പുലർച്ചെ മകൾ കേട്ടത് മാതാപിതാക്കളുടെ അലർച്ച; ഓടിയെത്തിയപ്പോൾ കണ്ടത് അച്ഛനും അമ്മയും രക്തത്തിൽ കുളിച്ചുകിടക്കുന്ന കാഴ്ച; ദമ്പതിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നിൽ ദുർമന്ത്രവാദം..?

പുലർച്ചെ മകൾ കേട്ടത് മാതാപിതാക്കളുടെ അലർച്ച; ഓടിയെത്തിയപ്പോൾ കണ്ടത് അച്ഛനും അമ്മയും രക്തത്തിൽ കുളിച്ചുകിടക്കുന്ന കാഴ്ച; ദമ്പതിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നിൽ ദുർമന്ത്രവാദം..?

സ്വന്തം ലേഖകൻ

ഒഡീഷ: കിയോഞ്ജർ ജില്ലയിൽ ദമ്പതിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. 45 കാരനായ ബഹദ മുർമുവും ഭാര്യ ധനിയും (35) ആണ് കൊല്ലപ്പെട്ടത്.ദൈതാരി പോലീസ് സ്റ്റേഷന് കീഴിലുള്ള റസൂൽ ജുമുകിപതിയ സാഹി ഗ്രാമത്തിലാണ് ദാരുണമായ സംഭവം. ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം.

ദുര്‍മന്ത്രവാദമാണ് ഇരട്ട കൊലപാതകത്തിന് പിന്നിലെന്ന് സംശിക്കുന്നതായി പൊലീസ് പറയുന്നു. ദമ്പതിമാരുടെ മകളാണ് കൊലപാതക വിവരം ആദ്യം അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

” പതിവ് പോലെ ശനിയാഴ്ച രാത്രി 10 മണിയോടെ താന്‍ ഉറങ്ങാനായി മുറിയിലേക്ക് പോയി. ആ സമയത്ത് മാതാപിതാക്കള്‍ വീടിന് പുറത്ത് കട്ടിലില്‍ ഇരിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ച അലര്‍ച്ച കേട്ട് ഓടിയെത്തിയപ്പോഴാണ് വീടിന് പുറത്ത് രക്തത്തില്‍ കുളിച്ച നിലയില് മാതാപിതാക്കളുടെ മൃതദേഹം കണ്ടത്.
ഉടൻ തന്നെ അമ്മാവനെ വിളിച്ച് സംഭവം അറിയിച്ചു. അമ്മാവനും ബന്ധുക്കളും ഉടനെ സ്ഥലത്തെത്തി. തന്‍റെ കരച്ചില്‍ കേട്ട് അല്‍വാസികളും സ്ഥലത്തെത്തി” കൊല്ലപ്പെട്ട ദമ്പതിമാരുടെ മകൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദുര്‍‌മന്ത്രവാദം നടത്തിയാണ് ദമ്പതിമാരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് ലഭിച്ച സൂചന. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.