കാണിക്കുന്നുണ്ട്.

അപരിചിതമായ ഫെയിസ്ബുക്ക് പ്രഫൈലുകളിൽ നിന്നും, നമ്പറുകളിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന ഓരോ റിക്വസ്റ്റും അക്‌സപ്റ്റ് ചെയ്ത് സ്വയം ഹണിട്രാപ്പുകളിൽ പെടാതിരിക്കുവാൻ ശ്രദ്ധിക്കുക.

സോഷ്യൽ മീഡിയയിൽ നിങ്ങൾ നൽകുന്നവിവരങ്ങൾ പിൻതുടർന്ന് കുറ്റവാളികൾ നിങ്ങളെ വലയിൽ വീഴ്ത്തിയേക്കാം. ആയതിനാൽ സോഷ്യൽ മീഡിയയിൽ നിങ്ങളുടെ വ്യക്തി വിവരങ്ങൾ ഒന്നും തന്നെ പരസ്യമാകാതിരിക്കാൻ ശ്രദ്ധിക്കണം.

സൂക്ഷിച്ചാൽദുഃഖിക്കേണ്ട.ചിന്തിക്കേണ്ടത് നിങ്ങളാണ്…!സോഷ്യൽ മീഡിയകളിൽഅപരിചിതരുമായുള്ള വഴിവിട്ട ബന്ധം ചിലപ്പോൾ നിങ്ങളെ ചതിക്കുഴികളിൽപ്പെടുത്തിയേക്കാം. ഇത്തരത്തിൽ ചതിയിൽ വീഴാതിരിക്കാൻ സ്വയം മുൻകരുതലെടുക്കാം.