തുമരംപാറയില്‍ പുലിയെ തേടി നാട്ടുകാര്‍; മൂക്കൻപെട്ടിയില്‍ കാട്ടുപോത്ത്; തെരച്ചിലില്‍  വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി; എരുമേലിയിലെ വനാതിർത്തി മേഖലയില്‍ ഭീതി വർധിക്കുന്നു…!

തുമരംപാറയില്‍ പുലിയെ തേടി നാട്ടുകാര്‍; മൂക്കൻപെട്ടിയില്‍ കാട്ടുപോത്ത്; തെരച്ചിലില്‍ വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി; എരുമേലിയിലെ വനാതിർത്തി മേഖലയില്‍ ഭീതി വർധിക്കുന്നു…!

എരുമേലി: വന്യജീവി വിളയാട്ടം പതിവായതോടെ എരുമേലിയിലെ വനാതിർത്തി മേഖലയില്‍ ഭീതി വർധിക്കുന്നു.

തുമരംപാറ ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയില്‍ നാട്ടുകാരില്‍ ചിലർ പുലിയെ കണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് പ്രദേശമാകെ പരിഭ്രാന്തിയിലായി.
വിവിധ സംഘങ്ങളായി നാട്ടുകാർ തെരച്ചില്‍ നടത്തിയതോടെ വന്യജീവിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞത് കണ്ടെത്തി.

തുടർന്ന് വനപാലകസംഘം എത്തി പരിശോധിച്ച്‌ പുലിയുടെ കാല്‍പ്പാടല്ലെന്ന് വ്യക്തമാക്കി. പാക്കാനോ വള്ളിപ്പുലിയോ ആയിരിക്കാമെന്ന് വനപാലക സംഘം അറിയിച്ചെങ്കിലും നാട്ടുകാർക്ക് ഉറക്കം നഷ്ടപ്പെട്ട രാത്രിയായിരുന്നു കഴിഞ്ഞ ദിവസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ രാത്രിയിലാണ് ഏതാനും കിലോമീറ്റർ അകലെ മൂക്കൻപെട്ടിയില്‍ വീടുകള്‍ക്കു സമീപം കാട്ടുപോത്ത് എത്തി നാട്ടുകാർ ഭയചകിതരായത്. മൂക്കൻപെട്ടി, പത്തേക്കർ, അരുവിക്കല്‍ കോളനി ഭാഗങ്ങളില്‍ ആണ് കാട്ടുപോത്ത് രാത്രിയില്‍ എത്തിയത്. കഴിഞ്ഞയിടെ രണ്ട് കർഷകരാണ് കണമലയില്‍ വീട്ടുമുറ്റത്തും പറമ്പിലും കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മൃഗസ്നേഹം പറയുന്ന വനംവകുപ്പ് കാട്ടില്‍ മൃഗങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനാണ് ആദ്യം നടപടി സ്വീകരിക്കേണ്ടതെന്ന് ജനപ്രതിനിധികള്‍ അടക്കം ആരോപിക്കുന്നു.