വിദ്യാർത്ഥികൾക്കായി  പ്രഖ്യാപിച്ച കോവിഡ് മാനദണ്ഡങ്ങൾ ഫലം കണ്ടില്ല; വിദ്യാഭ്യാസ സ്ഥാപങ്ങളിൽ അടുത്ത മൂന്ന് ദിവസം ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടാൻ തീരുമാനം

വിദ്യാർത്ഥികൾക്കായി പ്രഖ്യാപിച്ച കോവിഡ് മാനദണ്ഡങ്ങൾ ഫലം കണ്ടില്ല; വിദ്യാഭ്യാസ സ്ഥാപങ്ങളിൽ അടുത്ത മൂന്ന് ദിവസം ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടാൻ തീരുമാനം

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.

കോവിഡ് ഭീതി മൂലം സ്കൂളുകൾ തുറക്കുന്നതിന്റെ ദോഷങ്ങൾ മനസിലാക്കി പ്രവർത്തിക്കേണ്ട സർക്കാർ എടുത്ത മണ്ടൻ തീരുമാനങ്ങളിൽ ഒന്നായിരുന്നു സ്കൂളുകൾ തുറന്ന് പ്രവർത്തിപ്പിച്ചതെന്നത്. പല മാനദണ്ഡങ്ങൽ പല സമയത്തായി പ്രഖ്യാപിച്ച് വിദ്യാർത്ഥികളെ സ്കൂളുകളിലെത്തിച്ചു.

എന്നാൽ സ്കൂളുകളിൽ കോവിഡ് രോ​ഗികളുടെ എണ്ണം കൂടി. അത് തിരിച്ചറിഞ്ഞതോടെയാണ് അടച്ചിടൽ എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. കോവിഡ് ഭീതിയിൽ മാതാപിതാക്കൾ നിർബന്ധിച്ച് വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് വി‍ടാൻ സാധ്യത കുറവാണെന്നിരിക്കെ വരും ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം കണക്കിലെടുത്താവും പ്രവർത്തിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെറിബ്രൽ പാൾസി, ഓട്ടിസം രോഗങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാളെ വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുമതി നൽകും. സംസ്‌ഥാനത്ത് കൊവിഡ് വ്യാപനവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായി. തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ശ്രദ്ധ നൽകാനും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ ഏകോപിച്ചു നിയന്ത്രണം ശക്തമാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.സംസ്‌ഥാനത്ത് 83 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിനേഷൻ നൽകി. എന്നാൽ കാസർഗോഡ്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകൾ സംസ്‌ഥാന ശരാശരിക്കും താഴെയാണ്.

കുട്ടികളുടെ വാക്‌സിനേഷനിൽ സംസ്‌ഥാന ശരാശരി 66 ശതമാനമാണ്. എന്നാൽ എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളുടെ വാക്‌സിനേഷൻ ശരാശരി സംസ്‌ഥാന ശരാശരിയേക്കാൾ കുറവാണ്.