കോട്ടയം എരുമേലിയിൽ വീടിന് മുന്നിൽ വണ്ടി പാർക്ക് ചെയ്തതിന്റെ പേരിൽ സംഘർഷം; അഞ്ച് പേർ അറസ്റ്റിൽ; ഇരുകൂട്ടർക്കുമെതിരെ കേസെടുത്ത് പൊലീസ്
എരുമേലി: വീടിന്റെ മുൻവശം റോഡിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇരു കൂട്ടർക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
എരുമേലി, മുട്ടപ്പള്ളി, 40 ഏക്കർ ഭാഗത്ത്, തൊട്ടിയിൽ വീട്ടിൽ ശിവൻപിള്ള (58) ഇയാളുടെ മക്കളായ ആകാശ് പിള്ള (29), ആശാന്ത് പിള്ള (27), എരുമേലി മുട്ടപ്പള്ളി 40 ഏക്കർ ഭാഗത്ത് കുന്നേപറമ്പിൽ വീട്ടിൽ ഷൈമോൻ കെ.ജി (കണ്ണൻ 33), എരുമേലി മുട്ടപ്പള്ളി 40 ഏക്കർ ഭാഗത്ത് കോലഞ്ചിറ വീട്ടിൽ രാജേഷ് കുമാർ (കുഞ്ഞായി 48) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി 8.30 മണിയോടുകൂടി ശിവൻ പിള്ളയുടെ വീടിന് മുൻവശം റോഡിൽ രാജേഷ് കുമാർ തന്റെ പെട്ടി ഓട്ടോറിക്ഷ പാർക്ക് ചെയ്തതിനെ ചൊല്ലി ശിവൻപിള്ളയും മക്കളും രാജേഷും, ഷൈമോനുമായി സംഘർഷം ഉണ്ടാവുകയും , ശിവൻപിള്ളയും മക്കളും ഇരുവരെയും ആക്രമിക്കുകയായിരുന്നു. തുടന്ന് രാജേഷും ഷൈമോനും , ശിവൻപിള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഇവിടെ ഉണ്ടായിരുന്ന വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് എരുമേലി പോലീസ് ഇരുകൂട്ടര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു.
എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു ഇ.ഡി, എസ്.ഐ മാരായ ജോസ്സി എം ജോൺസൺ, രാജേഷ് ജി, സി.പി.ഓ മാരായ സിജി കുട്ടപ്പൻ, ജിഷാദ് പി സലീം എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.