ലോകോ പൈലറ്റുമാരായി ആൾമാറാട്ടം; 17 വയസുകാരൻ ട്രെയിൻ ഓടിച്ചത് 3 വർഷം; 22 കാരൻ മൂന്നുമാസമായി ട്രെയിൻ ഓടിക്കുന്നു; അസിസ്റ്റൻറ് ലോക്കോ പൈലറ്റായി ഇവർക്ക് പരിശീലനം നൽകിയത് ബംഗാളിലുള്ളൊരു ലോക്കോപൈലറ്റെന്ന് വിവരം
സ്വന്തം ലേഖകൻ
ചെന്നൈ: വർഷങ്ങളായി ലോകോ പൈലറ്റുമാരായി ആൾമാറാട്ടം നടത്തി ട്രെയിൻ ഓടിച്ച യുവാക്കൾ പിടിയിൽ. പതിനേഴും, ഇരുപത്തിരണ്ടും വയസുള്ള ചെറുപ്പക്കാരാണ് പിടിയിലായത്. ബംഗാളിലെ മൂർഷിദാബാദ് സ്വദേശികളാണ് ഇവർ.
ബംഗാളിൽ നിന്ന് ജോലി തേടി തിരുവനന്തപുരത്തേക്ക് പോകവേ ശനിയാഴ്ച തമിഴ്നാട്ടിലെ ഈറോഡിൽ വെച്ചാണ് ഇവരെ റെയിൽവേ പൊലീസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പതാകയും നെയിംബാഡ്ജമുള്ള ലോകോ പൈലറ്റ്യൂനിഫോമും മറ്റ് ലൈക്കോ പൈലറ്റിൻറെ സാമഗ്രികളും ഇവരുടെ കൈയ്യിൽ കണ്ടതിൽ സംശയം തോന്നിയ ആർ.പി.എഫ് ഇരുവരെയും പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ, ബംഗാളിലെ ഒരു ലോക്കോപൈലറ്റ് ട്രെയിൻ ഓടിക്കാനായി ഇരുവർക്കും പരിശീലനം നൽകിയതായി തെളിഞ്ഞു.
താൻ മൂന്നുവർഷമായി ട്രെയിൻ ഓടിക്കാറുണ്ടെന്നാണ് പതിനേഴുകാരൻ പറയുന്നത്. ബംഗാളിൽ നിന്നുള്ള ഒരു ലോകോ പൈലറ്റ് അസിസ്റ്റൻറ് ലോക്കോ പൈലറ്റായി ഇരുവരെയും പരിശീലിപ്പിക്കുകയായിരുന്നു.
ശേഷം അയാൾക്ക് പകരം ഇരുവരും ചേർന്ന് ട്രെയിൻ ഓടിക്കും. ഗുഡ്സ് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും ഇരുവരും ഓടിച്ചിരുന്നു. യഥാർഥ ലോകോ പൈലറ്റ് ഇരുവർക്കും യൂണിഫോമും നെയിം ബാഡ്ജും മറ്റ് വസ്തുക്കളും നൽകിയെന്നാണ് പൊലീസിനോട് ഇവർ പറഞ്ഞത്.
17കാരന് 10,000 രൂപമുതൽ 15,000 വരെ ലോകോപൈലറ്റ് കൂലിയായി നൽകിയിരുന്നു. ഇരുപത്തി രണ്ടുകാരന് മൂന്നുമാസം മുൻപ് ലോകോ പൈലറ്റ് പരിശീലനം നൽകുകയായിരുന്നു.
ഇയാൾ മൂന്നുമാസമായി ട്രെയിൻ എൻജിൻ പ്രവർത്തിപ്പിക്കുന്നുണ്ടായിരുന്നു. ഇവരെ ഉപയോഗിച്ച് ലോക്കോ പൈലറ്റിനെ കണ്ടെത്തനുള്ള ശ്രമം റെയിൽവേ ആരംഭിച്ചിട്ടുണ്ട്.