![ആരോപണവുമായി ദിലീപ്; ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നിൽ ഡി ജി പി ബി സന്ധ്യ ആരോപണവുമായി ദിലീപ്; ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നിൽ ഡി ജി പി ബി സന്ധ്യ](https://i0.wp.com/thirdeyenewslive.com/storage/2022/01/IMG_20220123_201101.jpg?fit=1024%2C561&ssl=1)
ആരോപണവുമായി ദിലീപ്; ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നിൽ ഡി ജി പി ബി സന്ധ്യ
സ്വന്തം ലേഖകൻ
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഡിജിപി ബി സന്ധ്യയാണെന്ന് നടന്‍ ദിലീപ്.
ബി സന്ധ്യയായിരുന്നു നേരത്തെ കേസ് അന്വേഷിച്ചത്.ബാലചന്ദ്ര കുമാറിനെതിരെ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ദിലീപ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.2017 ല്‍ നെടുമ്ബാശേരി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് എഡിജിപിയായിരുന്ന ബി സന്ധ്യ നേരിട്ടാണ് അന്വേഷിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തെളിവുകള്‍ കെട്ടിചമയ്‌ക്കുന്നതിനും പേരും പ്രശസ്തിയും കിട്ടുന്നതിന് വേണ്ടി നിരപരാധികളെ കേസിലേക്ക് വലിച്ചിഴയ്‌ക്കുകയും ചെയ്യുന്ന ട്രാക്ക് റെക്കോഡുളള ഉദ്യോഗസ്ഥയാണ് സന്ധ്യയെന്ന് കേട്ടിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ബാലചന്ദ്ര കുമാറുമായി പിക് പോക്കറ്റ് എന്ന സിനിമയുടെ പേരിലുള്ള ബന്ധം മാത്രമാണ് തനിക്ക് ഉളളതെന്ന് ദിലീപ് പറയുന്നു. ഈ ചിത്രത്തില്‍ തിരക്കഥ എഴുതാമെന്ന് ഏറ്റിരുന്നത് ബാലചന്ദ്രകുമാര്‍ ആയിരുന്നു.എന്നാല്‍ അദ്ദേഹത്തിന്റെ കഴിവുകേടു കൊണ്ടു മാത്രം അത് പറഞ്ഞ സമയത്ത് പൂര്‍ത്തിയായില്ല. 2015 ലാണ് ചിത്രത്തിനായി ടൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്തിയത്. പിന്നീട് ഇയാള്‍ ചിത്രം സംവിധാനം ചെയ്യണമെന്ന് ആവശ്യപ്പെടുകയും സമ്മതിക്കുകയും ചെയ്തു.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെ നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടാണെന്ന് ഇയാള്‍ പറഞ്ഞുപരത്തി. ഒരു മാസത്തിന് ശേഷം ബിഷപ്പിന് നല്‍കാന്‍ പണം വേണമെന്ന് പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ചു. ഭീഷണിപ്പെടുത്തുകയും ചെയ്തു. നെയ്യാറ്റിന്‍കര ബിഷപ്പിന്റെ സഹായം ഉറപ്പിക്കാന്‍ പണം ചിലവാക്കേണ്ടി വന്നുവെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.
ഒടുവില്‍ പള്ളിയുടെ ആവശ്യത്തിനെന്ന പേരില്‍ സൂരജില്‍ നിന്നും 50,000 രൂപ വാങ്ങി. അത് പള്ളിയില്‍ ചിലവാക്കിയെന്ന് ചൂണ്ടിക്കാട്ടി ചിത്രങ്ങളും അയച്ചു. ഇല്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി. തന്റെ കടബാദ്ധ്യതകള്‍ പരിഹരിക്കാന്‍ സഹായിക്കണമെന്ന് ബാലചന്ദ്ര കുമാര്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് ഇയാളെ ബ്ലോക്ക് ചെയ്‌തെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു.