ഒരു കഥ സൊല്ലട്ടുമാ.., നട്ടെല്ലുള്ള പ്രധാനമന്ത്രിയുടെ കഥ ; ട്രംപിന്റെ ഭീഷണിയ്ക്ക് മുന്നിൽ മുട്ട് മടക്കിയ നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ടി. സിദ്ദീഖിന്റെ വൈറൽ കുറിപ്പ്

ഒരു കഥ സൊല്ലട്ടുമാ.., നട്ടെല്ലുള്ള പ്രധാനമന്ത്രിയുടെ കഥ ; ട്രംപിന്റെ ഭീഷണിയ്ക്ക് മുന്നിൽ മുട്ട് മടക്കിയ നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ടി. സിദ്ദീഖിന്റെ വൈറൽ കുറിപ്പ്

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണ വൈറസിനെതിരായ പ്രതിരോധത്തിനെതിരായി ലോകത്തെ വൻ ശക്തിയായ അമേരിക്ക് ഇന്ത്യയോട് മരുന്ന് ആവശ്യപ്പെട്ടിരുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ആവശ്യത്തോട് നരേന്ദ്ര മോദി പ്രതികരിക്കാതിരുന്നതോടെ ഭീഷണിയുടെ സ്വരവും ട്രംപ് ഉയർത്തിയിരുന്നു.

എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മുൻപിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി വഴങ്ങികൊടുത്തത് ദേശീയ തലത്തിൽ തന്നെ വൻ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോൾ മോദിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് ടി.സിദ്ദീഖ്. ഫെയ്ബുക്കിലൂടെയാണ് ടി.സിദ്ദീഖ് രംഗത്ത് എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെക്കുറിച്ച് ഇന്ത്യയുടെ മുൻ സുരക്ഷാ ഉപദേഷ്ടാവ് എംകെ നാരായണൻ പറഞ്ഞ കഥ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മറുപടി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയെ ഭീഷണിപ്പെടുത്തുകയും ഇന്ത്യ വഴങ്ങുകയും ചെയ്തതായുള്ള വാർത്തകളെ അടിസ്ഥാനപ്പെടുത്തിയതാണ് മറുപടി. ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യ കയറ്റുമതി നിയന്ത്രണം പിൻവലിച്ചിരുന്നു. അമേരിക്കയ്ക്ക് മലമ്പനിയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോസി ക്ലോറോക്വിന്റെ വലിയ ആവശ്യമുണ്ടെന്നും ഇന്ത്യ മരുന്നുകൾ വിട്ടുതരണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അനുകൂലമായ പ്രതികരണം .ഇതിന് തൊട്ടടുത്ത നിമിഷം ഇന്ത്യ മരുന്ന് കയറ്റുമതിയിൽ ഇളവ് പ്രഖ്യാപിക്കുന്നു, ഇനി ഒരു കഥ സൊല്ലട്ടുമാ’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം കഥ പങ്കുവെയ്ക്കുകയും ചെയ്തു.

ടി.സിദ്ദീഖിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം;

ഇന്ന് അമേരിക്കൻ പ്രസിഡണ്ട് ഇന്ത്യയെ മരുന്ന് കയറ്റി അയച്ചില്ലെങ്കിൽ ഭവിഷത്തുകൾ അനുഭവിക്കേണ്ടി വരും എന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്നു. അടുത്ത നിമിഷം ഇന്ത്യ മരുന്ന് കയറ്റുമതിയിൽ ഇളവ് പ്രഖ്യാപിക്കുന്നു.

ഇനി ഒരു കഥ സൊല്ലട്ടുമാ…

ഇന്ത്യയുടെ മുൻ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണൻ എന്ന പാലക്കാട്ടുകാരൻ പറഞ്ഞ കഥ. 2005 ജുലൈ 17 രാത്രി. ജുലൈ 18 നു ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ കരാർ ഇന്ത്യൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗും അമേരിക്കൻ പ്രസിഡണ്ട് ജോർജ്ജ് ബുഷും ചേർന്ന് വൈറ്റ് ഹൗസിനു മുന്നിൽ വച്ച് പ്രഖ്യാപിക്കാൻ പോകുന്നതിന്റെ തലേന്ന് രാത്രി.

പെട്ടെന്ന് മൻ മോഹൻ സിംഗ് ഇന്ത്യൻ സംഘത്തെ വിളിച്ച് പറയുന്നു. നാളെ ഈ കരാർ നടത്തണ്ട എന്ന്. നമുക്കിത് വേണ്ട എന്ന്. എല്ലാവരും ഞെട്ടിപ്പോയി. പ്രഖ്യാപനത്തിനു മണിക്കൂറുകൾക്ക് മുമ്ബ് അമേരിക്കയിൽ വച്ച് ഇന്ത്യ പിന്മാറുകയോ? ഒരു കാരണവുമില്ലാതെ മൻ മോഹൻ സിംഗിനെ പോലെ ഒരു പ്രധാനമന്ത്രി ഇത് പറയില്ലല്ലോ എന്ന് മാത്രം എല്ലാവരും മനസ്സിലാക്കി. 6 മുതൽ 8 വരെ ആണവ റിയാക്ടറുകൾ ഇന്ത്യക്ക് നൽകാം എന്ന നിലയിൽ നിന്ന് പരമാവധി 2 എന്ന നിലയിലേക്ക് അമേരിക്ക മാറുന്നു. ഇന്ത്യയെ കടുത്ത സമ്മർദ്ധത്തിലേക്ക് തള്ളി വിടുന്നു. തങ്ങൾക്ക് മുന്നിൽ ഇന്ത്യ പോലുള്ള രാജ്യം അവസാന നിമിഷം കീഴടങ്ങി നിൽക്കും എന്ന അമേരിക്കൻ മാടമ്പി വിശ്വാസം.

എന്നാൽ മൻ മോഹൻ സിംഗ് ‘പോയി പണി നോക്ക്’ എന്ന് ആ രാത്രിയിൽ വൈറ്റ് ഹൗസിനെ അറിയിക്കുന്നു. ബുഷ് നട്ടപ്പാതിരയ്ക്ക് വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റൈസിനെ സിംഗ് താമസിച്ച ഹോട്ടൽ മുറിയിലെ സ്യൂട്ടിലേക്ക് അയക്കുന്നു. സിംഗ് കാണാൻ സമ്മതിച്ചില്ല. റൈസ് നേരെ വിദേശകാര്യ മന്ത്രി നട്വർ സിംഗിനെ കാണുന്നു. ഇന്ത്യക്ക് അനുകൂലമായി നിൽക്കാം എന്ന് ബുഷ് സമ്മതിച്ചതായി അറിയിക്കുന്നു. രാത്രി 12.05 നു മൻ മോഹൻ സിംഗ് രാവിലെ കരാർ പ്രഖ്യാപിക്കാം എന്ന് സമ്മതിക്കുന്നു. അന്ന് രാത്രി അമേരിക്ക മനസ്സിലാക്കി. ഇന്ത്യ എന്ന രാജ്യത്തിന്റെ ശക്തി, പോയി പണി നോക്ക് എന്ന് പറയാനുള്ള ആർജ്ജവം കണ്ട് ബുഷ് പോലും ഒന്ന് വിറച്ചു.

1971 ൽ ഇന്ത്യ ബംഗ്ലാദേശ് രൂപീകരിക്കുന്നതിനെ എതിർത്ത അമേരിക്കൻ പ്രസിഡണ്ട് നിക്ൾസണിനോട് ഇന്ദിരാ ഗാന്ധി പോയി പണി നോക്ക് എന്ന് പറഞ്ഞതിന്റെ തുടർച്ച. കോൺഗ്രസുകാർക്ക് എന്നും വെള്ളക്കാരെ നിലയ്ക്ക് നിർത്താൻ അറിയാം എന്ന് തന്നെ. കാലു നക്കാൻ കിട്ടില്ല എന്ന്.

Tags :