“കേരളത്തിന്റെ മുകളില്‍ കൂടി നീയൊന്നും ഇനി പറക്കില്ലെടാ മക്കളെ….! ഇഫ് യൂ ഡോണ്ട് ചിറ്റപ്പന്‍സ് വിലക്ക് പിന്‍വലിക്കല്‍, പാര്‍ട്ടി വില്‍ ബീ എ തീപന്തം; ബോയ്‌കോട്ട് ഇന്‍ഡിഗോ ഫ്‌ളൈറ്റ് വിത്ത് ചിറ്റപ്പന്‍ തമാശ ഹാഷ്ടാഗും ട്രോളുകളും; ഇപിയുടെ ബഹിഷ്‌കരണ പ്രഖ്യാപനത്തോടെ ഇന്‍ഡിഗോ എഫ്ബി പേജില്‍ പൊങ്കാല
സ്വന്തം ലേഖിക
തിരുവനന്തപുരം: ബോയ്‌കോട്ട് ഇന്‍ഡിഗോ ഫ്‌ളൈറ്റ് വിത്ത് ചിറ്റപ്പന്‍ തമാശ ഹാഷ്ടാഗും ട്രോളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ.
യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതോടെ
നടന്നുപോയാലും ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തില്‍ ഇനി താനോ കുടുംബമോ യാത്ര ചെയ്യില്ലെന്ന ഇപിയുടെ ശപഥമാണ് ചർച്ചാവിഷയം. ഇന്‍ഡിഗോ കമ്പനിയുടെ ഫേസ്‌ബുക്ക് പേജിലും ഇപിയുടെ പ്രഖ്യാപനത്തിന്റെ അലയൊലികളാണ്. കമന്റുകളുടെ നിലയ്ക്കാത്ത പ്രവാഹം. ഇന്‍ഡിഗോയ്ക്ക് എതിരെ പടവാളുമായി സൈബര്‍ സഖാക്കള്‍ ഒരുവശത്ത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോയ്‌കോട്ട് ഇന്‍ഡിഗോ ഫ്‌ളൈറ്റ് വിത്ത് ചിറ്റപ്പന്‍ തമാശ ഹാഷ്ടാഗും, ട്രോളുമായി മറ്റൊരു കൂട്ടര്‍. അങ്ങനെ ഇന്‍ഡിഗോ ഇടുന്ന ഓരോ പോസ്റ്റിലും ചിറ്റപ്പ വിശേഷങ്ങള്‍ നിറഞ്ഞുകവിയുകയാണ്.
നിങ്ങളുടെ ഒരുവിമാനത്തിന് വില എത്രയാ, കേരള സര്‍ക്കാര്‍ സ്വന്തം എയര്‍ലൈന്‍ തുടങ്ങാന്‍ പോകുന്നു, കേരളത്തിന്റെ മുകളില്‍ കൂടി നീയൊന്നും ഇനി പറക്കില്ലെടാ മക്കളെ, ഇന്‍ഡിഗോയുടെ കേരള സര്‍വിസുകള്‍ അവസാനിപ്പിക്കും ചിറ്റപ്പന്‍ കി ഇന്‍ഡിഗോ എറിഞ്ഞു വീഴ്‌ത്താന്‍ എ കെ ജി സെന്ററിലേക്ക് ഏറു പടക്കം എറിഞ്ഞവനെ ചിറ്റപ്പന്‍ ചുമതലപെടുത്ത, ഇഫ് യൂ ഡോണ്ട് ചിറ്റപ്പന്‍സ് വിലക്ക് പിന്‍വലിക്കല്‍, പാര്‍ട്ടി വില്‍ ബീ എ തീപന്തം, ആകാശത്തും നിന്ന് ഭൂമിയിലേക്ക് നാടുകടത്തപ്പെട്ട വീര സഖാവ് ഇപിക്ക് നൂറ് ചോപ്പന്‍ അഭിവാദ്യങ്ങള്‍, ഇനി ഇൻഡിഗോ വിമാനങ്ങള്‍ ആകാശത്തുകൂടെ പറക്കാന്‍ ഡിവൈഎഫ്ഐ സമ്മതിക്കില്ല. ആകാശത്ത് വെച്ച് Indigo വിമാനങ്ങള്‍ DYFl തടയും: യോ യോ റഹീം, ലുട്ടാപ്പിയുടെ കുന്തം ഉള്ളിടത്തോളം കാലം Indigo ബഹിഷ്‌കരിക്കാന്‍ ആണ് പാര്‍ട്ടി തീരുമാനം തുടങ്ങി നിരവധി ട്രോളുകളാണ് നിറയുന്നത്. ഇന്‍ഡിഗോ ഫേസ്‌ബുക്ക് പേജില്‍ കൂടാതെ ട്രോളന്മാരും വിശ്രമമില്ലാതെ പണിയെടുക്കുന്നുണ്ട്.
ഇപിയുടെ വാക്കുകൾ ഇങ്ങനെ….
മൂന്നാഴ്ചയെന്നല്ല, നടന്നുപോയാലും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്നാണ് ഇപി മാധ്യമങ്ങളോട് പറഞ്ഞത്..ഏവിയേഷന്‍ നിയമത്തിന് വിരുദ്ധമായ നടപടിയാണിത്. ക്രിമിനലുകളെ തടയാന്‍ ഒരു നടപടിയും വിമാനക്കമ്ബനിയെടുത്തില്ല. ഇന്‍ഡിഗോ കമ്ബനി മാന്യന്മാരുടെതായിരുന്നെങ്കില്‍ ചീത്തപ്പേരുണ്ടാക്കാതിരിക്കാന്‍ ശ്രമിച്ചതിന് തനിക്ക് അവര്‍ പുരസ്‌കാരം തരുമായിരുന്നെന്നും ജയരാജന്‍ വ്യക്തമാക്കി.’സംഭവം വസ്തുതാപരമായി പരിശോധിക്കുന്നതിന് പകരം ഇന്‍ഡിഗോ കമ്പനി തെറ്റായ നടപടിയാണ് എടുത്തിരിക്കുന്നത്.
അവര്‍ എനിക്ക് മൂന്നാഴ്ചയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഞാന്‍ ഇനി ഇന്‍ഡിഗോയുടെ വിമാനത്തില്‍ യാത്ര ചെയ്യില്ല. ഇത്ര നിലവാരമില്ലാത്ത ഒരു കമ്പനിയാണെന്ന് ഞാന്‍ മനസിലാക്കിയില്ല. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തത് ഞാനും ഭാര്യയുമായിരിക്കും. ഇനി നടന്നുപോയാലും ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തില്‍ ഞാന്‍ യാത്ര ചെയ്യില്ല. ഇതൊരു വൃത്തികെട്ട കമ്പനിയാണെന്ന് മനസിലായി. ഇന്‍ഡിഗോ കമ്ബനിയില്‍ യാത്ര ചെയ്തില്ലെന്ന് കരുതി എനിക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ല. മാന്യമായ വേറെ പല വിമാന കമ്ബനികളും ഉണ്ട് . ആ വിമാനങ്ങളിലേ ഇനി പോകൂ. കുറ്റവാളികള്‍ക്ക് നേരെ നടപടിയെടുക്കാനല്ല ഇന്‍ഡിഗോ താത്പര്യം കാണിച്ചത്. അവരുടെ വിമാനക്കമ്പനി അപകടത്തിലാണെന്ന് പല സ്ഥലത്തുനിന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.’- ജയരാജന്‍ പറഞ്ഞ