സി.പി.എമ്മിനെ കുടുക്കിലാക്കി തിരുവനന്തപുരത്ത് വനിതാ നേതാവിന്റെ ആത്മഹത്യ; വനിതാ നേതാവ് തൂങ്ങി മരിച്ചത് പാർട്ടി ഓഫിസിനായി വാങ്ങിയ കെട്ടിടത്തിൽ; മരിച്ചത് പാർട്ടി ഓഫിസ് കെട്ടിടത്തിലല്ലെന്നു സി.പി.എം ജില്ലാ നേതൃത്വം

സി.പി.എമ്മിനെ കുടുക്കിലാക്കി തിരുവനന്തപുരത്ത് വനിതാ നേതാവിന്റെ ആത്മഹത്യ; വനിതാ നേതാവ് തൂങ്ങി മരിച്ചത് പാർട്ടി ഓഫിസിനായി വാങ്ങിയ കെട്ടിടത്തിൽ; മരിച്ചത് പാർട്ടി ഓഫിസ് കെട്ടിടത്തിലല്ലെന്നു സി.പി.എം ജില്ലാ നേതൃത്വം

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തിലും ബിനീഷ് കൊടിയേരിയുടെ തട്ടിപ്പിലും കുടുങ്ങി പ്രതിരോധത്തിലായിരിക്കുന്ന സി.പി.എമ്മിനെ വീണ്ടും പിടിച്ചു കുലുക്കി തലസ്ഥാനത്ത് പ്രാദേശിക വനിതാ നേതാവിന്റെ ആത്മഹത്യ. കുടുംബശ്രീയീൽ ഭാരവാഹിയായ വീട്ടമ്മയാണ് പാർട്ടി ഓഫിസിനായി വാങ്ങിയിട്ട കെട്ടിടത്തിൽ ജീവനൊടുക്കിയത്.

പാറശാല അഴകിക്കോണം സ്വദേശി ആശയാണ് മരിച്ചത്. ഇവർ ചെങ്കൽ പഞ്ചായത്തിലെ ആശാ വർക്കറും സിപിഎം പ്രവർത്തകയുമാണ്. പാർട്ടി ഓഫീസിനായി വാങ്ങിയിട്ടിരുന്ന കെട്ടിടത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടതെന്നു നാട്ടുകാർ പറയുന്നു. ആശയെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണാനില്ലെന്നു പരാതി ലഭിച്ച ദിവസങ്ങൾക്ക് ശേഷമാണ് ആശയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. അതേസമയം യുവതി ആത്മഹത്യ ചെയ്ത് സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവ സ്ഥലത്ത് എത്തിയ പാറശാല പൊലീസിനെ നാട്ടുകാർ തടഞ്ഞു ആർ ഡി ഒ എത്തിയ ശേഷമേ മൃതദേഹം നീക്കാൻ അനുവദിക്കൂ എന്ന നിലപാടിലാണ നാട്ടുകാർ.

ഇതിനിടെ, സംഭവത്തിൽ വിശദീകരണവുമായി സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ രംഗത്ത് എത്തി. പാർട്ടി ഓഫീസ് സ്ഥിതി ചെയ്യുന്നിടത്തല്ല യുവതി മരിച്ചതെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് പാർട്ടി ഓഫീസ് പണിയാനായി വാങ്ങിയ സ്ഥലത്താണ് മരണം നടന്നത്. ആരും ഉപയോഗിക്കാതെ ആ സ്ഥലം കാടുപിടിച്ച് കിടക്കുകയാണ്. ഒരു ബൈക്കിന് പോലും നേരെ പോകാൻ കഴിയാത്ത വഴിയാണ്. പെൺകുട്ടി അവിടെ ചെയ്തെന്ന് ഇന്ന് രാവിലെയോടെയാണ് അറിഞ്ഞതെന്നും ആനാവൂർ വിശദീകരിച്ചു.

പെൺകുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് അറിയില്ല.ഇവർ കുടുംബശ്രീ പ്രവർത്തകയായിരുന്നു. ഇന്നലെ നടന്ന കമ്മിറ്റിയിലുണ്ടായ മനോവിഷമമാണ് ആശയുടെ മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. എന്നാൽ ഇന്നലെ ഇവർ പങ്കെടുത്ത കുടുംബശ്രീയുടെ കമ്മിറ്റി ഉണ്ടായിരുന്നോയെന്ന് തനിക്ക് അറിയില്ല. കഴിഞ്ഞ ദിവസം പാർട്ടിയുടെ ഏരിയ കമ്മിറ്റിയുണ്ടായിരുന്നു. എന്നാൽ ഇവർ ഏരിയ കമ്മിറ്റി അംഗമല്ല. കുടുംബശ്രീയുടെ പ്രവർത്തക എന്ന നിലയിൽ ഇവർ സി.പി.എം അനുഭാവിയാണ്.

കുടുംബശ്രീയിൽ ആശയ്ക്ക് മെമ്പർഷിപ്പുണ്ട്. കുടുംബശ്രീയുടെ എല്ലാ പരിപാടികളിലും ആശ സജീവമായി പങ്കെടുക്കാറുണ്ട്. പാർട്ടി ഘടകങ്ങളിലൊന്നിലും ആശയ്ക്ക് മെമ്പർഷിപ്പില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

അഴകിക്കോണത്ത് പാർട്ടി ഓഫീസിനു വേണ്ടി വാങ്ങി ഇട്ടിരുന്ന കെട്ടിടത്തിനുള്ളിലാണ് ആശയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയോടെ ആശയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാർട്ടി കമ്മിറ്റിയിൽ നിന്നും ഉണ്ടായ മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അരുൺ കൃഷ്ണ ,ശ്രീകാന്ത് എന്നിവർ മക്കളാണ്.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.