മുപ്പത്തിയ്യായിരം രൂപയുടെ എയർപോഡ് അടച്ചുമാറ്റി; കള്ളനെ തേടിയുള്ള അന്വേഷണത്തിലാണ് പാലാ നഗരസഭ കൗണ്‍സിലർമാർ.

മുപ്പത്തിയ്യായിരം രൂപയുടെ എയർപോഡ് അടച്ചുമാറ്റി; കള്ളനെ തേടിയുള്ള അന്വേഷണത്തിലാണ് പാലാ നഗരസഭ കൗണ്‍സിലർമാർ.

 

പാലാ : മുപ്പത്തിയ്യായിരം രൂപയുടെ എയർപോഡ് ചൂണ്ടിയ കൂട്ടത്തിലെ കള്ളനെ തേടിയുള്ള അന്വേഷണത്തിലാണ് പാലാ നഗരസഭ കൗണ്‍സിലർമാർ.ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ഒരു കത്ത് ചെയർപേഴ്‌സണ്‍ ജോസിൻ ബിനോയ്ക്ക് ലഭിച്ചത്. കത്ത് കൊടുത്തത് ഭരണപക്ഷ കൗണ്‍സിലർ ജോസ് ചീരാംകുഴി. കത്തിലെ ആവശ്യം; തന്റെ ആപ്പിള്‍ എയർപോഡ് കൗണ്‍സില്‍ ഹാളില്‍ നിന്ന് മോഷണം പോയി. അതൊരു കൗണ്‍സിലറാണ് എടുത്തതെന്ന് മനസ്സിലാകുന്നു. ആരുടെയും പേരെടുത്ത് പറഞ്ഞ് മോശക്കാരനാക്കാൻ ഉദ്ദേശിക്കുന്നില്ല.

 

 

 

എനിക്കെന്റെ എയർപോഡ് തിരിച്ചുകിട്ടണം. കത്ത് ചെയർപേഴ്സണ്‍ യോഗത്തില്‍ വായിച്ചു; ”എയർപോഡ് എടുത്തത് ആരായാലും ഉടൻ തിരിച്ചുകൊടുക്കണം. ജോസ് കത്തിലാരുടെയും പേര് പറയാത്ത സാഹചര്യത്തില്‍ ഞാനുള്‍പ്പെടെയുള്ള ഇരുപത്തിയഞ്ച് കൗണ്‍സിലർമാരും ”കള്ളനാകുന്ന” അവസ്ഥയാണിപ്പോള്‍. ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും സാധനം തിരിച്ചുകൊടുത്താല്‍ മതിയെന്ന നിലപാട് ചെയർപേഴ്‌സണ്‍ സ്വീകരിച്ചതോടെ എല്ലാവരും അത് അംഗീകരിച്ചു.

 

 

 

മോഷണം പോയി, പിറ്റേന്ന് മുതല്‍ ഉപയോഗിച്ചു തുടങ്ങി,കഴിഞ്ഞ ഒക്‌ടോബർ 4 ന് കൗണ്‍സില്‍ യോഗം കഴിഞ്ഞപ്പോഴാണ് എയർപോഡ് കാണാതെ പോയതെന്നും ആറാം തീയതി മുതല്‍ ഇത് വീണ്ടും ഉപയോഗിച്ചു തുടങ്ങിയെന്നും ജോസ് ചീരാംകുഴി പറഞ്ഞു. മറ്റൊരു കൗണ്‍സിലറാണ് ഉപയോഗിക്കുന്നതെന്നും ലൊക്കേഷൻ ഉള്‍പ്പെടെ മനസ്സിലാക്കാൻ സാധിച്ചെന്നും ജോസ് പറഞ്ഞു. പൊലീസിലും പരാതി കൊടുത്തിരുന്നു. ആരെയും നാണംകെടുത്താനില്ല. എനിക്ക് സാധനം തിരിച്ചുകിട്ടിയാല്‍ മതി. ചെയർപേഴ്‌സണ്‍ ഇന്ന് രാജിവയ്ക്കുകയാണല്ലോ. അവർ ചെയർപേഴ്‌സണായിരിക്കെ നടന്ന ഒരു സംഭവമായതിനാലാണ് കത്തുകൊടുത്തതെന്നും ജോസ് വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group