നിലവിലെ എല്ലാ ഡിസിസി പ്രസിഡൻ്റുമാരും തെറിക്കും: ഉമ്മൻ ചാണ്ടി അധികാരമില്ലാതെ ഒറ്റപ്പെട്ടു: തിരുവഞ്ചൂരും നിലനിൽപ്പിനായി ഗ്രൂപ്പ് മാറി; ഉമ്മൻ ചാണ്ടിയ്ക്കൊപ്പം കെ.സി ജോസഫ് മാത്രം
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ വൻ അഴിച്ചുപണിയ്ക്ക് കളമൊരുക്കുന്നു. എ ഗ്രൂപ്പിൽ ഒറ്റയ്ക്കായ ഉമ്മൻ ചാണ്ടിയെ തകർത്ത് കോൺഗ്രസ് പാർട്ടിയെ ഉമ്മർ ചാണ്ടി വിരുദ്ധ ഗ്രൂപ്പ് ഹൈജാക്ക് ചെയ്തതായാണ് പുറത്ത് വരുന്നതായാണ് സൂചന. ഉമ്മൻ ചാണ്ടിയ്ക്കൊപ്പം എന്നും അടിയുറച്ച് നിന്നിരുന്ന തിരുവഞ്ചൂർ പോലും കളം മാറ്റി ചവിട്ടി.
ഇതിനിടെ , കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ വിശാല ഐ ഗ്രൂപ്പ് ഒരുമിച്ച് തന്നെ നില്‍ക്കുന്നതിനും ധാരണയായി. രാഷ്ട്രീയ കാര്യ സമിതി പുനഃസംഘടിപ്പിക്കാനും സാധ്യതയുണ്ട്. കെ സുധാകരന്‍ അധ്യക്ഷനായ ശേഷമുള്ള ആദ്യയോഗത്തില്‍ കെപിസിസി ,ഡിസിസി പുനഃ സംഘടനാ മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യും. ജംബോ കമ്മറ്റികള്‍ വേണ്ടെന്ന നിലപാടാണ് സുധാകരനും വി ഡി സതീശനുമുള്ളത്. ഇതിനൊപ്പം എ ഗ്രൂപ്പിലെ പ്രമുഖനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എത്തുകയാണ്. അതായത് എ ഗ്രൂപ്പിലെ ഒരു പ്രമുഖന്‍ കൂടി സുധാകരന് പിന്തുണ അറിയിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിലെ എല്ലാ ഡിസിസി പ്രസിഡന്റുമാരെയും ഒഴിവാക്കാന്‍ സാധ്യതയുണ്ട്. രാഹുല്‍ഗാന്ധിയുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഈ തീരുമാനം. പിണറായിയ്‌ക്കെതിരെ സുധാകരന്‍ നടത്തുന്ന രാഷ്ട്രീയ ആക്രമണത്തിന് കെപിസിസിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. ഇത്തരം തീരുമാനങ്ങളെ പിന്തുണയ്ക്കാനാണ് തിരുവഞ്ചൂരിന്റെ തീരുമാനം. എ ഗ്രൂപ്പില്‍ കെസി ജോസഫും ചാണ്ടി ഉമ്മനും നടത്തുന്ന ഇടപെടലാണ് തിരുഞ്ചൂരിനേയും അകറ്റുന്നതെന്നാണ് സൂചന. ഗ്രൂപ്പിന് അതീത സമീപനം സ്വീകരിക്കാനാകും തിരുവഞ്ചൂരിന്റെ ഇനിയുള്ള ശ്രമം. ഹൈക്കമാണ്ടിനൊപ്പം നില്‍ക്കാന്‍ ഷാഫി പറമ്ബിലും ടി സിദ്ദിഖും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരുഞ്ചൂരും കളം മാറുന്നത്.
പ്രതിപക്ഷ നേതാവായി എത്താന്‍ തിരുവഞ്ചൂരിന് മോഹമുണ്ടായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി പോലും തിരുവഞ്ചൂരിന് വേണ്ടി പറഞ്ഞില്ല. കെസി ജോസഫിന്റെ താല്‍പ്പര്യമാണ് തിരുവഞ്ചൂരിനെ ഉമ്മന്‍ ചാണ്ടി തഴയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ചെന്നിത്തലയെ ഉയര്‍ത്തികാട്ടിയുള്ള എ ഗ്രൂപ്പിന്റെ നീക്കം പൊളിയുകയും ചെയ്തു. ഇതോടെയാണ് തിരുവഞ്ചൂരും എ ഗ്രൂപ്പും തമ്മിലെ വിള്ളല്‍ കൂടുന്നത്. സുധാകരനെ കെപിസിസി അധ്യക്ഷനായപ്പോള്‍ ആദ്യം പിന്തുണ അറിയിച്ചതും തിരുവഞ്ചൂരാണ്. ഐ ഗ്രൂപ്പില്‍ ചെന്നിത്തലയ്ക്ക് മാത്രമാണ് അതൃപ്തിയുള്ളത്. എന്നാല്‍ കെസി വേണുഗാപോലും കെ മരുളീധരനും വിഡി സതീശനും അടക്കമുള്ള പ്രമുഖര്‍ നിലവില്‍ ഒറ്റക്കെട്ടാണ്. ഇന്നത്തെ രാഷ്ട്രീയകാര്യ സമിതിയോടെ കെഎസ്(കെസുധാകരന്‍)-കെസി(കെസി വേണുഗോപാല്‍)-വിഡി(വിഡി സതീശന്‍) അച്യുതണ്ടിലേക്ക് കോണ്‍ഗ്രസ് രാഷ്ട്രീയം മാറും
കെപിസിസി പുനഃസംഘടനയിലും സുധാകരനൊപ്പം ഈ നേതാക്കളുടെ വാക്കുകള്‍ക്കും ബലം കിട്ടും. ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും പിണക്കുകയുമില്ല. നാമമാത്രമായ സ്ഥാനങ്ങള്‍ ഇവര്‍ക്ക് മാറ്റി വയ്ക്കും. അപ്പോഴും ഗ്രൂപ്പ് എന്ന പ്രതീതി കടന്നുവരാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും. ഗ്രൂപ്പിനെ തകര്‍ക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. ഇത് മനസ്സിലാക്കിയാണ് ഇത്തരത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പുതിയ ഡിസിസി അധ്യക്ഷന്മാരെ ഉടന്‍ നിയമിക്കാനാണ് സുധാകരന്റെ തീരുമാനം. ഡിസിസിയേയും സമ്ബൂര്‍ണ്ണമായി അഴിച്ചു പണിയും.
കോണ്‍ഗ്രസിലെ ഉമ്മന്‍ ചാണ്ടി വിഭാഗം ആശങ്കയിലാണ്. എ ഗ്രൂപ്പിനെ പൂര്‍ണ്ണമായും വെട്ടിനിരത്തുമോ എന്നതാണ് ആശങ്ക. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായി പിടി തോമസും ടി സിദ്ദിഖും ഉണ്ടെങ്കിലും അവര്‍ ഗ്രൂപ്പിന് വേണ്ടി ശബ്ദമുയര്‍ത്തുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചുള്ള സുധാകരന്റെ തുടക്കം ഗംഭീരമായി. കെപിസിസി അധ്യക്ഷനാകും ഇനി പാര്‍ട്ടിയിലെ അവസാന വാക്കെന്ന സന്ദേശമാണ് സുധാകരന്‍ നല്‍കുന്നത്. അണികളും സുധാകരനൊപ്പം. ഡിസിസി പുനഃസംഘടനയില്‍ അടക്കം സുധാകര തീരുമാനങ്ങള്‍ നടപ്പായാല്‍ എ ഗ്രൂപ്പിന്റെ അസ്തിത്വം തന്നെ നഷ്ടമാകും. തിരുവഞ്ചൂരും കളം മാറ്റി. കെ ബാബുവും കരുതലോടെ പ്രവര്‍ത്തിക്കാനാണ് ആലോചന. എങ്കിലും ബാബു ഉമ്മന്‍ ചാണ്ടിയെ തള്ളി പറയില്ല.
പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിയുള്ള സുധാകരൻ്റെ മുന്നേറ്റത്തില്‍ പാര്‍ട്ടിയില്‍ സമൂല മാറ്റം ഉറപ്പാണ്. അതെല്ലാം സുധാകരന്റെ ഇഷ്ടത്തിനുമാകും. നാളെ രാഷ്ട്രീയകാര്യ സമിതി ചേരുമ്ബോള്‍ ഗ്രൂപ്പിന്റെ തകര്‍ച്ച പൂര്‍ണ്ണമാകുമെന്ന് ഭയക്കുകയാണ് ഉമ്മന്‍ ചാണ്ടി. കെപിസിസിയിലും ഡിസിസിയിലും നിലവിലെ ജംബോ സമിതി ഇനി ഉണ്ടാകില്ലെന്നു സുധാകരന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
പാര്‍ട്ടിയിലെ പൊതു വികാരവും അതാണെങ്കിലും ഭാരവാഹികളാകാന്‍ നിരവധി പേര്‍ ആഗ്രഹിക്കുന്നുണ്ട്. സുധാകരന് കൂടുതല്‍ അടുപ്പം ഐ ഗ്രൂപ്പിലെ നേതാക്കളോടാണ്. അതുകൊണ്ട് തന്നെ ഐ ഗ്രൂപ്പുകാര്‍ക്ക് പ്രാധാന്യം കിട്ടും. എഐസിസി ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലും തീരുമാനങ്ങളില്‍ സ്വാധീനം ചെലുത്തും. ഇതും വിശാല ഐ ഗ്രൂപ്പിന് വേണ്ടിയാരും.
കെപിസിസിക്കു നിര്‍വാഹക സമിതി അടക്കം 51 അംഗ സമിതി രൂപീകരിക്കാനാണു സുധാകരന്‍ ഉദ്ദേശിക്കുന്നത്. വൈസ് പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരുമായി പത്തില്‍ താഴെ പേര്‍ മതിയെന്നും അദ്ദേഹം കരുതുന്നു. ഡിസിസികളിലും അതേ മാതൃക തുടരുകയാണു ലക്ഷ്യം. ഈ പദവികളിലെല്ലാം സുധാകരന് താല്‍പ്പര്യമുള്ളവര്‍ക്ക് കൂടുതല്‍ പിന്തുണ കിട്ടും എന്ന് ഉറപ്പാണ്. അതുണ്ടായാല്‍ എ ഗ്രൂപ്പ് നേതാക്കള്‍ തീര്‍ത്തും നിരാശരാകും. ഉമ്മന്‍ ചാണ്ടിക്കൊപ്പമുള്ളവര്‍ വെട്ടിനിരത്തലിനും വിധേയമാകും.