അരനൂറ്റാണ്ടോളം പാവപ്പെട്ടവര്‍ക്ക് താങ്ങാനാകുന്ന ചെലവില്‍ ചികിത്സയേകിയ ത്വക്‌രോഗ വിദഗ്ധൻ; ഡോ.സി.പി.എസ്. പിള്ളയുടെ വിയോഗത്തിൽ നെഞ്ചുനീറി പൊൻകുന്നം നിവാസികൾ; ജനകീയ ഡോക്ടർ ഓർമ്മയാകുമ്പോൾ….!

അരനൂറ്റാണ്ടോളം പാവപ്പെട്ടവര്‍ക്ക് താങ്ങാനാകുന്ന ചെലവില്‍ ചികിത്സയേകിയ ത്വക്‌രോഗ വിദഗ്ധൻ; ഡോ.സി.പി.എസ്. പിള്ളയുടെ വിയോഗത്തിൽ നെഞ്ചുനീറി പൊൻകുന്നം നിവാസികൾ; ജനകീയ ഡോക്ടർ ഓർമ്മയാകുമ്പോൾ….!

സ്വന്തം ലേഖിക

പൊന്‍കുന്നം: ആ ആശ്വാസ ചികിത്സയും നിലച്ചു.

അരനൂറ്റാണ്ടോളം
പാവപ്പെട്ടവര്‍ക്ക് താങ്ങാനാകുന്ന ചെലവില്‍ ചികിത്സയേകിയ ത്വക്‌രോഗ വിദഗ്ധനെയാണ് ഡോ.സി.പി.എസ്. പിള്ളയുടെ നിര്യാണത്തോടെ മലയോര മേഖലയ്ക്ക് നഷ്ടമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാത്രിയാണ് അദ്ദേഹം അന്തരിച്ചത്. സംസ്കാരം ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് ചിറക്കടവ് ചാപ്പമറ്റത്തില്‍ കുടുംബവളപ്പില്‍ നടന്നു.

ചിറക്കടവ് ചാപ്പമറ്റത്തില്‍ പരമേശ്വരന്‍ പിള്ളയുടെയും പുറ്റുമണ്ണില്‍ നാരായണിയമ്മയുടെയും മകനായി ജനിച്ച ശങ്കരപ്പിള്ള എന്ന സി.പി.എസ്. പിള്ള മണിപ്പാല്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസും മദ്രാസ് മെഡിക്കല്‍ കോളജില്‍ ഡെര്‍മറ്റോളജിയില്‍ ഉപരിപഠനത്തിനും ശേഷം മംഗലാപുരം ഇഎസ്‌ഐ ആശുപത്രിയില്‍ സേവനം ചെയ്തു. പിന്നീട് നെന്മാറയില്‍ ശ്രീഹരി ക്ലിനിക്ക് തുടങ്ങി. പിന്നീട് 1975 മുതല്‍ പൊന്‍കുന്നത്ത് ശ്രീഹരി ക്ലിനിക് നടത്തിവരികയായിരുന്നു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചാപ്പമറ്റത്തില്‍ തറവാടിനെ നിലനിര്‍ത്തി പഴമയുടെ സൗന്ദര്യം സൂക്ഷിക്കുകയും പഴയകാല ചുമടുതാങ്ങി സംരക്ഷിച്ച്‌ ചരിത്രമറിയാന്‍ പുതുതലമുറയ്ക്ക് വഴിയൊരുക്കുകയും ചെയ്തു സി.പി.എസ്. പിള്ള. തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മച്ചിനു മുകളില്‍ മണ്‍തിട്ടയുള്ള വീടാണ് ചാപ്പമറ്റം തറവാട്.

ചാപ്പമറ്റം കൃഷ്ണന്‍കുട്ടി എന്ന കൊമ്പന്‍റെ ഉടമസ്ഥത ഡോ.സി.പി.എസ്. പിള്ളയുടേതായിരുന്നു. ഉടമസ്ഥാവകാശം പിന്നീട് കൈമാറിയെങ്കിലും ജീവിതാവസാനം വരെ ആനപ്രേമിയായിരുന്നു.