play-sharp-fill
“എടാ നീ തിന്നുന്നത് എന്റെ എച്ചിലാണ്. അതിന് നിനക്ക് തെളിവ് വേണോ. വേണമെങ്കിൽ ഞാൻ അയക്കാം എന്നു പറഞ്ഞു കൊണ്ട്   അവരിരുവരും തമ്മിലുള്ള സംഗമരംഗങ്ങളുടെ ഫോട്ടോ കാവ്യയുടെ മുൻഭർത്താവിന് അയച്ചുകൊടുത്ത് ദിലീപ്; കാവ്യയുടെ ഇന്നലെകൾ ഞങ്ങൾക്ക് അറിയേണ്ടായിരുന്നു. എന്റെ കൂടെ വന്നതിനു ശേഷം എങ്ങനെ?; എന്നാൽ കുടുംബം നശിപ്പിച്ചവനെതിരെ  ചെറുതായിട്ടെങ്കിലും പക വീട്ടാൻ ദിലിപിനെതിരെ തയ്യാറെടുത്ത്  നിഷാൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകൻ

“എടാ നീ തിന്നുന്നത് എന്റെ എച്ചിലാണ്. അതിന് നിനക്ക് തെളിവ് വേണോ. വേണമെങ്കിൽ ഞാൻ അയക്കാം എന്നു പറഞ്ഞു കൊണ്ട് അവരിരുവരും തമ്മിലുള്ള സംഗമരംഗങ്ങളുടെ ഫോട്ടോ കാവ്യയുടെ മുൻഭർത്താവിന് അയച്ചുകൊടുത്ത് ദിലീപ്; കാവ്യയുടെ ഇന്നലെകൾ ഞങ്ങൾക്ക് അറിയേണ്ടായിരുന്നു. എന്റെ കൂടെ വന്നതിനു ശേഷം എങ്ങനെ?; എന്നാൽ കുടുംബം നശിപ്പിച്ചവനെതിരെ ചെറുതായിട്ടെങ്കിലും പക വീട്ടാൻ ദിലിപിനെതിരെ തയ്യാറെടുത്ത് നിഷാൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകൻ

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക സാക്ഷിയായി കാവ്യാ മാധവൻ്റെ മുൻ ഭർത്താവ് നിഷാൽ വരുമെന്ന് സൂചന. അന്വേഷണ സംഘത്തിന് മുന്നിൽ ചില തെളിവുകൾ നൽകാൻ കാവ്യയുടെ ഈ മുൻ ഭർത്താവ് തയ്യാറെടുക്കുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. പ്രമുഖ സിനിമാ മാധ്യമപ്രവർത്തകനായ രത്നകുമാർ പല്ലിശേരിയാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.


നടിയെ ആക്രമിച്ച കേസിൽ പല നിർണായക വിവരങ്ങളും പങ്കുവച്ചിട്ടുള്ള ആളാണ് രത്നകുമാർ പല്ലിശേരി. തൻ്റെ യൂടുബ് ചാനലിലൂടെയാണ് പല്ലിശേരിയുടെ വെളിപ്പെടുത്തൽ. ദിലീപിന്റെ മഞ്ജുവിന്റെയും കാവ്യയുടേയുമൊക്കെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചതൊക്കെ വള്ളിപുള്ളി വിടാതെ എഴുതിയ ആളാണ് പല്ലിശേരി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൻ്റെ പുതിയ വീഡിയോയിലൂടെ ദിലീപിനും കാവ്യക്കും എതിരെ കാവ്യയുടെ മുൻ ഭർത്താവ് രംഗത്തെത്തുകയാണ് എന്ന വെളിപ്പെടുത്തലുമായാണ് പല്ലിശ്ശേരി ഇത്തവണ എത്തിയിരിയ്ക്കുന്നത്.

ഈ കേസിൽ കാവ്യയുടെ മുൻ ഭർത്താവ് നിഷാൽചന്ദ്ര ഇവിടെ രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. എന്തിന്? അതിനും ഉത്തരമുണ്ട്. തന്നെയും കുടുംബത്തെയും അപമാനിച്ച തന്നിൽ നിന്നും തന്റെ ഭാര്യയെ വേർപ്പെടുത്തിയ ദിലീപിനെ ജയിലിൽ അടയ്ക്കാനുള്ള ലക്‌ഷ്യം മാത്രമേ ഇപ്പോൾ നിഷാലിനും കുടുംബത്തിനും ഉള്ളു. അതിനുള്ള കാരണവും നിരവധിയാണ്. എന്നാൽ നിഷാൽ ചന്ദ്ര ആരാണെന്ന് അറിയേണ്ടേ !

നിഷാൽ ബാല നടനായി സിനിമയിലേക്ക് എത്തിയ ഒരു പയ്യനാണ്. പക്ഷെ അങ്ങനെ സിനിമയിൽ സജീവമായാൽ തൻെറ ഭാവി രക്ഷപ്പെടില്ലെന്ന് മനസിലാക്കിയിട്ടാകണം ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഗൾഫിലേക്ക് പോയതും രക്ഷപ്പെട്ടതും. എന്നിട്ടും മമ്മുട്ടി നായകനായ ഇലവംകോട് ദേശം എന്ന സിനിമയിൽ നിശാൽ അഭിനയിച്ചു.

അങ്ങനെ സിനിമ മോഹം ഉള്ളിൽ വെച്ച് കൊണ്ട് മാത്രമാണ് സിനി നടിയായ കാവ്യാമാധവനെ വിവാഹം കഴിക്കാൻ നിഷാൽ തയ്യാറായത്. അവിടെ പ്രശ്നങ്ങൾ തീരേണ്ടതായിരുന്നു. നിഷാലിന്റെ ഭാര്യ പദം അലങ്കരിച്ച കാവ്യയും നിശാലും ഒരുമിച്ച് നല്ലൊരു ജീവിതം ആരംഭിക്കട്ടെയെന്നാണ് പലരും ആഗ്രഹിച്ചത്.

പക്ഷെ അവിടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. അവിടെയാണ് ദിലീപ് തികച്ചും ക്രൂരമായി പ്രത്യക്ഷപ്പെട്ടത്. ആ ക്രൂരത തന്നെയാണ് നിഷാലിന്റെ മനസിനെയും കുടുംബത്തെയും മുറിവേൽപ്പിച്ചത്.

ഇരുവരുടെയും വിവാഹ മോചനത്തിന് മുൻപ് തന്നെ ഒരു അഭിമുഖത്തിൽ നിഷാലിന്റെ ‘അമ്മ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. നമ്മൾ കാണുന്നത് പോലെയല്ല പലരും. സത്യം പറഞ്ഞാൽ കാവ്യയുടെ അച്ഛനും അമ്മയും മകൾക്ക് നല്ലൊരു ജീവിതം കിട്ടിയല്ലോ എന്ന് ആശ്വസിച്ച നിമിഷങ്ങളായിരുന്നു നിഷാൽചന്ദ്രയുമായുള്ള വിവാഹം.

എന്നാൽ ആ വിവാഹശേഷം ഒരു ദിവസംപോലും ഇരുവരെയും ഒരുമിച്ച് താമസിപ്പിക്കാൻ ദിലീപ് അനുവദിച്ചില്ല എന്നാണ് നിഷാൽചന്ദ്രയും കുടുംബവും അന്ന് പറഞ്ഞത്. അത് നൂറു ശതമാനവും സത്യമായിരുന്നു. അന്നുമുതൽ ഒരു നിമിഷം പോലും തന്റെ ഭാര്യയുമായി ഒന്ന് സംസാരിക്കാനുള്ള സമയം പോലും കിട്ടിയിരുന്നില്ല.

അവർ തമ്മിലായിരുന്നു സംസാരം മുഴുവൻ. രാത്രിയും പകലുമെന്നില്ലാതെ അവര് തമ്മിലായിരുന്നു സംസാരം മുഴുവൻ. അവിടെ മറ്റു ചോദ്യങ്ങൾക്ക് പ്രസക്തിയില്ലായിരുന്നു. അവിടെ ഭീക്ഷണിയുടെ സ്വരം മാത്രമായിരുന്നു. അന്ന് നിഷാൽ പറഞ്ഞത് കേട്ട് പലരും ഞെട്ടിയിരുന്നു. ഒരു ഭർത്താവിനോടും ഒരിക്കലും പറയാൻ പാടില്ലാത്തതായിരുന്നു ദിലീപ് നിഷാലിനൊടു പറഞ്ഞത്.

“എടാ നീ തിന്നുന്നത് എന്റെ എച്ചിലാണ്. അതിന് നിനക്ക് തെളിവ് വേണോ. വേണമെങ്കിൽ ഞാൻ അയക്കാം എന്നു പറഞ്ഞു കൊണ്ടാണ് അവരിരുവരും തമ്മിലുള്ള സംഗമരംഗങ്ങളുടെ ഫോട്ടോ അയച്ചുകൊടുത്തത്. അത്രയും ക്രൂരമായ ഞെട്ടിക്കുന്ന സംഭവങ്ങൾ ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയും നിഷാലിന്റെ കൈയിൽ നിന്നും കാവ്യയെ വേർതിരിച്ച് കൊണ്ടുപോകുകയും ചെയ്തത്. ഇപ്പോൾ നിഷാൽ വേറെ വിവാഹം കഴിച്ച് സുഖമായി സന്തോഷമായി സംതൃപ്തനായി ജീവിക്കുകയാണ്.

എന്നിട്ടും പക അടങ്ങിയിട്ടില്ല. എങ്ങനെ പക ഇല്ലാതിരിക്കും. അപ്പോഴാണ് കുടുംബത്തെ ഇല്ലാതാക്കിയവനെ ശിക്ഷിക്കാനുള്ള അവസരം എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കളത്തിലേക്ക് കുറെ തെളിവുമായി നിഷാൽ വരാൻ പോകുന്നുവെന്ന് കേട്ടത്. എത്ര സുഖമായി ജീവിച്ചാലും തന്നെ ദ്രോഹിച്ച തന്റെ കുടുംബത്തെ തകർത്ത ഒരാളെ ഒരു അവസരം കിട്ടിയാൽ ചെറുതായിട്ടെങ്കിലും നോവിക്കാതിരിക്കുമോ?

അതുകൊണ്ട് തന്നെയാണ് ഏത് അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപിലും താൻ സംസാരിക്കാം തുറന്ന് പറയാം എന്ന ഉദ്യോശത്തോടെ ഗൾഫിൽ നിന്നും എത്തിയിരിക്കുകയാണ്. അങ്ങനെ ഈ കേസിന്റെ ഗതി മാറിമറിഞ്ഞു കൊണ്ടിരിക്കുകയാണ്. നിഷാൽ പറഞ്ഞത് ഒറ്റ കാര്യമായിരുന്നു. ഞാൻ എല്ലാം ക്ഷമിക്കാൻ തയ്യാറായിരുന്നു. എന്റെ കുടുംബവും എല്ലാം ക്ഷിമിക്കാൻ തയ്യാറായിരുന്നു.

കാവ്യയുടെ ഇന്നലെകൾ ഞങ്ങൾക്ക് അറിയേണ്ടായിരുന്നു. എന്റെ കൂടെ വന്നതിനു ശേഷം എങ്ങനെ? എന്നു മാത്രമേ ഞങ്ങൾ ചിന്തിച്ചുള്ളൂ. എന്നിട്ടും.. അപമാനവും ഞങ്ങളെ തകർക്കുന്ന രീതിയുമായിരുന്നു.
അതുകൊണ്ട് തന്നെ ഈ കേസിനൊപ്പം ഞാനുണ്ടായിരിക്കും എന്റെ കുടുംബം ഉണ്ടായിരിക്കും. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്പിലോ കോടതിയ്ക്ക് മുൻപിലോ എല്ലാ തെളിവുകളും കൊടുക്കാൻ ഞാൻ തയ്യാറാണ്.

കാവ്യയും ദിലീപും ജയിലഴികൾ എണ്ണുന്നത് കാണാനാണ് ആഗ്രഹം. ആ ആഗ്രഹവുമായി ഞങ്ങൾ മുന്നോട്ട് പോകുകയാണ് എന്നാണ് നിഷാൽ പറഞ്ഞതെന്നും പറഞ്ഞാണ് പല്ലിശേരി തൻ്റെ വീഡിയോ അവസാനിപ്പിക്കുന്നത്.