എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ്; ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജ്ജിതം; പ്രതിയെ സഹായിക്കാന്‍ ആളുണ്ടായിരുന്നെന്ന് നിഗമനം; ഭക്ഷണമെത്തിച്ചത് ആരെന്ന് കണ്ടെത്തും

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ്; ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജ്ജിതം; പ്രതിയെ സഹായിക്കാന്‍ ആളുണ്ടായിരുന്നെന്ന് നിഗമനം; ഭക്ഷണമെത്തിച്ചത് ആരെന്ന് കണ്ടെത്തും

സ്വന്തം ലേഖിക

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീ വെയ്പ്പ് കേസില്‍ ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഷൊര്‍ണൂരില്‍ പ്രതിയെ സഹായിക്കാന്‍ ആളുണ്ടായിരുന്നു എന്ന നിഗമനത്തില്‍ ഊന്നിയാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.
ഭക്ഷണമെത്തിച്ചത് ആരെന്ന് കണ്ടെത്തണം. കൂട്ടാളികള്‍ ട്രെയിനില്‍ ഉണ്ടായിരുന്നോ എന്നും സംശയമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എലത്തൂര്‍ ട്രെയിന്‍ തീ വയ്പ്പ്കേസിലെ പ്രതി ഷാറൂഖ് സൈഫിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇയാള്‍ക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സഹായത്തെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്.

രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലില്‍ കാര്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. താന്‍ ഒറ്റക്കാണ് ചെയ്തത് എന്ന മൊഴി ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. കണ്ടെത്തിയ തെളിവുകളുടെ ശാസ്ത്രീയ വിശകലനത്തോടെയാണ് ചോദ്യം ചെയ്യുന്നത്.

D1 കോച്ചില്‍ തീയിട്ടശേഷം D2 കൂടി കത്തിക്കാന്‍ ആയിരുന്നു ഇയാളുടെ നീക്കം എന്നാണ് നിഗമനം. എന്നാല്‍ യാത്രക്കാര്‍ പരിഭ്രാന്തരായി ഓടുന്നതിനിടെ ബാഗ് പുറത്തേക്ക് വീണത് തിരിച്ചടിയായി. ഷാറൂഖിനെ ഇന്ന് രാവിലെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും.

മെഡിക്കല്‍ കോളേജിലെ ഗ്യാസ്ട്രോ എന്‍ഡ്രോളജി, സര്‍ജറി വിഭാഗങ്ങളാണ് ഇന്ന് പരിശോധിക്കുക. തുടര്‍ന്നാവും തെളിവെടുപ്പിലേക്ക് നീങ്ങുക.