ഒൻപത് മണിക്കൂർ വേദന തിന്ന ശേഷം കളത്തിപ്പടിയിൽ പൊള്ളലേറ്റ പെൺകുട്ടി മരിച്ചു: മരണം മെഡിക്കൽ കോളജ് ആശുപത്രിയിൽ

ഒൻപത് മണിക്കൂർ വേദന തിന്ന ശേഷം കളത്തിപ്പടിയിൽ പൊള്ളലേറ്റ പെൺകുട്ടി മരിച്ചു: മരണം മെഡിക്കൽ കോളജ് ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഒൻപത് മണിക്കൂർ വേദന തിന്ന ശേഷം ആ പെൺകുട്ടി ഒടുവിൽ മരണത്തിന് കീഴടങ്ങി. കളത്തിപ്പടി ചെമ്പോലയിൽ അടുക്കളയിലെ ഗ്യാസ് അടുപ്പിൽ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ പത്തൊൻപതുകാരി മരിച്ചു. കളത്തിപ്പടി ചെമ്പോല കൊച്ചുപറമ്പില്‍ ജോസിന്റെയും പരേതയായ ജയമോളുടെയും മകള്‍ ജീന (അമ്മു 19)യാണ് മരിച്ചത്.

വ്യാഴാഴ്ച കഞ്ഞിക്കുഴി കളത്തിപ്പടി ചെമ്പോല ഭാഗത്തെ കൊച്ചുപറമ്പില്‍ വീട്ടിലായിരുന്നു സംഭവം. വീടിനുള്ളില്‍ നിന്നും പെണ്‍കുട്ടിയുടെ നിലവിളി കേട്ട അയല്‍വാസിയായ സന്തോഷ് ഓടിയെത്തിയപ്പോൾ തീയിൽ വെന്തുരുകി കിടന്ന പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയത്ത് അടുക്കളയില്‍ നിന്നും തീ ആളിപ്പടരുന്നത് സന്തോഷ് കണ്ടു. ശരീരമാകെ പൊള്ളലേറ്റ് അലറിക്കരഞ്ഞ് കൊണ്ട് അടുക്കളയില്‍ വീണ് കിടക്കുകയായിരുന്നു പെണ്‍കുട്ടി. ഗ്യാസ് അടുപ്പില്‍ നിന്നും തീ ആളിപ്പടരുന്നുണ്ടായിരുന്നു. അയല്‍വാസികള്‍ ഉടന്‍തന്നെ വിജയപുരം പഞ്ചായത്ത് അംഗങ്ങളായ മിഥുനെയും രജനി സന്തോഷിനെയും വിവരം അറിയിച്ചു. ഇരുവരും ഉടന്‍ തന്നെ അഗ്നിരക്ഷാസേനയെയയും പൊലീസിനെയും വിവരമറിയിച്ചു.

സംഭവം ഉണ്ടാകുമ്പോള്‍ ഹോട്ടല്‍ ജീവനക്കാരനായ കുട്ടിയുടെ അച്ഛന്‍ ജോസും സഹോദരന്‍ ജിജിനും സഹോദരന്റെ ഭാര്യ ചിന്നുവും വീട്ടിലുണ്ടായിരുന്നില്ല. സംഭവമറിഞ്ഞ് ഇവര്‍ മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു. 80ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടി രാത്രി ഒൻപത് മണിയോടെ മരിച്ചു.

സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.