സംസ്ഥാനത്ത് എട്ടുമാസത്തിനിടെ 45 ശൈശവ വിവാഹങ്ങൾ;  മലപ്പുറത്ത് കഴിഞ്ഞ വർഷം മൂന്ന് ശൈശവ വിവാഹങ്ങൾ നടന്നപ്പോൾ, ഇക്കൊല്ലം നടന്നത് ഒരു ശൈശവ വിവാഹം മാത്രം; ശിശുക്ഷേമത്തിനായി നിയമങ്ങളും പദ്ധതികളും നടപ്പിലാക്കുമ്പോഴും സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ കുറയുന്നില്ലെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് എട്ടുമാസത്തിനിടെ 45 ശൈശവ വിവാഹങ്ങൾ; മലപ്പുറത്ത് കഴിഞ്ഞ വർഷം മൂന്ന് ശൈശവ വിവാഹങ്ങൾ നടന്നപ്പോൾ, ഇക്കൊല്ലം നടന്നത് ഒരു ശൈശവ വിവാഹം മാത്രം; ശിശുക്ഷേമത്തിനായി നിയമങ്ങളും പദ്ധതികളും നടപ്പിലാക്കുമ്പോഴും സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ കുറയുന്നില്ലെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

കോട്ടയം: ശിശുക്ഷേമത്തിനായി നിയമങ്ങളും പദ്ധതികളും നടപ്പിലാക്കുമ്പോഴും സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ കുറയുന്നില്ലെന്ന് റിപ്പോർട്ട്. ശിശുക്ഷേമ വകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഈ വർഷം ആ​ഗസ്റ്റ് വരെ നടന്നത് 45 ശൈശവ വിവാഹങ്ങളാണ്. കഴിഞ്ഞ വർഷം 41 ശൈശവ വിവാഹങ്ങൾ നടന്നു എന്നാണ് കണക്ക്. ശക്തമായ നിയമങ്ങൾ ഉണ്ടായിട്ടും ശൈശവ വിവാഹം കൂടി വരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ശൈശവ വിവാ​ഹങ്ങൾ തടയാൻ ശിശു ക്ഷേമ വകുപ്പിന് കഴിയുന്നുണ്ട് എന്നത് ആശ്വാസകരമാണ്. 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെ ശൈശവ വിവാഹം സംബന്ധിച്ച് ശിശുക്ഷേമസമിതിക്ക്‌ ലഭിച്ചത് 145 പരാതികളാണ്. ഇതിൽ 109 കല്യാണങ്ങൾ തടയാൻ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ പരാതികൾ ലഭിച്ചത് മലപ്പുറത്തുനിന്നാണ്. അതേസമയം, മലപ്പുറത്ത് കഴിഞ്ഞ വർഷം മൂന്ന് ശൈശവ വിവാഹങ്ങൾ നടന്നപ്പോൾ, ഇക്കൊല്ലം നടന്നത് ഒരു ശൈശവ വിവാഹം മാത്രമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വർഷം മൂന്നു ശൈശവവിവാഹം നടന്ന ഇടുക്കിയാണ് രണ്ടാംസ്ഥാനത്ത്. കോട്ടയത്തും എറണാകുളത്തും രണ്ടുവീതവും തൃശ്ശൂരിൽ ഒരു കല്യാണവും നടന്നു. കഴിഞ്ഞ വർഷം ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ മൂന്നു ശൈശവവിവാഹങ്ങൾ നടന്നു. ഇടുക്കിയിൽ രണ്ടും തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓരോ കല്യാണവും നടന്നു.

2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെ ശിശുക്ഷേമസമിതിക്ക്‌ ലഭിച്ച 145 പരാതികളിൽ 109 കല്യാണങ്ങൾ തടയാൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ പരാതികൾ ലഭിച്ചത് മലപ്പുറത്തുനിന്നാണ്. ഒന്നരവർഷത്തിനുള്ളിൽ വിവിധ ജില്ലകളിൽനിന്ന് കോടതികളിലെത്തിയ 28 കേസുകളിൽ രണ്ടെണ്ണത്തിൽ ശിക്ഷിച്ചു. 19 എണ്ണം തടഞ്ഞു. കണ്ണൂർ ജില്ലയിൽനിന്നാണ് കൂടുതൽ പരാതികൾ കോടതിയുടെ പരിഗണനയിലെത്തിയത്- 14 പരാതികൾ. 12 വിവാഹങ്ങൾ കോടതിയും രണ്ടെണ്ണം ശിശുക്ഷേമസമിതിയും തടഞ്ഞു. കോഴിക്കോട്, കാസർകോട്, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ രണ്ടുവർഷത്തിനിടെ ശൈശവവിവാഹം റിപ്പോർട്ട് ചെയ്തിട്ടില്ല.

ശൈശവ വിവാഹങ്ങൾ തടയാൻ വകുപ്പുകളും നിയമങ്ങളും ഉണ്ടെങ്കിലും ഇത്തരം കേസുകളിൽ ശിക്ഷ ലഭിക്കുന്ന സംഭവങ്ങൾ വളരെ കുറവാണ്. ഒന്നരവർഷത്തിനുള്ളിൽ വിവിധ ജില്ലകളിൽനിന്ന് കോടതികളിലെത്തിയ 28 കേസുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ശിക്ഷിച്ചത്. 19 വിവാഹങ്ങൾ തടഞ്ഞു. കണ്ണൂർ ജില്ലയിൽനിന്നാണ് കൂടുതൽ പരാതികൾ കോടതിയുടെ പരിഗണനയിലെത്തിയത്- 14 പരാതികൾ. 12 വിവാഹങ്ങൾ കോടതിയും രണ്ടെണ്ണം ശിശുക്ഷേമസമിതിയും തടഞ്ഞു.

വയനാട് ജില്ലയിലാണ് ഇക്കാലയളവിൽ കൂടുതൽ കല്യാണം നടന്നത്. കഴിഞ്ഞ കൊല്ലം 27-ഉം ഇക്കാല്ലം 36-ഉം. ഈ വർഷം മൂന്നു ശൈശവവിവാഹം നടന്ന ഇടുക്കിയാണ് രണ്ടാംസ്ഥാനത്ത്. കോട്ടയത്തും എറണാകുളത്തും രണ്ടുവീതവും തൃശ്ശൂരിൽ ഒരു കല്യാണവും നടന്നു. കഴിഞ്ഞ വർഷം ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ മൂന്നു ശൈശവവിവാഹങ്ങൾ നടന്നു. ഇടുക്കിയിൽ രണ്ടും തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓരോ കല്യാണവും നടന്നു.

ചില പ്രത്യേക പ്രദേശങ്ങളിൽ ആകെ നടക്കുന്ന വിവാഹങ്ങളിൽ 17 ശതമാനവും 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടേതാണെന്നാണ് സാമൂഹിക നീതിവകുപ്പിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ശൈശവ വിവാഹങ്ങൾ തടയാൻ പുതിയ പരിപാടികൾ ആവിഷ്‌കരിക്കുകയാണ് സംസ്ഥാന സർക്കാർ.

ശൈശവവിവാഹത്തിലെ ഇരയുടെ തീരുമാനപ്രകാരം വിവാഹം അസാധുവാക്കാം. കുടുംബകോടതിയിൽ പരാതി നൽകാം. രക്ഷിതാക്കൾ, അടുത്ത സുഹൃത്ത്, ബാല്യവിവാഹ നിരോധന ഓഫീസർ എന്നിവർ മുഖേന പരാതി ഫയൽ ചെയ്യാം. പ്രായപൂർത്തിയായി രണ്ടു വർഷം കഴിയുന്നതിനുമുമ്പ് പരാതി എപ്പോൾ വേണമെങ്കിലും നൽകാം. വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നതിനൊപ്പം എതിർകക്ഷി വിവാഹസമയത്ത് പരാതിക്കാരിയിൽനിന്ന്‌ സ്വീകരിച്ച ആഭരണങ്ങളടക്കമുള്ളവ തിരികെ നൽകുന്നതിനും ഉത്തരവ് ബാധകമാവും.

പ്രതീക്ഷ പൊൻവാക്കിൽ

സംസ്ഥാനത്തെ ശൈശവവിവാഹം തടയാൻ സർക്കാർ ആരംഭിച്ച പദ്ധതിയാണ് പൊൻവാക്ക്. ശൈശവവിവാഹത്തെക്കുറിച്ച് മുൻകൂട്ടി വിവരം നൽകുന്ന വ്യക്തിക്ക് 2500 രൂപ പാരിതോഷികമായി നൽകും. വിവാഹം നടന്നശേഷം വിവരം നൽകുന്നവർക്ക് പാരിതോഷികമില്ല. ശൈശവവിവാഹം തടയാൻ ജനങ്ങളെക്കൂടി പങ്കാളികളാക്കാനാണ് പൊൻവാക്ക്.