play-sharp-fill
ഗള്‍ഫ് മേഖലകളിലെ ബോളിവുഡ്, തെന്നിന്ത്യന്‍ സിനിമകളെ നിയന്ത്രിക്കുന്നത് ഗുല്‍ഷന്‍ എന്ന് അറിയപ്പെടുന്ന ഇറാന്‍ വംശജൻ;  രേഖകളില്‍ 75 ലക്ഷം, താരങ്ങള്‍ വാങ്ങുന്നത് 10 കോടി; കേരളത്തിലേക്ക് കോടികളുടെ ഹവാല; മലയാള സിനിമയെ നിയന്ത്രിക്കുന്നത് ദിലീപിന്റെ ഗുല്‍ഷന്‍

ഗള്‍ഫ് മേഖലകളിലെ ബോളിവുഡ്, തെന്നിന്ത്യന്‍ സിനിമകളെ നിയന്ത്രിക്കുന്നത് ഗുല്‍ഷന്‍ എന്ന് അറിയപ്പെടുന്ന ഇറാന്‍ വംശജൻ; രേഖകളില്‍ 75 ലക്ഷം, താരങ്ങള്‍ വാങ്ങുന്നത് 10 കോടി; കേരളത്തിലേക്ക് കോടികളുടെ ഹവാല; മലയാള സിനിമയെ നിയന്ത്രിക്കുന്നത് ദിലീപിന്റെ ഗുല്‍ഷന്‍

സ്വന്തം ലേഖകൻ
ഗള്‍ഫ് മേഖലകളിലെ ബോളിവുഡ്, തെന്നിന്ത്യന്‍ സിനിമകളെ നിയന്ത്രിക്കുന്നത് ഗുല്‍ഷന്‍ എന്ന് അറിയപ്പെടുന്ന ഇറാന്‍ വംശജനായ അഹമ്മദ് ഗൊല്‍ച്ചിനാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര.

ഇയാളുടെ അനുമതിയില്ലാതെ ഗള്‍ഫ് മേഖലയില്‍ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം സിനിമകള്‍ക്ക് തിയേറ്ററുകള്‍ ലഭിക്കില്ലെന്ന് ബൈജു കൊട്ടാരക്കര. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയാണ് അഹമ്മദ് ഗൊല്‍ച്ചിനെന്നും ബൈജു ആവര്‍ത്തിച്ചു. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അടക്കമുള്ളവര്‍ പ്രതിഫലമായി വാങ്ങുന്നതില്‍ 99 ശതമാനവും കള്ളപ്പണമാണെന്നും ബൈജു കൊട്ടാരക്കര വെളിപ്പെടുത്തി.


എന്റെ ഒരു സിനിമയുടെ ഗള്‍ഫ് റിലീസുമായി ബന്ധപ്പെട്ട് 1999- 2000 കാലഘട്ടത്തില്‍ ഇറാന്‍ സ്വദേശിയായ അഹമ്മദ് ഗൊല്‍ച്ചിനുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. നിര്‍മാതാവ് മുഖേനയായിരുന്നു അത്. അന്നേ തന്നെ ഇയാളെ ഞാന്‍ മനസിലാക്കിയിരുന്നു. ഇയാള്‍ ദാവൂദിന്റെ കൂടെയുണ്ടായിരുന്ന ആളാണെന്ന് എല്ലാവര്‍ക്കും അറിയാം. ദാവൂദിന്റെ വലംകൈയാണ്. ഗള്‍ഫ് മേഖലയിലെ എല്ലാ സിനിമകളെയും നിയന്ത്രിക്കുന്ന വ്യക്തിയാണ് ഇയാള്‍. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ സിനിമകള്‍ക്ക് ഇയാളുടെ അനുമതിയില്ലാതെ തിയേറ്ററുകള്‍ കൊടുക്കില്ല.”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”രണ്ടാമത്തെ കാര്യം, മലയാളത്തിലെ വലിയ താരങ്ങള്‍ ചെയ്യുന്ന ഒരു കാര്യം, ഇവര്‍ പ്രതിഫലമായി വാങ്ങുന്നതില്‍ 99 ശതമാനവും കള്ളപ്പണമാണ്. 10 കോടിയാണ് ഒരു സിനിമയുടെ പ്രതിഫലമെങ്കില്‍ 75 ലക്ഷമോ ഒരു കോടിയോ മാത്രമായിരിക്കും എഗ്രിമെന്റ്. ബാക്കി തുക ഗള്‍ഫ് റേറ്റ്, കാസറ്റ് റേറ്റ്, വീഡിയോ റൈറ്റ് എന്ന് പറഞ്ഞ് ഗള്‍ഫില്‍ കൊടുത്തിട്ട്, ആ പണം അവിടെ നിന്ന് കൈപ്പറ്റി, ഹവാലയായി കേരളത്തില്‍ കൊണ്ടുവരുകയാണ് ചെയ്യുന്നത്. ദുബായ് ആസ്ഥാനമായ പാര്‍സ് ഫിലിംസ് സ്ഥാപകനാണ് ഗൊല്‍ച്ചിന്റെ കമ്ബനിയിലാണ് ദിലീപ് സഹോദരന്‍ സുരാജിന് ജോലി വാങ്ങി കൊടുത്തത്. വര്‍ഷങ്ങളായി അയാള്‍ക്കൊപ്പമായിരുന്നു സുരാജ്.”

”ദേ പുട്ടിന്റെ ഉദ്ഘാടനമെന്ന് പറഞ്ഞ് ദിലീപ് പോയത് ഗുല്‍ഷാനുമായി സംസാരിക്കാനായിരുന്നു. ഇതേ വിമാനത്തില്‍ മലയാള സിനിമയിലെ രണ്ട് മൂന്ന് പേരുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളാണ് അവര്‍. ഇവര്‍ വിമാനത്താവളത്തില്‍ വച്ച്‌ സംസാരിച്ചിട്ടില്ല. കാരണം അവിടെ സിസി ടിവിയുണ്ട്. ഒരേ വാഹനത്തിലും സഞ്ചരിച്ചിട്ടില്ല. ഇവരുടെ ഇടപാടുകള്‍ എല്ലാം നടന്നത് ദുബായിലാണ്. ഇതെല്ലാം എന്‍ഐഎ അന്വേഷിക്കട്ടേ. എല്ലാം പുറത്തുവരേണ്ടതാണ്. കോടികളുടെ ഹവാലയാണ് കേരളത്തിലേക്ക് ഒഴുക്കുന്നത്. ഇത് വച്ച്‌ ആര്‍ക്ക് ആരെയും കൈകാര്യം ചെയ്യാം. സിനിമാ ബന്ധം മാത്രമല്ല, ആ ഗുല്‍ഷാ എന്റെ സിനിമ അവിടെ ഓടിക്കണമെന്ന് പറയുന്നത് അല്ലാ ഇവര്‍ തമ്മിലെ ബന്ധം.”

”മലയാളത്തിലെ എത്ര താരങ്ങള്‍ക്ക് ഗുല്‍ഷാനുമായി ബന്ധമുണ്ടെന്ന് അന്വേഷിക്കണം. അയാള്‍ മലയാള സിനിമയെ നശിപ്പിക്കാനായി ഇറങ്ങിയ ആളാണ്. ചില താരങ്ങളുടെ ഒഴികെ സിനിമകള്‍ ഇവര്‍ ഗള്‍ഫില്‍ ഓടിക്കില്ല. ചില സ്റ്റേജ് പരിപാടികള്‍ക്ക് പോലും ഇയാള്‍ ഇടപെട്ടിട്ടുണ്ട്. ഇതൊന്നും നമ്മള്‍ വിചാരിക്കുന്നത് പോലെയല്ല. പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളാണ്. 30 വര്‍ഷമായി മലയാള സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. അവിശ്വസനീയമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. എന്‍ഐഎ അന്വേഷിച്ചാല്‍ എല്ലാം പുറത്തുവരും.”

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ വിദേശ ബന്ധങ്ങള്‍ അന്വേഷിക്കാന്‍ എന്‍ഐഎ. കേസില്‍ ഇറാന്‍ വംശജനായ അഹമ്മദ് ഗൊല്‍ച്ചിന്റെ ഇടപെടല്‍ അന്വേഷിക്കാനാണ് അന്വേഷണസംഘം എന്‍ഐഎയുടെ സഹായം തേടുന്നത്. അഹമ്മദ് ഗൊല്‍ച്ചിനും ദിലീപുമായുള്ള ബന്ധമാണ് എന്‍ഐഎ അന്വേഷിക്കുക. കേസിലെ സാക്ഷികളെ മൊഴി മാറ്റാന്‍ ഗൊല്‍ച്ചിന്‍ സഹായിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

ഇരുവരും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകളും പരിശോധിക്കാനാണ് തീരുമാനം. ദുബായ് ആസ്ഥാനമായ പാര്‍സ് ഫിലിംസ് സ്ഥാപകനാണ് ഗൊല്‍ച്ചിന്‍. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് പാര്‍സ് ഫിലിംസിലെ ജീവനക്കാരനായിരുന്നു. ജയില്‍ മോചിതനായതിന് പിന്നാലെ ദുബായില്‍ എത്തി ദിലീപ് ഗൊല്‍ച്ചിനെ കണ്ടിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

”ഇറാനിയന്‍ സ്വദേശിയാണ് അഹമ്മദ് ഗൊല്‍ച്ചന്‍. ഗുല്‍ഷന്‍ എന്ന് ഓമനപ്പേരില്‍ വിളിക്കും. അയാളുടെ പിന്നാലെ പൊലീസ് പോയി തുടങ്ങിയിട്ടുണ്ട്. വിദേശത്ത് പല സ്ഥലത്തും ഈ വീഡിയോ ഉണ്ടെന്ന് പലരും തന്നോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. അത് കൃത്യസമയത്തു തന്നെ പൊലീസിനെ അറിയിച്ചിരുന്നു.”എങ്ങനെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുല്‍ഷന്‍ എന്ന് ആളിലേക്ക് എത്തുമെന്നും കേസില്‍ ജാമ്യം ലഭിച്ച ശേഷം ദിലീപ് ഇയാളെ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍