അമ്മയുടെ മരണ കാരണം ചികിത്സാ പിഴവ്; വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെയാണ് ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കല്‍ കോളേജിന് മുന്നില്‍ മകളുടെ നിരാഹാര സമരം

അമ്മയുടെ മരണ കാരണം ചികിത്സാ പിഴവ്; വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെയാണ് ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കല്‍ കോളേജിന് മുന്നില്‍ മകളുടെ നിരാഹാര സമരം

സ്വന്തം ലേഖകൻ

കൊച്ചി: അമ്മയുടെ മരണത്തിന് കാരണം ചികിത്സാ പിഴവെന്ന് ആരോപണവുമായി കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ മകളുടെ നിരാഹാര സമരം.

ആലുവ സ്വദേശി സുചിത്രയാണ് ആശുപത്രിക്ക് മുന്നില്‍ സമരം ചെയ്യുന്നത്. ഇവരുടെ അമ്മ സുശീല ദേവിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെയാണ് ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കല്‍ കോളേജിന് മുന്നില്‍ സമരം നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകള്‍ സുചിത്ര നിരവധി തവണ അന്വേഷണം ആവശ്യപ്പെട്ട പലരെയും കണ്ടിരുന്നു. ഡോ നിജാസ് എന്നയാളാണ് സുശീലാ ദേവിയെ ചികിത്സിച്ചതെന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്നും സുചിത്രയ്ക്ക് നല്‍കിയ രേഖകളില്‍ ഉള്ളത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മൂന്നിനാണ് സുശീലാ ദേവി മരണമടഞ്ഞത്. കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. ബന്ധുക്കള്‍ പരാതിയും നല്‍കി.

എന്നാല്‍ പിന്നീട് വിവരാവകാശ നിയമ പ്രകാരം ലഭ്യമായ രേഖകളില്‍ ഇങ്ങനെയൊരു ഡോക്ടര്‍ മെഡിക്കല്‍ കോളേജില്‍ ഇല്ലെന്ന് വ്യക്തമാക്കുന്നു. ഇതാണ് ചികിത്സാ പിഴവെന്ന സംശയം ബലപ്പെടാന്‍ ഇടയാക്കിയത്. ഡോക്ടര്‍ ആള്‍മാറാട്ടം നടത്തി തന്റെ അമ്മയെ ഇല്ലാതാക്കിയെന്ന് സുചിത്ര ആരോപിക്കുന്നു.

സംഭവത്തില്‍ 2022 ജൂലൈ മാസത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. കളമശേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഗണേഷ് മോഹന്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ചികിത്സാ പിഴവ് സംബന്ധിച്ച്‌ ഇദ്ദേഹം അറിഞ്ഞിട്ടും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും സുചിത്ര കുറ്റപ്പെടുത്തി.