play-sharp-fill
എട്ടാം ക്ലാസു മുതല്‍ സ്കൂള്‍ പ്രിൻസിപ്പൽ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതിയുമായി യുവതി: എല്ലാ ദിവസവും തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നെന്നും തനിക്ക് പതിനെട്ട് വയസ് തികയും മുമ്പുതന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

എട്ടാം ക്ലാസു മുതല്‍ സ്കൂള്‍ പ്രിൻസിപ്പൽ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതിയുമായി യുവതി: എല്ലാ ദിവസവും തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നെന്നും തനിക്ക് പതിനെട്ട് വയസ് തികയും മുമ്പുതന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ന്യുയോർക്ക്: എട്ടാം ക്ലാസു മുതല്‍ സ്കൂള്‍ പ്രിൻസിപ്പാള്‍ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതിയുമായി യുവതി.

അമേരിക്കയിലെ മാൻഹട്ടനിലെ സ്‌കൂളില്‍ മുമ്പ് പ്രധാന അധ്യാപകനായിരുന്ന ബ്രെറ്റ് കിമ്മല്‍ എന്നയാള്‍ക്കെതിരേയാണ് പൂർവ വിദ്യാർത്ഥിനിയായ യുവതി ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.

ബ്രെറ്റ് കിമ്മല്‍ എല്ലാ ദിവസവും തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നെന്നും തനിക്ക് പതിനെട്ട് വയസ് തികയും മുമ്പുതന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. അയാള്‍ ഇത്തരത്തിലുള്ള ക്രൂരമായ പ്രവർത്തി ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാനാണ് വർഷങ്ങള്‍ക്കു ശേഷം പരാതി നല്‍കുന്നതെന്നും യുവതി വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ആദ്യവർഷം മുതല്‍ കിമ്മല്‍ അശ്ലീല മെസേജുകള്‍ പതിവായി അയച്ചിരുന്നെന്ന് യുവതി പറയുന്നു. തന്റെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തനിക്ക് മോശം മെസേജുകള്‍ അയയ്ക്കുന്നത് പതിവായതോടെ വിദ്യാർഥിനിയുടെ സഹോദരി അയാളെ താക്കീത് ചെയ്തിരുന്നു.

എന്നാല്‍, വീണ്ടും അയാള്‍ ഇത് തുടരുകയായിരുന്നു. ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ കാറില്‍ കയറ്റിക്കൊണ്ടുപോവുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകൻ മാൻഹട്ടൻ ഫെഡറല്‍ കോടതിയെ അറിയിച്ചു.

തന്നെ ബേബിയെന്നും പ്രിൻസസ് എന്നുമെല്ലാം വിളിച്ച്‌ ലാളിച്ച ശേഷം എല്ലാ ദിവസവും ലൈംഗികമായി ഉപദ്രവിച്ചിരുന്നതായാണ് പരാതിയില്‍ പറയുന്നത്. ഇതിനുപുറമെ, ഓറല്‍ സെക്‌സ് ചെയ്യാൻ സ്ഥിരമായി ആവശ്യപ്പെടുകയും ചെയ്തിരുന്നെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

പത്ത് വർഷങ്ങള്‍ക്ക് മുമ്പ് ഈ വിദ്യാർഥിനി എട്ടാം ക്ലാസില്‍ ആയിരുന്ന സമയത്താണ് ഇയാള്‍ ആദ്യമായി ലൈംഗിക ബന്ധത്തിന് ശ്രമിച്ചതെന്നാണ് കോടതിയില്‍ സമർപ്പിച്ചിട്ടുള്ള രേഖകളില്‍ പരാമർശിച്ചിരിക്കുന്നത്.

തനിക്കുണ്ടായ ദുരനുഭവത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ അശ്രദ്ധ കൂടി കാരണമായിട്ടുണ്ടെന്നാണ് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വിദ്യാർഥികള്‍ക്ക്

നേരെയുണ്ടാകുന്ന ഇത്തരം അതിക്രമങ്ങളും അത് സംബന്ധിച്ച പരാതികളും കൈകാര്യം ചെയ്യുന്നതിന് അധ്യാപകർക്കും മറ്റുള്ള ജീവനക്കാർക്കും വേണ്ടത്ര പരീശീലനം നല്‍കാൻ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചിട്ടില്ലെന്നാണ് വകുപ്പിനെ കുറ്റപ്പെടുത്തിയിരിക്കുന്നത്.

ആരോപണ വിധേയനായ ബ്രെറ്റ് കിമ്മല്‍ ഇപ്പോള്‍ മേരിലാൻഡിലാണ്. നിലവില്‍ ഫോർട്ട് ലോഡർഡെയ്‌ലില്‍ വിദ്യാഭ്യാസ ഉപദേഷ്ടാവായി പ്രവർത്തിക്കുകയാണ് കിമ്മല്‍. ഈ

ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കേസ് തള്ളി കളയണമെന്നുമാണ് കിമ്മലിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയോട് അഭ്യർഥിച്ചത്.