വാക്സിനെടുക്കാന്‍ വിമുഖത കാട്ടുന്ന അധ്യാപകരുടെ മതം തിരിച്ച്‌ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി തയ്യാറാകുമോ; വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനയില്‍ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ; വൈറലായി അധ്യാപിക അഞ്ജു പാര്‍വതി പ്രഭീഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

വാക്സിനെടുക്കാന്‍ വിമുഖത കാട്ടുന്ന അധ്യാപകരുടെ മതം തിരിച്ച്‌ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി തയ്യാറാകുമോ; വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനയില്‍ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ; വൈറലായി അധ്യാപിക അഞ്ജു പാര്‍വതി പ്രഭീഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്വന്തം ലേഖിക

തിരുവനന്തപുരം: മതപരമായ കാരണങ്ങളാല്‍ അധ്യാപകര്‍ വാക്സിനില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന വിവാദമാകുന്നു.

ഇതിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സംസ്ഥാനത്ത് ഇതുവരെ 2609 അധ്യാപക, അനധ്യാപക ജീവനക്കാര്‍ വാക്സിന്‍ സ്വീകരിച്ചിട്ടില്ല എന്നാണ് വിദ്യാഭ്യാസമന്ത്രി പ്രസ്താവനയില്‍ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അലര്‍ജി, ആരോഗ്യപ്രശ്നം എന്നീ കാരണങ്ങള്‍ക്കൊപ്പം മതപരമായ കാരണത്താല്‍ അധ്യാപകര്‍ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായാണ് മന്ത്രി അറിയിച്ചത്.

അലര്‍ജിയും ആരോഗ്യപ്രശ്നവുമുള്ളവരെ മാത്രം മാറ്റി നിറുത്തി മതപരമായ കാരണങ്ങളാല്‍ വാക്സിനെടുക്കാന്‍ വിമുഖത കാട്ടുന്നവരുടെ മതം തിരിച്ച്‌ പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി തയ്യാറാകുമോയെന്ന് അധ്യാപികയായ അഞ്ജു പാര്‍വതി പ്രഭീഷ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്ക് വണ്ടി കിട്ടാത്ത ഈ പിന്തിരിപ്പന്‍ മൂരാച്ചികളെ പൊതു സമൂഹം തിരിച്ചറിയേണ്ടതാണെന്നും ഇവര്‍ വാര്‍ത്തു വിടുന്ന തലമുറയാണ് നാളത്തെ യുവതയെന്നും അഞ്ജു തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാകുന്നു.

അഞ്ജു പാര്‍വതി പ്രഭീഷിന്‍റെ ഫേസ്ബുക് പോസ്റ്റിൻ്റെ പൂര്‍ണ്ണരൂപം;

“ആ 2287 പേരില്‍ അലര്‍ജിയും ആരോഗ്യപ്രശ്നവുമുള്ളവരെ മാത്രം മാറ്റി നിറുത്തി മതപരമായ കാരണങ്ങളാല്‍ വാക്സിനെടുക്കാന്‍ വിമുഖത കാട്ടുന്നവരുടെ മതം തിരിച്ച്‌ പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി തയ്യാറാകുമോ ?
മയക്ക് മരുന്ന് കേസിലെ പ്രതികളുടെ മതം തിരിച്ചുള്ള കണക്ക് പുറത്തു വിടാന്‍ കാണിച്ച അതേ ആര്‍ജ്ജവം ഇവിടെ കാണിക്കുവാന്‍ തയ്യാറുണ്ടോ ?
ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്ക് വണ്ടി കിട്ടാത്ത ഈ പിന്തിരിപ്പന്‍ മൂരാച്ചികളെ പൊതു സമൂഹം തിരിച്ചറിയേണ്ടതല്ലേ? കാരണം ഈ മൂരാച്ചികള്‍ വാര്‍ത്തു വിടുന്ന തലമുറയാണ് നാളത്തെ യുവത ! മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയുമെന്നാണല്ലോ ചൊല്ല് .!