പറമ്പിലേക്ക് വെള്ളം വകഞ്ഞുമാറ്റാനായി പോയി; കാണാതായപ്പോൾ ബന്ധുക്കളും നാട്ടുകാരും തിരക്കിയിറങ്ങി; പെരുവന്താനം സ്വദേശി ജോയിയുടെ മൃതദേഹം ചെളിയിൽ പുതഞ്ഞ രീതിയിൽ
സ്വന്തം ലേഖിക തൊടുപുഴ: ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കിട്ടി. പെരുവന്താനം നിർമലഗിരി വടശ്ശേരിൽ ജോജി (44) ആണ് മരിച്ചത്. ഇന്നലെ പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായപ്പോൾ പറമ്പിലേക്ക് ഒഴുകിയെത്തിയ വെള്ളം വകഞ്ഞുമാറ്റാനായി തൂമ്പയുമായി പറമ്പിലേക്ക് പോയതായിരുന്നു ജോജി. രാത്രിയായിട്ടും തിരികെ വരാത്തതിനാൽ ബന്ധുക്കളും നാട്ടുകാരും തിരഞ്ഞിറങ്ങി. ഇന്ന് രാവിലെ പത്തോടെയാണ് ചെളിയിൽ പുതഞ്ഞ രീതിയിൽ മൃതദേഹം കിട്ടിയത്. പറമ്പിലെ പണിക്കിടെ വീണ്ടും ഉരുൾപൊട്ടി ജോജിയെ മണ്ണും കല്ലും വന്ന് മൂടുകയായിരുന്നു എന്ന് കരുതുന്നു.