മുണ്ടക്കയത്ത് പൊടിയനെ മകൻ പട്ടിണിയ്ക്കിട്ടു കൊന്നതു തന്നെ: പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചനകൾ പട്ടിണിയുടേത്; ഭക്ഷണവും വെള്ളവുമില്ലാതെ ആന്തരികാവയവങ്ങൾ ചുരുങ്ങിയത് പട്ടിണികാരണമെന്നും സൂചന

മുണ്ടക്കയത്ത് പൊടിയനെ മകൻ പട്ടിണിയ്ക്കിട്ടു കൊന്നതു തന്നെ: പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചനകൾ പട്ടിണിയുടേത്; ഭക്ഷണവും വെള്ളവുമില്ലാതെ ആന്തരികാവയവങ്ങൾ ചുരുങ്ങിയത് പട്ടിണികാരണമെന്നും സൂചന

തേർഡ് ഐ ബ്യൂറോ

മുണ്ടക്കയം: വർഷങ്ങളോളം നോക്കി വളർത്തിയ മകൻ പട്ടിണിയ്ക്കിട്ടു കൊലപ്പെടുത്തിയ മുണ്ടക്കയം വണ്ടംപതാൽ അസംബനി തൊടിയിൽ പൊടിയന്റെ മരണകാരണം പട്ടിണി തന്നെയെന്നുള്ളതിനു കൃത്യമായ സൂചനകൾ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചനകൾ പുറത്തു വരുമ്പോഴാണ് മകൻ റെജി നടത്തിയ ക്രൂരതകളുടെ ചിത്രം ഇപ്പോൾ പുറത്തു വരുന്നത്. സ്ഥിരം മദ്യപാനിയായ റെജി അച്ഛനെയും അമ്മയെയും പട്ടിണിയ്ക്കിട്ടതായാണ് ഇപ്പോൾ പുറത്തു വരുന്ന പ്രാഥമിക വിവരം.

മുണ്ടക്കയം വണ്ടംപതാൽ അസംബനിയിൽ പൊടിയനാണ് (80)മകന്റെ വീട്ടിൽ ഭക്ഷണം കിട്ടാതെ പട്ടിണി കിടന്നു മരിച്ചത്. സംഭവത്തിൽ പൊടിയനൊപ്പമുണ്ടായിരുന്ന ഭാര്യ അമ്മിണിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊടിയൻ മരിച്ചത് വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണെന്നു കണ്ടെത്തിയത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആന്തരികാവയവങ്ങൾ ചുരുങ്ങിയ നിലയിലായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. പട്ടിണി കിടന്നാണോ മരണം സംഭവിച്ചതെന്നറിയാൻ ആന്തരികാവയങ്ങൾ രാസപരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ബുധനാഴ്ചയാണ് വൃദ്ധ ദമ്ബതികളോട് മക്കൾ കാണിച്ച ക്രൂരത പുറംലോകമറിഞ്ഞത്. ഭക്ഷണവും മരുന്നും നൽകാതെ ദിവസങ്ങളോളം ഇവരെ മുറിയിൽ ഒറ്റപ്പെടുത്തിയ മകൻ, ദമ്പതികൾ കിടക്കുന്ന കട്ടിലിൽ പട്ടിയെയും കെട്ടിയിട്ടു. ഭക്ഷണം ലഭിക്കാതെ അവശനായ അച്ഛൻ പൊടിയനെ ആരോഗ്യപ്രവർത്തകരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇദ്ദേഹത്തിന്റെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ദമ്പതികളുടെ ഈ ദാരുണാവസ്ഥ ആശാ പ്രവർത്തകർ അറിയിച്ചതിനെ തുടർന്നാണ് ജനപ്രതിനിധികളുടേയും പൊലീസിന്റെയും ശ്രദ്ധയിൽ പെട്ടത്. വിവരമറിഞ്ഞെത്തിയ ജനപ്രതിനിധികളെയും ആരോഗ്യ പ്രവർത്തകരെയും വീട്ടിനുള്ളിലേക്ക് കടക്കുന്നതിൽ നിന്നും വീട്ടുകാർ തടഞ്ഞു.

തുടർന്ന് പൊലീസ് സഹായത്തോടെയാണ് വീടിന് ഉള്ളിലേക്ക് കയറിയതെന്ന് ജനപ്രതിനിധികൾ പറഞ്ഞു. വൃദ്ധ ദമ്ബതികളുടെ ഇളയ മകൻ റജി ഈ വീട്ടിൽ തന്നെയാണ്  താമസിച്ചിരുന്നത്.

ദമ്പതികൾക്കു നാട്ടുകാർ ദമ്പതിമാർക്കു ഭക്ഷണം കൊടുക്കാൻ എത്തുന്നത് തടയാൻ വീട്ടിലേയ്ക്കുള്ള പ്രവേശന കവാടത്തിൽ തന്നെ റെജിയും ഭാര്യയും പട്ടിയെ കെട്ടിയിട്ടിരുന്നു. പട്ടിയെ പേടിച്ച് നാട്ടുകാരാരും ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലേക്ക് പോയിരുന്നില്ല. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച വൃദ്ധമാതാവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്